കാടിതാ കൈകൾ നീട്ടിക്കേണിടുന്നു
ശൈലങ്ങൾ മുറിവേറ്റു പിടഞ്ഞു വീഴുന്നു
ശീലങ്ങളെല്ലാമേ മറന്നു പോയുള്ളൊരു
കാട്ടു ജന്മങ്ങൾ നിലവിളിച്ചീടുന്നു
തമ്പുരു മീട്ടുന്ന തുമ്പി പിടയുന്നു
തുമ്പകൾ ബ്ഭൂമി പിളർന്നു താഴുന്നു
ചിറകറ്റ ശലഭങ്ങൾ ചിരിയറ്റ പുലരികൾ
ചോരയാൽ ചമഞ്ഞു കിടക്കും ചെമ്പരത്തികൾ
വറ്റുന്നു തൊണ്ടകൾ കൺതടങ്ങൾ
കാട്ടുപച്ചകൾ പച്ചക്കിളികൾ
തീപ്പിടിച്ചു കത്തി തിളയ്ക്കുംജലങ്ങൾ
ചത്തുമലയ്ക്കുന്നു പുഴകൾ
കരിഞ്ഞുയരുന്നു കരിമ്പുകകളായ്
കരിമ്പന
കുന്നിൻ കണ്ണ് തുരന്നതിൻ കുഴിമാത്രമെങ്ങും
അമ്മേ, ബ്ഭൂമിമാതാവേ കാണുവ
തെങ്ങനെ കൺനിറയേ നിറച്ചാർത്ത്,
നിറമാല, നീലാഭ ശൈലത്തെ, പച്ച പട്ടുടയാട ചാർത്തി വിളങ്ങി നിൽക്കുമീ
താഴ്വരച്ചാർത്തിനെ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ