പുറത്ത് നിലാവിന്റെ കണ്ണീർ
ഇറ്റിറ്റു വീഴുന്നു
വാളിന്റെ മുനപോലുള്ള
അവരുടെ നാവിന്റെ വിനയാൽ
എന്റെ മനസ്സ് കീറി മുറിയുന്നു
പ്രായം, ചിതലരിച്ച കട്ടൗട്ടറുകൾ
പോലെയാകുന്നു ജീവിതം
ഭയത്തിന്റെ കറുത്തകംബളം
യെന്നെവന്നു മൂടുന്നു
ഉറക്കം സുന്ദരിയായ പെണ്ണിനെ
പ്പോലെ
പ്രലോഭിപ്പിക്കുമ്പോഴും
അസ്വാസ്ഥ്യത്തിന്റെ ചൂടു പാളി
ക്കുളളിൽ
ഉറന്നുവരുന്നതേങ്ങൽ സ്വയം-
വിഴുങ്ങി ഞാനിരിക്കുന്നു
കൂരിരുട്ട് നിറഞ്ഞ,യീരാത്രി കറു
ത്ത കടലിലെ അഗാധതയിലക
പ്പെട്ടയെന്റെ ജീവിതം പോലെ.
കെട്ടുപോയ വിളക്കുപോലെ,യീ -
യിരുട്ടിൽ
ഞാനപ്രത്യക്ഷമായെങ്കിൽ....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ