വന്നിറങ്ങിയതേ വെളിവില്ലാതായി
വളവിലെ പെട്ടിക്കട താംബൂലച്ചുവയായ്
പല്ലിനിടയിൽ ചുവന്നു
ഇടവഴികളെല്ലാം ഇറങ്ങിപ്പോയിരിക്കുന്നു
പരിചയത്തിന്റെ ലാഞ്ഛന പോലുമില്ല
യെങ്ങും
പറമ്പുകളൊക്കെ ഏത് പിമ്പുകളുടെ
പിറകെയാണ് പോയത്
ഇവിടെയൊരു പുഴയുണ്ടായിരുന്നു
എന്നതിന് തെളിവായി
പാറക്കെട്ടും ചാലും
പൊളിഞ്ഞ തോണികളുടെ അസ്ഥികളും
വല കഷ്ണങ്ങും
മുഷിഞ്ഞ് മുഷിഞ്ഞങ്ങനെയിരിക്കുമ്പോൾ
ഗലിയുടെ പുറകിലെ ചെളിവെള്ളത്തിൽ
നിന്ന്
ഒരു മുഷി മീശയുയർത്തുന്നു മേലനക്കുന്നു
എന്തൊരത്ഭുതം
'എങ്കിലും കൂട്ടുകാരാ വന്നല്ലൊ നീ'
കാലമെത്ര മാറിയാലും കൂട്ടുമനസ്സുകൾ
മാറില്ലെന്നായിരിക്കാം പറയുന്നത്
മതി, ഇത്രയും മതി
ഇതിൽ കൂടുതലെന്ത് പ്രതീക്ഷിക്കണ-
മിന്നു നാം.
വളവിലെ പെട്ടിക്കട താംബൂലച്ചുവയായ്
പല്ലിനിടയിൽ ചുവന്നു
ഇടവഴികളെല്ലാം ഇറങ്ങിപ്പോയിരിക്കുന്നു
പരിചയത്തിന്റെ ലാഞ്ഛന പോലുമില്ല
യെങ്ങും
പറമ്പുകളൊക്കെ ഏത് പിമ്പുകളുടെ
പിറകെയാണ് പോയത്
ഇവിടെയൊരു പുഴയുണ്ടായിരുന്നു
എന്നതിന് തെളിവായി
പാറക്കെട്ടും ചാലും
പൊളിഞ്ഞ തോണികളുടെ അസ്ഥികളും
വല കഷ്ണങ്ങും
മുഷിഞ്ഞ് മുഷിഞ്ഞങ്ങനെയിരിക്കുമ്പോൾ
ഗലിയുടെ പുറകിലെ ചെളിവെള്ളത്തിൽ
നിന്ന്
ഒരു മുഷി മീശയുയർത്തുന്നു മേലനക്കുന്നു
എന്തൊരത്ഭുതം
'എങ്കിലും കൂട്ടുകാരാ വന്നല്ലൊ നീ'
കാലമെത്ര മാറിയാലും കൂട്ടുമനസ്സുകൾ
മാറില്ലെന്നായിരിക്കാം പറയുന്നത്
മതി, ഇത്രയും മതി
ഇതിൽ കൂടുതലെന്ത് പ്രതീക്ഷിക്കണ-
മിന്നു നാം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ