ജീവിതത്തിന്റെ എത്രാമത്തെ
ഹെയർപ്പിൻ വളവിൽ വെച്ചാണ്
നാം പ്രണയത്തിലേക്ക്
മുതലക്കൂപ്പ് കുത്തിയത്.
ജീവിതത്തിന്റെഅഗാധമായ
കയത്തിലേക്ക്
വിരൽ കോർത്തിറങ്ങിയത്.
ദുരിതങ്ങൾ പെയ്തിറങ്ങുന്ന കരിമേഘങ്ങൾക്കിടയിലൂടെ
കരുണയുടെ ഉറവകൾ വറ്റിയ
ഊഷര സ്ഥലികളിലൂടെ
ഊർവ്വരതയുടെ ഉടയാത്ത
ഘടമായി
തളരാത്ത ഉണർവായത്.
പട്ടിണിയുടെ പാതാളങ്ങൾ കടന്ന്
പകലിന്റെ ഇരുളുകൾ പിന്നിട്ട്
രാവിന്റെ വെളിച്ചത്തിലേക്ക്
ചേക്കേറിയത്.
എതിർപ്പിന്റെ കടലിടുക്ക്താണ്ടി
സ്നേഹത്തിന്റെ പുഴയായ്
കരയണഞ്ഞിട്ടും
പ്രണയമേ,അകന്നു പോയല്ലോ നാം!
എന്നാണിനി
സ്നേഹത്തിന്റെ ഒറ്റയിലയായ്
നാം നമ്മിൽ പുനർജനിക്കുക
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ