ഈ സായാഹ്നസവാരിയിലും
കാൽപ്പനികതയുടെ കാറ്റു വീശു -
ന്നുണ്ടെന്നിൽ
ആമ്പൽപ്പൂപറിച്ചു തരാമെന്ന്
ആണയിടുവിച്ച്
ഉപ്പിലിട്ട മാങ്ങ പൊതിഞ്ഞു കൊണ്ടു തന്നതും
പൂപ്പറിച്ചു തരാത്തതിന്
കണ്ണീർമഴയാ,യാർത്തലച്ചതും
ഓർമ്മയുടെ,യൊറ്റയടിപ്പാതയിൽ
നിന്നും
മനസ്സിന്റെതെച്ചിക്കാടുകൾമറഞ്ഞ് നിന്ന്
ഒറ്റിക്കൂക്കുന്നുണ്ട്
കർക്കടകം പെയ്തുനിൽക്കു മ്പോൾ
കള്ളക്കാറ്റ് വന്ന് വെള്ളംതെറിപ്പി
ച്ചതിൽ
നനഞ്ഞ്കുതിർന്ന്
ആളൊഴിഞ്ഞ പീടികകോലായിൽ
കമ്മീസിന്റെ തുമ്പുയർത്തിപിഴി
യുമ്പോൾ
ലജ്ജയാൽവിയർത്തതും
ഞാൻതന്ന പ്രണയലേഖനംമഴനന
യാതിരിക്കാൻ
പാഠപുസ്തകംമാറോട്ചേർത്തുപി
ടിച്ചതും
വിറയാർന്നനിന്റെ വിരൽതുമ്പു
പോലെ
അട്ടാച്ചൊട്ടകളിക്കുന്നുണ്ടിന്നു, മു ള്ളിൽ
അന്നുനീ കവിളിൽതന്ന,യുമ്മതൻ
ചൂട്
യിന്നുമുണ്ടെന്റെയുള്ളിൽ
അതിൽപിന്നെ കണ്ടതിന്നല്ലെ?!
ഡപ്പകളിയിൽ പന്തുകൊണ്ട, യോ
ട്ടാങ്കഷ്ണംപോലെ
ഒന്നിക്കാൻകഴിയാതെ ചിതറി
പ്പോയില്ലെ
നമ്മുടെ ജീവിതം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ