malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2017 നവംബർ 30, വ്യാഴാഴ്‌ച

മഴ




മഴയെന്തെന്ന് ചൊല്ലുവതെങ്ങനെ
 ഞാൻ
ജലമെന്ന് ലാഘവം മൊഴിയാൻ
കഴിയില്ല
മഴ തന്നെ ജീവനും, ജീവിതവും
കളിയും,കവിതയും, കാത്തുവെയ്പ്പും
കിളിത്തൂവൽ പോലെ മൃദുലം മഴ
ചാലിട്ടു പായും ചേലേഴും മഴ
ഓർമ്മ കൊത്തിപ്പാറും ചാറ്റൽ മഴ
നീർമണി തുവുമീപക്ഷി, മഴ
ഋതുക്കളിൽ പൂവായ് വിരിയും മഴ
തണുവിൻ പുതപ്പായ് പുതയും മഴ
നറുനിലാവായി നിരന്ന മഴ
നനഞ്ഞു നനഞ്ഞലിയിക്കും മഴ
തേൻ നൂലുകൾ നൂറ്റെടുക്കും മഴ
വേരുകളായി പിണയും മഴ
പോരടിച്ചാടി തിമർക്കും മഴ
സംഹാരരുദ്രയായാടും മഴ
മിഴിനീരു പോലേയുതിരും മഴ
പല ഭാഷ ചൊല്ലിപ്പറയും മഴ
ജീവിത തന്ത്രികൾ മീട്ടുംമഴ
പ്രേമാർദ്ര സംഗീതമാകും മഴ
രാജീവലോചനനാകും മഴ
രാസലീലകളാടി രസിക്കും മഴ
ജീവിതം തന്നെയീ ജീവമഴ
ജലമായി വിത്തായ് മുളച്ച മഴ
ചെടിയായി മരമായി പൂത്ത മഴ
മണ്ണും മനസ്സുമായുള്ള മഴ
എല്ലാം മഴ തന്നെയായിടുകിൽ
മഴയെന്തെന്ന് ചൊല്ലുവ തെങ്ങനെ
ഞാൻ

2017 നവംബർ 29, ബുധനാഴ്‌ച

മണ്ണ് അഥവാ അമ്മ




പോകാം നമുക്കിനി മണ്ണിലേക്ക്
നന്മയേകും മടിത്തട്ടിലേക്ക്
മണ്ണല്ലൊതുമ്പിച്ചിറകു നൽകി
തുമ്പമകറ്റി തുണയുമേകി
വിളിച്ചുരിയാടിപറഞ്ഞു തന്നു
ഉൺമയേകി നിനക്കുയിരുമേകി
അളവില്ലാ സ്നേഹമളന്നു തന്നു
അറിവില്ലാ ചെയ്തിക്കു മാപ്പുതന്നു.
പോകാം നമുക്കിനി മണ്ണിലേക്ക്
നന്മയേകും മടിത്തട്ടിലേക്ക്
അവിടമല്ലോ നീ പിറന്ന വീട്
അവിടമല്ലോ നിൻ താരാട്ടുപാട്ട്
ആ വിരൽതുമ്പിൽ നീ പിച്ചവെച്ചു
പച്ച വിരിപ്പതിൽ ചായുറങ്ങി
അമ്മയെന്നാദ്യം നീ ചൊല്ലിയതും
ആവോള, മമ്മിഞ്ഞപ്പാലുണ്ടതും.
പോകാം നമുക്കിനി മണ്ണിലേക്ക്
നന്മയേകും മടിത്തട്ടിലേക്ക്
അമ്മയെ,യിന്നു മറന്നുവോ നീ
പുരമുറ്റ തുളസി മറന്നുവോ നീ
പടികളിന്നെത്രനീ മേലെയേറി
സ്ഥാനമാനങ്ങൾ നീ വാരിക്കൂട്ടി.
ആനപ്പുറമേറിരുന്നിടുകിൽ
പേടിക്കവേണ്ട ശുനകനേയും
എന്നു നിരീച്ചുനീ, യിരുന്നുപോയോ.
ഒരിക്കലെല്ലാർക്കുമിറങ്ങിടേണം
മണ്ണതിലേക്കു മടങ്ങിടേണം
അമ്മ മടിത്തട്ടതാണു മണ്ണ്
പരിഭവം ചൊല്ലാത അമ്മമണ്ണ്
പോകാം നമുക്ക,മ്മയ്ക്കരി
കിലേക്ക്
നന്മയേകും മടിത്തട്ടിലേക്ക്.

2017 നവംബർ 28, ചൊവ്വാഴ്ച

ശരി വഴി




വഴികളേറെയുണ്ട്
നീണ്ട വഴികൾ, കുറുവഴികൾ,
വളഞ്ഞ വഴികൾ, ചുറ്റു വഴികൾ,
തെറ്റു വഴികൾ, മുട്ടുവഴികൾ
തിരഞ്ഞെടുപ്പാണ് പ്രശ്നം
ഏത് ,ശരി വഴി ?!
നടപ്പിന്റെ താളത്തിലറിയാം
പോക്കിന്റെ ഗതി
പോകുന്നുവെന്ന് തോന്നുകയേ
ചെയ്യരുത്
തോന്നുന്നതെല്ലാം ശരിയാവണ
മെന്നില്ല
ഓരോരാൾക്കും ഓരോശരി
തെറ്റ് ശരിയാകാം ശരി തെറ്റാകാം
നോക്കൂ ;പുഴ ഒഴുകുന്നേയില്ല
ജലം മാത്രം ഒഴുകുന്നു
പരന്ന ഭൂമി ശരിയല്ല ,
സൂര്യൻ ഉദിച്ച് വരികയോ, അസ്ത
മിച്ച് മറയുകയോ ചെയ്യുന്നില്ല
വഴികളേറെയുണ്ട്
പാഞ്ഞു പോവുകയാണ് നമ്മളെല്ലാം
മുന്നിലെത്തി ജയിച്ചു കേറാൻ.

പോകുന്നതൊക്കെ കൊള്ളാം
പക്ഷേ;നമ്മുടെ പോക്കത്ര ശരിയല്ല.

2017 നവംബർ 27, തിങ്കളാഴ്‌ച

താജ്മഹൽ



ഹിറ്റ്ലറുടെ കണ്ണുകളാണ്
ചുഴിഞ്ഞു നോക്കുന്നത്
ഹിറ്റ്ലറുടെ നാവുകളാണ്
മൊഴിഞ്ഞു കൊണ്ടിരിക്കുന്നത്
പ്രണയത്തിനും ഒരു സ്മാരകമോ!
സ്മരണയിൽ പോലും ഉണ്ടാകരുത്.
താജ്മഹലെന്ന് മിണ്ടരുത്.
ഇഷ്ടങ്ങളുടെ ഇടവും, ഇടനാഴിയും
എവിടെയെന്ന് ഞങ്ങൾ അടയാള
പ്പെടുത്തും
ഞങ്ങൾക്ക് ജയഗീതി മുഴക്കുക
കലയും,സംസ്കാരവും, സൗന്ദര്യവു-
മെന്തെന്ന്
വിളംബരം ചെയ്യപ്പെടും.

തമസിന്റെ സന്തതികളേ
വംശീതയ്ക്ക് വശംവദരാകാത്തവർ
വിശ്വ പ്രണയികളായ
സമത്വസുന്ദരലോകപിറവിക്കായ്
കാത്തിരിക്കും
ഇന്ത്യൻ ജനതയെന്നറിയുക
ഇല്ല ,ഹിറ്റ്ലർക്ക് ഇനിയുമൊരങ്കത്തിനു
ബാല്യം

അവൾ




അരിവാളുപോലൊരു വളവിൽ
ആളില്ലാ നട്ടുച്ചനേരം
ആളും വെയിലിനെ ആളിയാക്കി
മാറിലടുക്കിയ ബുക്കുമായ് നടക്കു- ന്നൊരുവൾ
പശിയാൽ ക്ഷീണമാർന്നപോൽ
പതുക്കെയാ നടപ്പ്
വിയർത്തചന്ദനപ്പൊട്ടൊരു ചാലു
നീട്ടുന്നു.
കഴുത്തോളമുയരേ കാട്ടുപുല്ലുകൾ
കുറ്റിക്കാടുകൾ.
കൂർത്ത മുള്ളോ, കൺമുനയോ
മറഞ്ഞു നിൽക്കുന്നു?!
കണ്ടതില്ലവൾ ഒന്നും കിളുന്ത് പെണ്ണ്.
കാറ്റേ കാട്ടരുതേ നീ അവളെ, ഒട്ടും ഇളകിയാടരുതേ
അവളെൻ അരുമ, നാളെ നമ്മേ
ഊട്ടി വളർത്തും അമ്മ

2017 നവംബർ 26, ഞായറാഴ്‌ച

ഉൺമ



ഞാനൊരു പെൺകുട്ടിയാണ് .
എനിക്കറിയാം
പുറത്തിറങ്ങിയാൽ പുരുഷന്മാർ
കോരിക്കുടിക്കും.
 ശരീരവടിവുകളിൽ കാക്കകൾ
കൊത്തിപ്പറിക്കും ,
മുഴുപ്പുകളിൽ തേരോട്ടം നടത്തും.
അലകടലാണെനിക്ക് നീന്തി കടക്കുവാ
നുള്ളത്
തീക്കുണ്ഡമാണ് നടന്നു കയറുവാനുള്ളത്
എരണം കെട്ടവളെന്നും, അഴിഞ്ഞാട്ടക്കാരി
യെന്നും ആക്ഷേപിക്കും
വാതിലും വഴിയും തടഞ്ഞു നിൽക്കും
വേശ്യയെന്ന് വശ്യമായി ചിരിക്കും
അപ്പോഴെല്ലാം നിന്റെ കണ്ണുകൾക്ക്
ഞാനാഘോഷമാകും
ഒളിച്ചുകളിക്കാൻ ഇനിയും ഞാൻ തയ്യാ
റല്ല
അടുക്കളയും, മറക്കുടയുമല്ല ഞാൻ
നിന്നെപ്പോലെ മജ്ജയും, മാംസവും,
രക്തവും, സ്വപ്നവുമുള്ളവൾ
എന്നെ നോക്കുന്ന കണ്ണിനാൽ നീ
നിന്നെ തന്നെ കാണുക
ഈ മാംസളതയിലും, ലോലതയിലും ,
ഊഷ്മളതയിലും പിറവിയെടുത്തവൻ നീ
നന്മയിലേക്കും,ഉൺമയിലേക്കും പിടിച്ചു
യുർത്തിയ വിരലുകളിത്.
ഓർക്കുമോ നീ അമ്മയേ.

2017 നവംബർ 25, ശനിയാഴ്‌ച

ജീവിതം




നീറ്റലിന്റെ ആറ്റം
ഇന്നുമുണ്ടുള്ളിൽ
കാണാത്ത ജീവിത
മാണ് കാണുന്നത്
വേദനയും, ചോരമണ
വുമാണ് ജീവചരിത്രം.
സന്തോഷം മരുഭൂമി
യിലെ മഴയും.
തോന്നിപ്പോകാറുണ്ട്
ജനിക്കാതിരുന്നെങ്കിൽ
കൊള്ളുന്നുണ്ട് മനസ്സുകൊണ്ട്
ചാട്ടവാറടി, പട്ടിണി, പീഡനം
എരിഞ്ഞു തീരുന്നു അരികു -
പറ്റിയ ജീവിതങ്ങൾ
ഉപേക്ഷിക്കപ്പെട്ട അക്വേറിയം
പോലെ ലോകം
കണ്ടതെല്ലാം കാണാതായിരി
ക്കുന്നു
ബാക്കി വന്ന അടയാളങ്ങളിൽ
ജീവിച്ചതിൻ തെളിവെവിടേ?!
ഉയർന്നു വരുന്നവയെല്ലാം
ജലകുമിളകൾ പോലെ അന്തരീ
ക്ഷത്തിൽ ലയിക്കുന്നു
അദൃശ്യമായ ഏതു ശൂന്യതയിലാ
ണ്
എല്ലാം നിശ്ചലമാകുന്നത്

2017 നവംബർ 24, വെള്ളിയാഴ്‌ച

ഇഷ്ടം




നിന്റെ മൗനം വരച്ചുവെച്ച വരയിൽ
നിന്നല്ലോ
ഇഷ്ടമെന്ന് നൂറുവട്ടം, ഞാൻ വായി
ച്ചറിഞ്ഞു
എന്റെ, പനിപിടിച്ച ഓർമ്മകളിൽ
അരഞ്ഞചന്ദനം നീ
തളിരണിഞ്ഞ കരൾക്കുടന്നയിൽ
മഞ്ഞണിഞ്ഞ പൂവു നീ
നിലവിളക്കുപോൽ ഉള്ളിൽനീ
നിറന്നു കത്തുന്നു
അരിമണിക്കിലുക്കംപോലാ
ചിരിമണി ഉതിരുന്നു
ഉള്ളിലിളം പ്രണയമർമ്മരം കുരുത്തു
നിൽക്കുന്നു
അരുണശോഭപോലാ,ശയുളളിൽ
പ്രഭവിടർത്തുന്നു
കണ്ണിനാലെ കവിത എഴുതി കുഴക്കിടു
ന്നോളേ
മണ്ണിൽ നാണം നെയ്യുംചിത്രം
വിരലിനാലേ നീ
എന്തിനെന്നെ കുഴക്കിടുന്നു
കൺമണിയാളെ
ഇഷ്ടമെന്നുനീ,യെന്നേയെന്നിൽ
വരച്ചു വെച്ചില്ലെ
എത്ര തീവ്രദീപ്തമാമീ,യനുരാഗം


2017 നവംബർ 23, വ്യാഴാഴ്‌ച

ഇതൊന്നുമല്ലാത്തത്




വടിവൊത്ത അക്ഷരത്തിൽ
വരിതെറ്റാതെ എഴുതിയിട്ടുണ്ട്
കോപ്പിപുസ്തകത്തിൽ.
മധുരമനോജ്ഞ വാക്കുകളാൽ
മോഹിപ്പിച്ചിട്ടുണ്ട്.
പ്രണയത്തിന്റെ പട്ടുറുമാൽ നെയ്
തിട്ടുണ്ട്.
കുളിരാർന്നൊരോർമ്മകൾ
പങ്കുവെച്ചിട്ടുണ്ട്
തളിരാർന്ന തങ്കമലരായ്
തഴുകി നിന്നിട്ടുണ്ട്
എന്നാൽ;ജീവിതമേ
ഇതൊന്നുമല്ലല്ലോ നീ.

2017 നവംബർ 22, ബുധനാഴ്‌ച

കാഴ്ച




പുകയുന്ന കാഴ്ച്ചകൾ
പുകിലെന്തിന്ത്!
നാക്കില്ലാകുന്നിലപ്പൻമാർ
നായാടികൾക്കരികെ !!
മൗന ബുദ്ധൻമാർ ചുറ്റും
ബോധി തേടിയലയുന്നു.
ബോധമില്ലാ കാലം
ബാധയിളകിയ കൂളികൾ
നട്ടുച്ചപോൽ ജ്വലിക്കുന്ന
നട്ടപ്പിരാന്ത് കിട്ടിയോർ
കാമ കാകോളംതേവി
ശവമഞ്ചമൊരുക്കുവോർ.
മുൾച്ചെടിയെ പെറണമിനി
ചുടലനൃത്തമാടണം
ചിറകറ്റ കിളികൾക്കിനി
തീച്ചിറകുനൽകണം
ചോരയൂറ്റുംചെള്ളുകൾക്ക്
ചിതയൊരുക്കി നിൽക്കുക
വെടിമരുന്ന്തേച്ച് വെടിപ്പായി
പോവുക
തൊട്ടു തൊട്ടു നിൽക്കേയിനി
പൊട്ടിച്ചിതറുക

2017 നവംബർ 21, ചൊവ്വാഴ്ച

പിറവി




പതറി നോക്കുന്നു,യിടയ്ക്കിടേ
കൺമുനയാൽ കളം വരയ്ക്കുന്നു
മീവൽ പക്ഷിയായ് തെന്നിമാറുന്നു
പിന്നെയുംപിന്നെയും കൂട്ടിമുട്ടുന്നു
പതറി പിൻമാറുന്നു
ചിറകടിയേക്കാൾ ചടുലതാളത്തിൽ
ശലഭ ഭംഗിയായ് ഓർമ്മകൾ
ജാലകപ്പാളിപോൽ മനച്ചില്ല് മെല്ലെ
തുറക്കുന്നു
പ്രണയം പിറവി കൊള്ളുന്നു

2017 നവംബർ 20, തിങ്കളാഴ്‌ച

ഇങ്ങനെയൊക്കെയാണ്....!




രാവിലെ വീട്ടിൽ നിന്നിറങ്ങിയാൽ
നാം തിരിച്ചെത്തുന്നത് എങ്ങനെ
യൊക്കെയാണ്
സന്തോഷത്തോടെ, സങ്കടത്തോടെ,
ജീവച്ഛവമായി, ജീവനില്ലാതെ.
ഒരു ചില്ലയിലെ രണ്ടിലകളായവർ,
വേരുകളായ് വേർപിരിയാതിരുന്നവർ,
അവസാനശ്വാസവും ഒന്നിച്ചെന്ന് കരു -
തിയവർ
തുള്ളിത്തുള്ളികളായ് ലയിച്ച് ചാലുകളായ്
ചേർന്നവർ.
കാലത്തിന് കണ്ണും, കാതുമില്ല.
വകതിരിവൊട്ടുമില്ല.
എത്ര വേഗമാണ് നമ്മെ അനാഥരാക്കുന്നത്
എവിടെയോ വെച്ച് എന്നോകണ്ടുമുട്ടിയവർ,
ഒരിക്കലും കാണാതിരുന്നവർ,
ഒരിക്കൽ കണ്ടു മറന്നവർ, കാണാതെ
എന്നും കണ്ടു കൊണ്ടിരിക്കുന്നവർ.
പൊള്ളുന്ന വിചാരങ്ങൾ മനസ്സിൽ
കോറിയിടുന്നു
ദുഃഖത്തിന്റെ ഒരു തിരയായ് മനസ്സിലേ
ക്കൊഴുകിയെത്തന്നു
മരത്തലപ്പായ്, മലയുടെ ഉച്ചിയായ്‌,
തീർത്തും മാറാത്ത പച്ചപ്പായ്,
പുഴയുടെ നേർവരയായ് മായാതെ
ഇടയ്ക്കിടേ ഓർമ്മിപ്പിച്ചു കൊണ്ടിരിക്കുന്നു

2017 നവംബർ 19, ഞായറാഴ്‌ച

പ്രീയയ്ക്ക്....!




പ്രീയേ, നീ വന്നതിൽ പിന്നെയല്ലേ
അറിഞ്ഞു നാം, പ്രണയത്തിനില്ല
പ്രായം
പ്രീയമേഴും സ്നേഹവായ്പ്പിനാലേ
പ്രായമിതെത്ര കുറഞ്ഞു പോയി!
നന്മ മരമായ് തളിർത്തു നമ്മൾ
ഉമ്മതൻ പൂക്കളായ് പൂത്തു നമ്മൾ
ജീവിതപ്പാതയിൽ പ്രാരബ്ധത്തിൽ
ഏതു വളവിൽ നാം കണ്ടുമുട്ടി
കാലങ്ങൾ കാത്തു വെച്ചുള്ളതാകാം
വർണ്ണങ്ങൾ ചാലിച്ചു തന്നതാകാം
ഗ്രീഷ്മങ്ങളെല്ലെ,ന്നുമെന്ന,തോർക്ക
ഊഷ്മള പ്രണയവുമുണ്ട,തോർക്ക
സ്വപ്നങ്ങളെത്ര കൊഴിഞ്ഞു വീണു
ഒറ്റയായെത്ര ഒഴിഞ്ഞു നിന്നു
സ്വപ്നത്തിലുമ്മകൾ എത്ര പൂത്തു
ആഴക്കടലിൽ കൊഴിഞ്ഞു വീണു
പ്രജ്ഞയിൽ മുൾച്ചെടിയെത്ര പൂത്തു
ഹൃത്തിൽ കൊരുത്തു പിടഞ്ഞു
വീണു
വർണ്ണ ചിറകെത്ര തുന്നിരാവ്
മധുരച്ചൊടികൾ നുണഞ്ഞു രാവ്
മിഥ്യകൾ തീർത്ത മണിയറകൾ
ആശയടക്കിയ കല്ലറകൾ
വീണ്ടും പ്രഭാതങ്ങളുണ്ട, തോർക്ക
വീണ്ടും പ്രണയങ്ങളുണ്ട, തോർക്ക
പ്രീയേ, നീ വന്നതിൽ പിന്നെയല്ലേ
അറിഞ്ഞു നാം ,പ്രണയത്തിനില്ല
പ്രായം.



2017 നവംബർ 18, ശനിയാഴ്‌ച

പ്രണയപ്പൂവ്




അവളുടെ കറുത്തു നീണ്ട
മിഴികളിൽ
ഞാനെന്നെ കാണുന്നു.
കൃഷ്ണമണിയുടെ,യാഴങ്ങളിൽ
അലകളിൽ, ചുഴികളിൽ
പ്രണയത്തിന്റെ പൂവിതൾ
വിരിഞ്ഞു കിടപ്പുണ്ട്
വികാരത്തിന്റെ മൗനഭാഷയിൽ
പ്രണയാഭ്യർത്ഥനയുണ്ട്
കവിയുടെ മനോഹരമായ മൗന
ങ്ങളിലൂടെന്നോണം
അവളുടെ പ്രണയം എന്നുള്ളിൽ
വരച്ചിടുന്നു
മഴനൂലുകളാൽ ആകാശവും ഭൂമിയു
മെന്നപോലെ
പരസ്പരം മനസ്സാൽ ഞങ്ങൾ തൊട്ടി
ടുന്നു
എനിക്കു ചുറ്റുമുള്ള ലോകത്തെ
അവളുടെ നീലക്കണ്ണുകൾ മറച്ചിടുന്നു
ഇപ്പോൾ ഞങ്ങൾ ഇരുവർ മാത്രം
നാണത്തിന്റെ നിറം അവളുടെ കവിളിലും
നാസികയിലും
പതിവില്ലാതൊരു മൂളിപ്പാട്ടുവന്ന് ഞങ്ങളിലെ
അകലത്തെ അകറ്റുന്നു
ചുണ്ടുകൾക്ക് തീപിടിച്ച്
ഉടലുകളിലേക്ക് വ്യാപിക്കുന്നു
ആകാശം വർണ്ണ വിരിപ്പുകൾ
വിരച്ചിരിക്കുന്നു
സൂര്യൻ കുന്നിൻ ചരുവിൽ
ഒളിച്ചു നോക്കുന്നു.
ഇപ്പോൾ പൂക്കളും ശലഭങ്ങളും
ഇടകലർന്നത് ചൊടിയിലോ അതോ
ചെടിയിലോ!


2017 നവംബർ 17, വെള്ളിയാഴ്‌ച

കവിയുടെ മരണം




കവിത പാടിയുണർത്തി,യമ്മ
കവിത പാടിവളർത്തി
പിച്ചവെച്ചു കവിതയിൽ
കവിതാമരമായ് പൂത്തു, കായ്ച്ചു
കവിതന്നെ സുഖവും,
കവിതന്നെ ദു:ഖവും,
കവിത തന്നെ ജീവിതം
കാലികവും, കാല്പനീകവും.
ഖബറിലേക്കിറക്കിടുമ്പോൾ
വേച്ചു പോകും കൈകളെ കെട്ടിടല്ലെ
കാൽകളെ
ഇരളുറഞ്ഞകങ്ങളിൽ വെളിച്ചമായ്
കവിതയുണ്ട്
കോടി വേണ്ട സമ്മാനമായ്
കത്തും കവിതയുള്ളപ്പോൾ
കടലാസുകെട്ട് വെച്ചേക്കണേ
പേനയും മഷി കുപ്പിയും
ചോദിക്കയില്ല ഞാൻ വേറെയൊന്നും
ചടഞ്ഞിരുന്നെഴുതുമ്പോൾ
കട്ടൻ ചായയ്ക്കുമൊന്നുമേ
വിയുടെ മരണം


കവിത പാടിയുണർത്തി,യമ്മ
കവിത പാടിവളർത്തി
പിച്ചവെച്ചു കവിതയിൽ
കവിതാമരമായ് പൂത്തു, കായ്ച്ചു
കവിതന്നെ സുഖവും,
കവിതന്നെ ദു:ഖവും,
കവിത തന്നെ ജീവിതം
കാലികവും, കാല്പനീകവും.
ഖബറിലേക്കിറക്കിടുമ്പോൾ
വേച്ചു പോകും കൈകളെ കെട്ടിടല്ലെ
കാൽകളെ
ഇരളുറഞ്ഞകങ്ങളിൽ വെളിച്ചമായ്
കവിതയുണ്ട്
കോടി വേണ്ട സമ്മാനമായ്
കത്തും കവിതയുള്ളപ്പോൾ
കടലാസുകെട്ട് വെച്ചേക്കണേ
പേനയും മഷി കുപ്പിയും
ചോദിക്കയില്ല ഞാൻ വേറെയൊന്നും
ചടഞ്ഞിരുന്നെഴുതുമ്പോൾ
കട്ടൻ ചായയ്ക്കുമൊന്നുമേ

2017 നവംബർ 16, വ്യാഴാഴ്‌ച

കണ്ണീർ തുള്ളി




പച്ചമണ്ണിൽ അവൻ മലർന്നു കിടന്നു
കരച്ചിലായ് വന്ന കാറ്റ്
ഞെരക്കമായ് ഒടുങ്ങി
അനലുന്ന കനലുകൾ ചാരമായ്
മാറി
കയ്പനുഭവിക്കാൻ മാത്രമായൊരു
ജീവിതം
രണ്ടായ് മുറിഞ്ഞ് ഉള്ളിൽ തന്നെ
ഒടുങ്ങി പോയിരിക്കുന്നു ഒരു നിലവിളി
ചുണ്ടിൽ ഞെരിഞ്ഞമർന്നു ഒരു വാക്ക്
ഓർമ്മകൾ ആകാശത്തിനും ഭൂമിക്കു
മിടയിൽ
ഞെട്ടറ്റ പൂവുകളായ് തങ്ങി നിൽക്കുന്നു
പ്രണയം ;പരന്നൊഴുകുന്ന കണ്ണീർ
തുള്ളിയാണിന്ന്.

2017 നവംബർ 14, ചൊവ്വാഴ്ച

കാർണിവൽ




കാർണിവലിന്റെ കാഴ്ച്ചപറമ്പി
ലാണു നാം
കണ്ണാടിയിൽകാണും ഉത്സവ
മെന്നറിയുന്നില്ല
മാജിക്കിന്റെ കൊട്ടകയിലെ തട
വുകാർ
കെട്ടാതെ കെട്ടിയ തുടലുണ്ട് കാൽ
കളിൽ.
മജീഷ്യന്റെ മായയിൽ വാ പൊളിച്ച് ....!
നിമിഷങ്ങൾ മതി സ്വാതന്ത്ര്യം, സ്വപ്നം,
കറൻസി, കറകളഞ്ഞ ജീവിതം
അപ്രത്യക്ഷമാകുവാൻ
കാർണിവലിൽ കളഞ്ഞു പോയവർ,
ചന്ദ്രനിൽ മുയൽ കുഞ്ഞെന്ന് തെറ്റി -
ധരിച്ചവർ,
വാഗ്ദാനങ്ങളിൽ തടഞ്ഞു വീണവർ
ഇവരാണ് ദാഡിയും, മോടിയുമുള്ള
മായാജാലക്കാരനെ
കൈ പിടിച്ചുയർത്തിയവർ
കാർണിവലിന്റെ കാഴ്ച്ചപറമ്പിലാണു നാം

2017 നവംബർ 13, തിങ്കളാഴ്‌ച

കടൽ തീരത്ത്




പാദമുദ്രണം ചെയ്ത ക്യാൻവാസു
പോലെ
കടൽതീരം.
കാറ്റാടി മരക്കീഴിൽ നൗകയുടെ
നടനംപോലെ
പ്രണയികളിൽ ഉലയാൻ ഉണർ
ന്നുനിൽക്കുന്നു മാറിടങ്ങൾ.
നക്കി തുടയ്ക്കുന്ന കൺനോട്ടങ്ങളെ
കണ്ടില്ലെന്ന് നടിച്ച്
ഒട്ടകപക്ഷികളെപ്പോലെ മൊബൈൽ
പോൺസൈറ്റിൽ തലപൂഴ്ത്തിയ
കൗമാരങ്ങൾ.
ഒഴിഞ്ഞ കുപ്പികൾ ഓർത്തോർത്തു
തലതല്ലുന്നു
തിരകൈകളിൽപിടഞ്ഞ് പാറക്കെട്ടിൽ.
ഞൊടിയിടയിൽ ഒളിക്കുന്നു ഞെണ്ടുകൾ
ഞൊണ്ടി ഞൊണ്ടി പോകുന്നു കടല
വിൽപ്പനക്കാരൻ.
സെൽഫിക്കായി സെയ്ഫായസ്ഥലം
തിരയുന്ന യുവമിഥുനങ്ങൾ
കടലിന്റെ മുറുമുറുപ്പിൽ അറച്ചറച്ചു
വളർന്ന തെങ്ങിൽ
തലനരച്ചകാക്ക കണക്കെടുക്കുന്നു
മീനിന്റെ.
വലയിലകപ്പെടാതിരിക്കാൻ പരക്കം
പായുന്ന ചെറു കടൽജീവികൾ
വലയിലകപ്പെട്ടവർ ഇരുൾതേടുന്ന
കരയോരം
ആകാശവും കടലും ഒന്നു ചേരുന്നിട
ത്തുനിന്ന്
അനന്തതയും ശൂന്യതയും ആദ്യ സ്പർ -
ശത്തിലെന്നപോലെ
ഞെട്ടിയുണർന്ന് യാത്രതുടരുന്നു.

2017 നവംബർ 12, ഞായറാഴ്‌ച

പർദ്ദ




അള്ളാഹുവിന്റെ കല്പനയെന്ന്
അവർ കല്പിച്ചു
കെട്ടിയവന് മാത്രം കാണുവാനുള്ളത്
നിന്റെ മുഖം
മുഖമില്ലാത്തവരുടെ മുന്നിൽ
അവൾ മുഖം മൂടിയിൽ.
അവൾ എല്ലാവരേയും കണ്ടു
പക്ഷേ; അവളുടെ മനസ്സ് മാത്രം
ആരും കണ്ടില്ല

2017 നവംബർ 11, ശനിയാഴ്‌ച

കുമ്പസാരക്കൂട്




വാക്കിന് നാക്കില്ല
ചൂണ്ടുവിരൽ മുറിക്കപ്പെട്ടു
ഇപ്പോൾ നാലും ചൂണ്ടുന്നത്
എനിക്ക്നേരെ
തെരുവുകൾക്ക് തേറ്റവെച്ചി
രിക്കുന്നു
തോറ്റുപോയവർ കൂനനുറുമ്പു
കളുടെ പാനപാത്രം
കുരുടരുടെ രാജ്യത്ത്
കരുണയ്ക്കെന്തു കാര്യം!
നീതിദേവത ഗാന്ധാരിചമയുന്നു
നിയമത്തിന്റെ തുലാസ് നിശ്ചലം
തടവറയിൽ ചങ്ങലകൾ
പെറ്റുപെരുകുന്നു
കോടതി കുമ്പസാരക്കൂട്
പണിയുന്ന തിരക്കിൽ.

2017 നവംബർ 10, വെള്ളിയാഴ്‌ച

ജഡജീവിതം




പെണ്ണിന്റെ പൊള്ളും രുചിയറിയാൻ
വെള്ളമൂറി നിൽക്കുന്നു കഴുകുകൾ.
കന്യകാത്വമില്ലാത്ത കനിയെന്ന്
പുച്ഛിക്കുന്നു
ബലി കൊടുത്തു കഴിഞ്ഞു ജീവൻ,
ബാക്കിയുള്ളത് ജഡം മാത്രം
കാത്തിരിക്കുന്നവനെ കാണേണ്ട -
യെനിക്കിനി
പ്രേമത്തിന് പാറാവുകാരനിനി വേണ്ട.
ഇരുളാണ് ഇനിയെനിക്കിണ
വെളിച്ചത്തിന്റെ വെള്ളി പാത്രം കട്ടുപോ
യിരിക്കുന്നു.
മുന്തിരി വീഞ്ഞ് നുണഞ്ഞ് അവർ മയ
ങ്ങുന്നു
വിഷത്തിന്റെ വീഞ്ഞ് എനിക്കുള്ളത്
ആറിത്തണുത്ത അന്നമാണിന്നു ഞാൻ
വാരിതേവി അവർ കടന്നു പോയി
ഞാനെന്റെ നാരകം നടുന്നു
നാരകക്കീഴിൽ ഇനിയെന്റെ വാസം

2017 നവംബർ 9, വ്യാഴാഴ്‌ച

ശില




ഗ്രീഷ്മം കത്തിനിൽക്കുന്ന
ശിരസ്സിൽ
ശിലകൊത്തിവെയ്ക്കുന്നു
ചിന്തയുടെ ചീളുകൾ ചേർത്ത്
തീപ്പിടിപ്പിക്കുന്നു
ദൈവത്തിന്റെ പേരിൽ
നിണം ചൊരിയുന്നു
നന്മയുടെ ദൈവം തിൻമയുടെ
തടവറയിൽ
അരുതെന്ന് ;പറഞ്ഞിട്ടില്ല
ശില പൊട്ടിച്ച് വന്ന് ഒരു ദൈവവും

മരിക്കാനായ് ജനിച്ചവൻ




ചിത്രകാരൻ തന്റെ അവസാന തുള്ളി
രക്തം കൊണ്ട്
ഒരു ചിത്രമെഴുതുന്നു
ഒരു കവി മൗനം ചാലിച്ച് കവിത
വരയ്ക്കുന്നു.
മടക്കയാത്ര നിർണ്ണയിച്ച്
മണ്ണിലേക്ക് വിരുന്നു വന്നവർ
ജനിച്ച നാൾതൊട്ട് മരിച്ചു തുടങ്ങി
യവർ
ഇരുകാലുകളിൽ നീ എല്ലാമാണ്
നിനക്കുള്ളതെല്ലാം നിന്നിൽ തന്നെ
നിന്റെ സന്തോഷങ്ങൾ നിനക്ക്
സുഖമൊരുക്കുന്നു
കണ്ണീരുപ്പുകൾ മുറിവുണക്കുന്നു
നീയെന്തെന്ന് നിന്റെ വിജയും,
പരാജയവും വരച്ചുവെയ്ക്കുന്നു
നീ മരിക്കാനായ് ജനിച്ചവൻ

2017 നവംബർ 7, ചൊവ്വാഴ്ച

പ്രണയം




ജീവിതത്തിലെ
പ്രണയപുസ്തകത്തിന്റെ
നടുപ്പേജായിരുന്നിലെ നാം
എന്നിട്ടും; അതിൽ നിന്നും
ഒരിതൾ നീ കീറിയെടുത്തില്ലെ
കണ്ണീരുപ്പിനെ പുളിപ്പെന്നു
പറഞ്ഞ് തുപ്പിക്കളഞ്ഞില്ലെ
അലഞ്ഞു തിരിയുന്നുണ്ട്
ഇന്നും നിന്റെ കുന്നിൻ പുറങ്ങളിൽ.
അടർത്തിമാറ്റിയിട്ടും നിന്നിൽ നിന്നും
കീറിപ്പോയിട്ടില്ല പൂർണ്ണമായും
പ്രണയം
ഹൃദയത്തിൽ ഒന്ന് കൈവച്ചു നോക്കൂ:
മിടിക്കുന്നുണ്ട് ഞാൻ മടുപ്പേതും
കാട്ടാതെ

2017 നവംബർ 6, തിങ്കളാഴ്‌ച

കാരണഭൂതൻ




ഫണമുയർത്തി കാത്തിരിക്കുന്നത്
പാമ്പല്ല
ഒറ്റയടിപ്പാതയിൽ ഒളിച്ചിരിക്കുന്നതും.
ഇതിഹാസങ്ങൾ രചിക്കുന്നതും
പീഠമിട്ടിരിക്കുന്നതും
വേരറ്റു വീഴുന്നതും നീ
എരിച്ചു കളയുന്നതും
അരിഞ്ഞു വീഴ്ത്തുന്നതും നീ.
അനുഗ്രഹിച്ചേകിയ മണ്ണും, ജലവും
നീ നിഗ്രഹിക്കുന്നു
പ്രളയാഗ്നിയും, കരിങ്കാടും നീ
ഹൃദയത്തിൽ സൂക്ഷിക്കുന്നു
കാത്തിരുന്നു കൊത്തിയിട്ടില്ല
ഇന്നുവരെ ഒരു പാമ്പും
നിന്നിൽ നിന്നും കാകോളമൊഴുകി
ക്കൊണ്ടേയിരിക്കുന്നു
അറിവിന്റെ കനി തന്നവനെ
ഒറ്റിക്കൊടുത്തവൻ നീ
നീ തന്നെ ചെകുത്താന്റെ രക്ഷിതാവും,
പുത്രനും
ഫണമുയർത്തി കാത്തിരിക്കാറില്ല
ഒരു പാമ്പും
നിന്റെ ഫണം താഴുന്നേയില്ല.

2017 നവംബർ 2, വ്യാഴാഴ്‌ച

കുളം




കുളം എന്നെ എളുപ്പത്തിൽ
കുട്ടിയാക്കി മാറ്റുന്നു
സമയ ബോധമില്ലാത്ത എന്നെപ്പോലെ
കുളവും കളി ചിരിയാൽ കൂട്ടുകൂടുന്നു
പതഞ്ഞൊഴുക്കുവാൻ കഴിയില്ല കുള
ത്തിന്
അതുകൊണ്ട് താഴേക്ക് താഴേക്ക്
തടം തല്ലി ഒഴുകുന്നുണ്ടാകാം!
മുകളിലുള്ളത് കുളത്തിന്റെ ജല
സംഭരണി മാത്രമാകാം !!
ഓർമ്മകളെ ഉള്ളം തിരഞ്ഞു കൊണ്ടേ
യിരിക്കുന്നു
വാക്കുകളുടെ പൂക്കൾ കുരുത്തുവരുന്നു
മരം കുടഞ്ഞെറിയുന്ന സുഗന്ധപൂക്ക
ളേപ്പോൽ ഓർമ്മകൾ
പൊടി മണ്ണിൽ പുതഞ്ഞ ചിത്രശലഭ
ച്ചിറകുകൾ പോലെ പറന്നു വരുന്നു
കുളം എന്നാണ് കൂകി പാഞ്ഞിട്ടുണ്ടാകുക
അണച്ചു കൊണ്ട് വന്നു നിൽക്കാറുണ്ട്
ഇടയ്ക്കിടേവണ്ടികൾ
കുളത്തിലെ തീവണ്ടി സ്റ്റേഷനിൽ.
തടം തല്ലി താഴേക്ക് താഴേക്ക്
ഒഴുകുന്നുണ്ടാകുമോ
കുളം ഇന്നും





ഇരുട്ട്




സൂര്യപ്രകാശം ചിത്രമെഴുതിയ
എണ്ണച്ചായ ചിത്രം പോലെ സാന്ധ്യാ
കാശം
പക്ഷികൾ, കാടുകൾ, പൂവുകൾ, കുന്നുകൾ
ഒരു കൊളാഷ് ചിത്രം പോലെ പുഴ
യോരം
ഞങ്ങളെ പിടിക്കൂയെന്ന് കരയോളം
വന്നു പറയുന്നു ചെറു മത്സ്യങ്ങൾ
ഏകാന്തത വേദാന്തിയാക്കിയതുപോലെ
ദൂരെയൊരാൽമരം
പ്രണയിച്ചും, കലഹിച്ചും തൊട്ടു തൊട്ടിരി
ക്കുന്നു ചില പക്ഷികൾ
പച്ചയിൽ കറുത്ത ചിത്രം പോലെ
മുളങ്കൂട്ടത്തിൽ തൂങ്ങിക്കിടക്കുന്നു
വവ്വാലുകൾ
എത്ര സുന്ദര കാഴ്ച്ചകൾ
ഇരുട്ട് കാഴ്ച്ചകളെ മറച്ചു തുടങ്ങി
ഞാൻ ഭയപ്പെടുന്നു
നാളെ കാണുവാൻ കഴിയുമോ എനിക്കീ
കാഴ്ച്ചകൾ

2017 നവംബർ 1, ബുധനാഴ്‌ച

അമ്പ്




കൊമ്പുകോർക്കുവാൻ കെൽ
പ്പില്ലെനിക്ക്
കോരിക്കുടിക്കുവാൻ കൊതിയുമില്ല
ആർത്തിയുടെ ഓരത്തു നിന്ന്
ഒറ്റിക്കൊടുത്തവനരികത്തു നിന്ന്
ഓടുന്നു ഞാൻ
ഒരു പിടി അരി മതി
ഒരു ദിന മന്നത്തിന്
എന്റെ അരിയെത്തിക്കുവാൻ
അമ്പു തൊടുക്കുന്നു

ചിത്രം



വരച്ചു വെച്ചതു പോലെ
മലകൾ
ഉദയസൂര്യൻ
കുഞ്ഞു വീട്
വേലികെട്ടിത്തിരിച്ച പുരയിടം
പുഴ
ചെറുതോണിയിൽ തുഴയെറിയും
തോണിക്കാരൻ
അരയന്നങ്ങൾ
അഴകൊഴുകും ആമ്പൽ പൂ
വലയെറിഞ്ഞ പോൽ വെയിൽ
നാളത്തിൽ
പറന്നു പൊങ്ങും വലാകങ്ങൾ.
പച്ചപ്പിന്റെ പറുദീസ യെ
ചിത്രകാരൻ ക്യാൻവാസിലേക്ക്
പറിച്ച് നട്ട്
ചുരുട്ടിയെടുത്ത് നടന്നു നീങ്ങി
ചൂടപ്പം പോലെ വിറ്റുപോകുന്നു
ഇന്ന് അവയൊക്കെചിത്രങ്ങളായി

ജീവിതം പാടുവാൻ


അഗസ്ത്യ തീർത്ഥങ്ങളിൽ
മുങ്ങിക്കുളിക്കണം
ആരണ്യകങ്ങളെ തൊട്ടറിഞ്ഞീടണം
ഉള്ളുണർവ്വിന്റെ വഴികളീലൂടെന്റെ
ഉള്ളിലെ കാടിനെ ആട്ടിയോടിക്കണം
പ്രണയത്തിന്നമൃതകുംഭങ്ങളും പേറിയാ
സ്നേഹ സരിത്തിൽ മുങ്ങി നിവരണം
അതിരുകളെല്ലാമെ അറ്റുവീഴുന്നൊരു
അരുണാഭയെന്നും തെളിഞ്ഞു നിന്നീ-
ടണം
നാമാര് യെന്ന് അറിയുകയെന്നാൽ -
ആരുമല്ലെന്നുള്ളറിയലാണ്
ഹൃദയം തുറന്നൊന്നുകാട്ടുകീലേ
ഉള്ളം നിറയൂ ,വറിഞ്ഞിടേണം
തുച്ഛമാം ജീവിതം എന്നറിഞ്ഞീടുകിൽ
തച്ചുടക്കില്ല നാം ഈ രാഗ ഭൂവിനെ
വാടി വീഴുന്നൊരീ പൂവായജീവിതം
പാടുവാനുളളിൽ തെളിയണം നന്മകൾ
അഗസ്ത്യ തീർത്ഥങ്ങളിൽ
മുങ്ങിക്കുളിക്കണം
ആരണ്യകങ്ങളെ തൊട്ടറിഞ്ഞീടണം?