വണ്ടിവരാൻ ഇനിയും -
താമസമുണ്ടെന്ന്
ചൂളംവിളിയോടുകൂടി
ഒരു കാറ്റ് ഫ്ലാറ്റ്ഫോമിൽ
വന്നുനിന്നു.
അക്ഷമരായി നിന്നവരിൽ -
പലരും
വർത്തമാനത്തിന്റെ ഒച്ച
പ്പാടിലേക്ക് ഊളിയിട്ടു
ചിലർ അക്ഷമയെ ഒരുകാലിൽ
നിന്ന്
മറ്റേ കാലിലേക്ക് മാറ്റിചവുട്ടി
ഒരു കൂട്ടർവാച്ചിലെ സമയത്തെ
അളന്നുകൊണ്ടിരുന്നു
മറ്റൊരുകൂട്ടർ മണ്ണിലേക്ക്തല
പൂഴത്തിയ
ഒട്ടകപ്പക്ഷികളെപ്പോലെ
മൊബൈൽ ഫോണിലേക്ക് തല -
പൂഴ്ത്തി
ക്ഷമയുടെ നെല്ലിപ്പടിക്കണ്ട ഏതാനും -
പേർ
ചൂടുചായ ചവച്ചരച്ച് ആവിയാക്കി
പറത്തിക്കൊണ്ടിരുന്നു
എത്രയെത്ര ആൾക്കാർ
പല ജാതി, മതം, ദേശം, ഭാഷ,
പ്രായം, പ്രീയം, വേഷം, വിഷയം
ഒരു മേൽക്കൂരയ്ക്കുകീഴെ
ഒടുവിൽ പലപല വഴികളിലേക്ക്
വിടചൊല്ലി പിരിയുന്നു
ഒരു നനുത്ത ചിരി, കൈവീശൽ
തീർന്നു
പിന്നെ,ഒരു നാളും കണ്ടുമുട്ടിയെന്നു
വരില്ലപലരേയും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ