നീലക്കണ്ണാടിയിലേക്കവള്‍
നിർന്നിമേഷയായ് നോക്കിനിന്നു
പൂവിതള്‍ കാറ്റില്‍ പൊഴിയുന്നത് പോലെ -
പുഞ്ചിരികള്‍ അവളില്‍ നിന്നും പാറി
വീണു കൊണ്ടിരുന്നു
അക്ക്വേറിയത്തിലെ മീനിനെപ്പോലെ -
അവള് നടന്നു നാല് ചുമരുകള്‍ക്കുള്ളില്‍ .
അവള് പാത്രത്തില്‍ മുറിച്ചു വെച്ച ഒരു പൂവ്
ആ വീട് അവളോടു മന്ത്രിക്കാന്‍ ശീലിച്ചു
ചുമരുകള്‍ ചാരിനില്‍ക്കുവാന്‍ പറഞ്ഞു
നീലക്കണ്ണാടിമുഴുനീള കഥകള്‍ പറഞ്ഞു
കസാല ഇരിക്കുവാന് ക്ഷണിച്ചു
കിടക്ക കിടക്കുവാന് വിളിച്ചു
തലയിണ താരാട്ട് മൂളി
ഓരോ തരികളും വർത്തമാനങ്ങളുടെ
പൊടികളുയർത്തി
അണയാന്‍ പോകുന്ന ദീപമായി അവള് -
ജ്വലിച്ചു
ഓരോ അണുവിലും ഹര്‍ഷങ്ങള്‍ തിണർത്തു
നിർന്നിമേഷയായ് നോക്കിനിന്നു
പൂവിതള്‍ കാറ്റില്‍ പൊഴിയുന്നത് പോലെ -
പുഞ്ചിരികള്‍ അവളില്‍ നിന്നും പാറി
വീണു കൊണ്ടിരുന്നു
അക്ക്വേറിയത്തിലെ മീനിനെപ്പോലെ -
അവള് നടന്നു നാല് ചുമരുകള്‍ക്കുള്ളില്‍ .
അവള് പാത്രത്തില്‍ മുറിച്ചു വെച്ച ഒരു പൂവ്
ആ വീട് അവളോടു മന്ത്രിക്കാന്‍ ശീലിച്ചു
ചുമരുകള്‍ ചാരിനില്‍ക്കുവാന്‍ പറഞ്ഞു
നീലക്കണ്ണാടിമുഴുനീള കഥകള്‍ പറഞ്ഞു
കസാല ഇരിക്കുവാന് ക്ഷണിച്ചു
കിടക്ക കിടക്കുവാന് വിളിച്ചു
തലയിണ താരാട്ട് മൂളി
ഓരോ തരികളും വർത്തമാനങ്ങളുടെ
പൊടികളുയർത്തി
അണയാന്‍ പോകുന്ന ദീപമായി അവള് -
ജ്വലിച്ചു
ഓരോ അണുവിലും ഹര്‍ഷങ്ങള്‍ തിണർത്തു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ