ദാനം കിട്ടിയ ജന്മം വിത്തേതെന്നോ നിലമേതെന്നോ അറിയില്ല. ഓർമ്മയ്ക്ക് മുമ്പ് ഓമനിച്ചിട്ടുണ്ടാകുമോ, അമ്മയെന്ന് ഉച്ചരിച്ചിട്ടുണ്ടാകുമോ. ആരുടെ ആനന്ദത്തിൽ നിന്നായിരിക്കും ഈ കണ്ണീർ പിറവി സ്മൃതിയില്ലാത്തവന് മൃതിയകലെ മൂകതയുടെ മുനമ്പിൽ താമസം പീടിക തിണ്ണയ്ക്കറിയുമോ പിറവിയുടെ രഹസ്യം. പ്രാണന്റെ പിടച്ചിൽ കണ്ണീർ രുചി നുണയുന്നു കുറുക്കൻമാർ ചുറ്റും. വാക്കിന്റെ മൂർച്ചയോളം വരില്ല പ്രളയത്തിന്റെ ജലകഠാരം മതിയായി ജീവിതത്തിന്റെ വസന്തം രുചിച്ചത് ! എവിടെ എന്റെ ശവമാടം ഉണ്ടാവില്ല അമ്മയില്ലാത്തവന് ശവമാടവും