ആട്ടിപ്പുറത്താക്കി
കെട്ടിമറിച്ചെങ്ങു ,മിരുട്ട -
റയായ്.
കുന്നില്ല, കൊക്കരണിയില്ല
കൈത്തോടില്ല
മുങ്ങിക്കുളിക്കാൻ കുളങ്ങളില്ല !
പാടങ്ങളില്ല, പറമ്പില്ല, പയ്യില്ല,
പൂത്താട എന്തെന്നറികയില്ല
ചാമയും, എള്ളും, ഉഴുന്നും, -
മുതിരയും
ചേലെഴും ഗ്രാമവും ഓർമയില്ല.
കളമില്ല, കറ്റകളില്ല,
നെല്ലില്ല, പത്തായപ്പുരയുമില്ല
ബാലകരുമില്ല വാദ്യഘോഷവു
മില്ല
മനസ്സില്ല മായാത്തവർണ്ണമില്ല
പുലരി മഞ്ഞില്ല, പുതു സന്തോഷ -
വുമില്ല
പണമെന്ന മന്ത്രമേയുള്ളു !
പണിയെന്തെന്നാരുമേ
ചോദിക്കാറേയില്ല
പണമുണ്ടോ;പദവിയായ്
പത്രാസായി!
മൂഢത പോലുമേ,
മൂടി വെയ്ക്കാം പിന്നെ
മഹാനായി മണ്ണിതിലെ-
ന്നും വാഴാം
