സ്വപ്നങ്ങൾ തേങ്ങിപ്പോകുന്ന
ചില രാത്രികളുണ്ട്
കാലത്തെ തോളിലേറ്റി നടക്കു
മ്പോൾ
കാലു മുട്ടിവീണുപോയ
സ്വപ്നത്തിന്റെ തേങ്ങൽ
കണ്ണീരിന്റെ വൃക്ഷങ്ങൾ അതു നട്ട്
നനയ്ക്കുന്നു
ചാരനിറമുളള മഴകൾ പെയ്യുന്നു
വിഭ്രാന്തമായ ദൃഡകരങ്ങളാൽ
തിരമാലകളായാഞ്ഞടിക്കുന്നു
മരണം കെട്ടിയിട്ട പോലെ, രക്ഷപ്പെ
ടാനൊരു
പഴുതു തേടിയുഴറുന്നു
സ്നേഹം മഞ്ഞിന്റെ കണ്ണീരിൽ
കുളിച്ച്
ബാഷ്പീകരിച്ചു പോകുന്നു
വന്നിറങ്ങിയ മൗനം മാഞ്ഞു മാഞ്ഞു
പോകുമ്പോൾ
പുലരിയുടെ ഒരു കൊറ്റി കിഴക്ക്
വെള്ളപ്പൊട്ടു തൊടുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ