അവന്റെ ഗ്ലാസിൽ
അവൾ ചായ നിറച്ചു
അവർ പരസ്പരം
കണ്ടിട്ട്
മാസങ്ങളായിരുന്നു
ഇതാകട്ടെ പ്രശാന്തമായ
ഒരു സായാഹ്നം
വീട്ടിൽ അമ്മ
മാത്രമെയുള്ളു.
അവർക്ക് ഒരു പാട്
പറയാനുണ്ട്
പുറത്തേക്കൊന്നിറങ്ങാൻ
കൊതിയുണ്ട്
കെട്ടാൻ പോന്നപെണ്ണങ്കിലും
ദിവസം കുറിച്ചിട്ടില്ല
മോതിരം മാറിയിട്ടില്ല
വളയിടീച്ചിട്ടില്ല
അമ്മയല്ലേയുള്ളു
ആശ്വാസമുണ്ട്
പുറത്തേക്കൊന്നിറങ്ങാം.
അപ്പോഴേക്കും ആങ്ങള
യെത്തി
വർത്തമാനമായി
ചിരിയും കളിയുമായി.
അവന്റെ മിഴികളിൽ നിന്നും
അവൾ
പ്രതികരണം വായിച്ചെടു
ക്കുന്നുണ്ടായിരുന്നു
മുള്ളിൻമേൽ എന്ന
പോലായിരുന്നു അവൾ
സന്ധ്യ നടയിറങ്ങി തുടങ്ങി
അപ്പോൾ, അച്ഛനും വന്നു
കൂട്ടിന് ഇരുട്ടും.
കുറച്ച് കഴിഞ്ഞ് അവനും
ഇറങ്ങി
ജാലകത്തിലൂടെ അവന്റെ
പുറങ്കാഴ്ച്ചയുമായി അവൾ
നിന്നു
മിഴികളിപ്പോൾ നവജാതമായ
രണ്ടു നദികൾ പോലെ