വാസന്ത പക്ഷി മറഞ്ഞു പോയി
മുകുളങ്ങളെല്ലാം കൊഴിഞ്ഞു പോയി
കാറ്റിന്റെയൊച്ചയോകൂട്ടർതൻ കരച്ചിലോ
എന്താണു കേൾക്കുന്നു ദൂരെ.
പാടുവാനില്ലിനിപാട്ട്
കാടായിരുന്ന ഞാൻ തളിർത്തു പൂത്തീടു
വാനെത്ര കൊതിച്ചിരുന്നു
തേടിയലഞ്ഞു നടപ്പൂ
തൊടികളും താഴ്വരത്തോപ്പും
ഏതോ കരിങ്കാക്ക പാറി വന്നി,ന്നെന്റെ
യെതിരെ മൺതിട്ടേലിരിപ്പൂ
പൂവിളി,യുയരേയുയരേ,യെന്നാർപ്പു -
വിളിക്കേണ്ട നേരം
ദുഃഖത്തിര വീണ്ടും വീണ്ടും
തത്തി വന്നെത്തി നോക്കുന്നു
വയൽപക്ഷിയെല്ലാം മരിച്ചു
യെൻ നെഞ്ചോ ശ്മശാനഭൂമി.
കാലങ്ങൾ പിന്നെയും മാറും
കതിരോൻ കതിരിട്ടു നിൽക്കും
കിളികൾ പുനർജനിച്ചീടും
കളികളോ പിച്ചവെച്ചീടും
ആശ നശിക്കാതെ വന്ന്
വസന്തം വിടർന്നു ചിരിക്കും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ