എങ്ങുപോയെങ്ങുപോയ്
ശാരികപൈതലേ
എന്നാണു നിൻ,പാട്ടു തോർന്നു
പോയി
നോവൂറുമുള്ളത്തിൽ
നാവിന്റെ തുമ്പത്തിൽ
പാട്ടിന്റെ തുണ്ടം തുടിച്ചു നിൽപ്പൂ
ജന്മാന്തരങ്ങളായ് ഒന്നായിരു
ന്നോർനാം
ഒറ്റതിരിഞ്ഞിനു പോയതെന്തെ
ആഴിപോലഗാധമാം സ്നേഹങ്ങ
ളൂഴിയിൽ
കാത്തു വെയ്ക്കേണ്ടവരല്ലെനമ്മൾ
സാന്ത്വനമെന്തെന്നറിയാതെ
ഞാനിന്ന്
സായന്തനത്തിലണഞ്ഞിടുന്നു
സ്വപ്നങ്ങൾ പൂത്തൊരാ
നീപാടി നിന്നൊരാ
തരുശാഖി ശിശിരം കവർന്നിടുന്നു
കവർപ്പുകൾമാത്രമേ ബാക്കിയു
ള്ളൂയിന്
മധുരങ്ങളെന്നോ മൃതിയടഞ്ഞു
എങ്ങുപോയെങ്ങു പോയ്
ശാരികപൈതലേ
എങ്ങുപോയെന്നിലെ പൂക്കാലമേ
ഇനിയെന്നു ജീവിതപച്ച തുടിച്ചിട്ടും
പുലരികൾ ഭൂപാളം പാടിനിൽക്കും
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ