malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2018, സെപ്റ്റംബർ 2, ഞായറാഴ്‌ച

പാടുവാനില്ലിനിപാട്ട്




വാസന്ത പക്ഷി മറഞ്ഞു പോയി
മുകുളങ്ങളെല്ലാം കൊഴിഞ്ഞു പോയി
കാറ്റിന്റെയൊച്ചയോകൂട്ടർതൻ കരച്ചിലോ
എന്താണു കേൾക്കുന്നു ദൂരെ.
പാടുവാനില്ലിനിപാട്ട്
കാടായിരുന്ന ഞാൻ തളിർത്തു പൂത്തീടു
വാനെത്ര കൊതിച്ചിരുന്നു
തേടിയലഞ്ഞു നടപ്പൂ
തൊടികളും താഴ്വരത്തോപ്പും
ഏതോ കരിങ്കാക്ക പാറി വന്നി,ന്നെന്റെ
യെതിരെ മൺതിട്ടേലിരിപ്പൂ
പൂവിളി,യുയരേയുയരേ,യെന്നാർപ്പു -
വിളിക്കേണ്ട നേരം
ദുഃഖത്തിര വീണ്ടും വീണ്ടും
തത്തി വന്നെത്തി നോക്കുന്നു
വയൽപക്ഷിയെല്ലാം മരിച്ചു
യെൻ നെഞ്ചോ ശ്മശാനഭൂമി.
കാലങ്ങൾ പിന്നെയും മാറും
കതിരോൻ കതിരിട്ടു നിൽക്കും
കിളികൾ പുനർജനിച്ചീടും
കളികളോ പിച്ചവെച്ചീടും
ആശ നശിക്കാതെ വന്ന്
വസന്തം വിടർന്നു ചിരിക്കും.





അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ