നെടുംപാതകൾ വിട്ട്
ഇട വഴികളിലൂടെ വേണം
രാവിലെ നടക്കുവാൻ
ഇരു വശ ങ്ങളിലു മുള്ള
കുഞ്ഞു കുഞ്ഞു വീടുകൾ കണ്ടില്ലേ
കുസൃതിയുടെ നാളുകളിലേക്ക്
കൂട്ടിക്കൊണ്ട് പോകും അവ നമ്മെ
കറുക നാമ്പിന്റെ കുഞ്ഞു വരമ്പിലൂടെ
ചെരുപ്പിടാതെ നടക്കണം
ഇങ്ങനെ യൊക്കെയല്ലെ
ഭൂമിയു മായുള്ള ബന്ധം പുതുക്കുവാൻ
പറ്റൂ
തളിരിലകൾ തലയാട്ടി തൊട്ടു തൊട്ടു
വിളിക്കും
തൊട്ടാവാടികൾ നാണിച്ച് തല
കുനിച്ചിരിക്കും
ശുദ്ധ വായു ശ്വസിക്കാൻ അല്പ്പം
ബുദ്ധി മുട്ട് കാണും
മലിന വായുവല്ലേ നമുക്ക് പഥ്യം
ചൂടപ്പത്തിന്റെ പരിമളം പരക്കും
ചുറ്റും
നൊട്ടി നുണഞ്ഞു പോകും കഴിഞ്ഞ
കാലത്തെ അപ്പോൾ
അലിഞ്ഞലിഞ്ഞു പോകും അപ്പോൾ
കൊളസ്ട്രോളും ,പുത്തൻ രോഗങ്ങളും
ഇങ്ങനെ നടന്ന് നടന്ന് കയറി യാണല്ലോ
നമ്മൾ
നാട്ടിൻ പുറങ്ങളെ ആട്ടിപായിച്ചതു
അന്ന് ഓർത്തി ട്ടുണ്ടാകുമോ
ഒരിക്കൽ ഞാൻ എന്നിലേക്ക് തന്നെ
തിരിച്ച് നടക്കുമെന്ന്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ