നിന്റെ സാനിദ്ധ്യം കൊണ്ട് ഒരു നൂൽ
പ്പാലമുണ്ടാക്കി
ഞാനതിലൂടെയാടിയാടി നടക്കുന്നു
അശാന്തിയുടെ ഒരു പുക തലച്ചോറിനെ -
യൂതിവീർപ്പിക്കുന്നു
ഉള്ളിലെ തിരത്തള്ളലിൽ വീണു വീണില്ല
യെന്ന മട്ടിൽ ആടിയുലയുന്നു
നോക്കുന്നിടമെല്ലാം അനേകം കുഞ്ഞു
മുഖങ്ങൾ
അവർക്കെല്ലാം പിറക്കാതെ പോയ,യെന്റെ
മകന്റെ മുഖച്ഛായ
തെരുവിൽ തിളക്കം തൂവി പുസ്തകസഞ്ചി
യുമായവർ
സ്ക്കൂളിലേക്ക് ഓടിപ്പോകുന്നു
എന്റെ മനസ്സിൽ മഴ നനഞ്ഞ്
ഒരു കുഞ്ഞ് നടന്നു നീങ്ങുന്നു
നനുത്ത പുഞ്ചിരിയാലെ നാണം മറയ്ക്കാൻ
തെരുതെരെയിമതല്ലുന്ന കണ്ണുകൾ
കുഞ്ഞു മുഖത്ത് മഴത്തുള്ളിയുടെ
മുല്ലമൊട്ടുകൾ
എന്നിലെ കരഞ്ഞുകൊണ്ടിരിക്കുന്ന
അച്ഛനെ
ആശ്വസിപ്പിക്കാൻ കഴിയാതെ
ഞാനുഴറി നടക്കുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ