ചതഞ്ഞ പ്രണയത്തിന്റെ
ചരമത്തിൽ മനംനൊന്ത്
കറുത്ത കർക്കടകം
കൊമ്പിൽ തൂങ്ങി
കദനം കുടിച്ചു തീർക്കാൻ -
കഴിയാതെ
കാർമേഘകുഞ്ഞുങ്ങൾ -
ആർത്തു കരഞ്ഞു
ഇടയ്ക്ക് എപ്പഴോ -
ശവമഞ്ചവുമായി
ഒരു ചണ്ഡാലൻ വന്നു
കത്തുന്ന കണ്ണുള്ളവൻ
തളർന്നുവീണവരെ തട്ടിമാറ്റി
മഞ്ചലുമായി പോയപ്പോൾ
അനാഥനായവനെ
മിഥുനം തിരിഞ്ഞു നോക്കിയില്ല
ചിങ്ങം എത്തിനോക്കിയില്ല
ഇരുണ്ട രാത്രിയുടെ
അരണ്ട വെളിച്ചത്തിൽ
മുടിയഴിച്ചിട്ട പ്രേതങ്ങൾ
തേറ്റയിളക്കി തുള്ളുമ്പോൾ
എന്റെ ശവത്തിൽ കുത്തി -
നിർത്താൻ
കുന്തിരിക്കം തേടുകയാ-
യിരുന്നുഞാൻ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ