ഇന്നലെ കണ്ട
പച്ചയുടിപ്പിട്ട ഒരു മൊട്ടക്കുന്ന്
ഇന്നാരോടും പറയാതെ
ഇറങ്ങി നടന്നു.
സുന്ദരിപെണ്ണായമുളങ്കാട്
തലയൊലുമ്പിയിരുന്ന
കൈത്തോട്
ഇന്ന് കറുത്ത കോട്ടിട്ട റോഡ്.
സ്വപ്ന ലോകത്തിലാണ്
നാം ജീവിക്കുന്നത്
യാഥാർത്ഥ്യമായതെല്ലാം
ഒരു നിമിഷം കൊണ്ട് സ്വപ്നംപോലെ
മറയുന്നു
മണ്ണിന്റെ നിലവിളിയിൽ ഉന്മാദം
കൊള്ളുന്നമക്കൾ
അമ്മയെ ബലാൽസംഗം ചെയ്തു
കൊണ്ടിരിക്കുന്നു
ചോരനദികളുടെ ഉറവയിൽ
ആത്മരതി നുണയുന്നു
ക്രൂരമായൊരാനന്ദത്തിന്റെ സീൽക്കാര
മുതിർക്കുന്നു.
എല്ലാം സഹിക്കുമ്പോഴും ചില അടയാള
ങ്ങൾ കാട്ടുന്നുണ്ടവൾ
നീ തിരിച്ചറിയാതെ പോകുന്ന അടയാളങ്ങൾ
നീ നിന്റെ ചോരകൊണ്ട് ചാർത്തിയ
നിന്റെപെണ്ണിന്റെ നെറ്റിത്തടത്തിലെ
സിന്ദൂരം
വടിച്ചെടുക്കുന്നുണ്ടിടയ്ക്കിടെ.
ചായങ്ങൾ കൊണ്ട് കോറിയിട്ട ചിത്രങ്ങൾ
മാത്രമാണ് നിനക്കിന്ന് പ്രകൃതി
കിളികളുടെ സിംഫണി നിലച്ച
കനച്ച ഒരു കാട്
കാവുകളെല്ലാം കാൽച്ചിലമ്പുകൾ
ഊരിയെറിഞ്ഞിരിക്കുന്നു
ഒറ്റച്ചിലമ്പുമായ് ഒരിക്കൽ ഉറഞ്ഞാടി
യേക്കാം
പുരിചുട്ട് കണ്ണകിയായ് കത്തിനിന്നേക്കാം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ