ഓർക്കുന്നില്ലേ
ഇന്നലെ യെന്ന പോലെ
നമ്മുടെ ഓരോ യാത്രകൾ
അവാർഡു വാങ്ങിക്കുവാൻ
ഏറ്റുമാനൂരിൽ പോയത്
തീവണ്ടി യെന്ന വലിയ ലോകത്തിലെ
പല,പലരാജ്യങ്ങളിലൂടെനടന്നത്
മുട്ടി മുട്ടിയിരിക്കുമ്പം
തൊട്ടു തൊട്ട് ഇരിക്കുന്നത് പോലുള്ള
വണ്ടിയുടെ ഓളപ്പെടലുകൾ
പട്ടണത്തിലെ പാതയോര കാഴ്ച്ചയെ
ക്കുറിച്ചുള്ള
നിന്റെ വമ്പത്തരങ്ങൾ
കടല് കാണാൻ പോയപ്പോൾ
കയറി വരുന്ന കടലിനെ കണ്ട്
അമ്പമ്പോ എന്ന് അത്ഭുതം കൂറിയത്
കുപ്പകൂനയിൽ കിളിർത്തുവരുന്നഒരു
കേര(ള)ത്തെ ക്കുറിച്ച് നീ പറഞ്ഞ
മരിച്ചാലും മറക്കാത്ത ആ തമാശ .
കൂട്ട ബലാത്സംഗ ത്തിന്റെ വാർത്ത-
വായിക്കുമ്പോൾ
ബലാത്സംഗം ചെയ്യുന്ന
കണ്ണുകൾക്ക് മുന്നിൽ നിന്ന്
എന്നെ വലിച്ചുകൊണ്ട് ഓടിപ്പോയത്
നഗരങ്ങളിലെ തിക്കിലും,തിരക്കിലും ,-
ചിരിയിലും,സൌഹൃദത്തിലുമെല്ലാം
ഒളിഞ്ഞിരിക്കുന്ന കെണിയെ
തൊട്ടു തൊട്ടറിഞ്ഞത്
എങ്കിലും,
ഞാൻ നിന്നെ അറിഞ്ഞ പോലെ
നീ എന്നെ അറിഞ്ഞ പോലെ
അറിഞ്ഞിരിക്കുമോ നമ്മളെ
ഏതെങ്കിലും ഒരു നാടോ ,-
നഗരമോ?
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ