ഞായറാഴ്ച്ച ദിവസമാണ്
സന്ധ്യാസമയമാണ്
വായനശാലയിലാണ്
പുസ്തകം മടക്കാനാണ്
പുതിയവ,യെടുക്കാനാണ്
ലൈബ്രേറിയൻ പരിസ്ഥിതി
ക്ലാസിൽ.
തിരക്കൊട്ടുമില്ലെങ്കിലും
തിക്കിതിരക്കുന്നുണ്ട്
ഉള്ളിൽനിന്നൊരുള്ളം
തിരക്കുകളുടെ ലോകത്ത്
ജീവിക്കുന്നതുകൊണ്ടാകാം.
വാനമൊരുകലങ്ങിയ പാടം
പോലുണ്ട്
കാറിന്റെ കാളകൾ തട്ടമുട്ടി
വരുന്നുണ്ട്
വെളുക്കെചിരിക്കുന്നുണ്ട്
മിന്നൽ
ലൈബ്രേറിയൻ വന്നു
കറൻറ് കണ്ണടച്ചു
ഷെൽഫിലെ ഇരുണ്ട മൂല
യിൽനിന്ന്
ടോൾസ്സ്റ്റോയി,സി.വി.ബാല
കൃഷ്ണൻ, എം.മുകുന്ദൻ,
എൻ.പ്രഭാകരൻ, സേതു
തന്റെ പുസ്തകസഞ്ചിയിൽ
കയറി
കക്ഷത്തിൽ ഭദ്രമായിരുന്നു.
പരിസ്ഥിതി ക്ലാസിന്റെ ശബ്ദം
ഇടറിയിഴഞ്ഞു കേൾക്കാം
റോഡിലേക്കിറങ്ങിയതും
മാനം പൊട്ടിവീണതുപോലൊ
രുമഴ
കുത്തിയൊലിച്ചു വരുന്ന
പ്ലാസ്റ്റിക് പ്രളയത്തിൽ
പുതുമഴയ്ക്ക് വയലിലേക്ക്
കയറിയ മുഷിയെപോലെ ഞാൻ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ