malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2011 ഓഗസ്റ്റ് 27, ശനിയാഴ്‌ച

എന്തിനായ്

എന്തിനായ് തിരയുന്നു
തെന്നലേ ചൊല്ലുമോ നീ
അല്ലിലും,പകലിലുംഎന്നെപ്പോല്‍ -
തിരയുന്നു
കാടകം നാടായ് മാറി
നാട്ടിലോ കാടാണെങ്ങും
കണ്ടകം നിറഞ്ഞുള്ള
മര്‍ത്യ ചിത്ത മാണെങ്ങും
ആനന്ദം നേടാനായി
ആത്മ സംതൃപ്തി ക്കായി
ആശ്രയ മെന്തെന്നാണോ
നീ തിരയുന്നു കാറ്റേ
എങ്കിലത് തന്നെ ഞാന്‍
തിരഞ്ഞു നടക്കുന്നു
തിരിയാതിന്നും അന്തകാരത്തില്‍
പിടയുന്നു
വിരിയുംമലരിനെഇറുത്തീടുന്ന മര്‍ത്യാ
എത്തിടും കാലം നിന്റെ ജീവനെ
ഇറുത്തീടാന്‍

എങ്കിലും ഓണമെ വന്നല്ലൊ നീ

വാഴപ്പഴത്തിന്റെ വ൪ണ്ണവുമായ്
വന്നല്ലൊ വത്സര സന്ധ്യ വീണ്ടും
വട്ടിയില്‍ പൂവുകള്‍ ശേഖരിക്കും
കുട്ടികളില്ലല്ലോ നാട്ടിലെങ്ങും
പറമ്പിലും,പാടത്തു മില്ല പൂവ്
കമ്പ്യൂട്ടറിലാണല്ലോ ഓണപ്പൂവ്
വാമനന്‍ മാവേലി തമ്പുരാനെ
താഴ്ത്തുന്നഗെയ്മല്ലോ പ്രീയമെങ്ങും
വാമനന്‍ മാര്‍ വാഴും നാടായിത്
കണ്ണീരും കയ്യുമായ് മാറീയിത്
എങ്കിലും ഓണമെ വന്നല്ലൊ നീ
അത്തലിന്‍ ചങ്ങല മാറ്റുവാനും
ഒത്തൊരുമയോടിരിക്കുവാനും
സ്നേഹമാം ശാശ്വത സത്യമെന്നും
നിത്യ സമൃദ്ധി തന്‍ പൊന്നറയായ്‌
മാറണം മാനുഷ ചിത്തമെന്നും
പാടിപ്പറയുന്ന പൂവിളിയായ്
എങ്കിലും ഓണമെ വന്നല്ലൊ നീ

2011 ഓഗസ്റ്റ് 26, വെള്ളിയാഴ്‌ച

ഏതു പെണ്ണ്

കന്മദം പൂക്കുംകണ്ണും
ചിരി തൂകും മോറും കാട്ടി
ചന്തത്തില്‍ ചമഞ്ഞിരിക്കും
പെണ്ണിവള്‍യേത്
ചുവന്നപട്ടിലെചില്ലറതുട്ടുപോല്‍
അരളിപ്പൂപുടവചുറ്റിഉമ്മറപടിചാരിനില്‍ക്കും
പെണ്ണിവള്‍യേത്
മുട്ടുകവിയുംമുടിമുറ്റമടിച്ചും
മുത്തുചിതറുംചിരിമൊഴികളുതി൪ത്തും
നില്‍ക്കുംപെണ്ണിവളേത്
മേഘക്കീറുകള്‍പോലെയന്തി
പറവകള്‍പാറുന്നീനേരത്ത്
പാറ ക്കെട്ടും പനംപട്ടകളും
പാതാള പെരുമ്പറ മുഴക്കെ
മാറത്തിട്ടൊരു മുടി കോതുന്ന
പെണ്ണിന്‍ കണ്ണില്‍ തീ നാളങ്ങള്‍
മുല്ലപ്പല്ലുകള്‍നീണ്ടുവള൪ന്ന്
കോ൪മ്പല്ലായികൂ൪ത്തൊരുനോട്ടം
ചിരിമാഞ്ഞുള്ളൊരുചുണ്ടി ല്‍
ചോരച്ചാലില്‍ചുടലതിറയാട്ടം
കരിമ്പനയരികില്‍കാന്തകൂട്ടിന്‍
കണ്ണാല്‍ കരളിനെ കോര്‍ത്തു
വലിക്കും പെണ്ണിവള്‍യേത്

2011 ഓഗസ്റ്റ് 19, വെള്ളിയാഴ്‌ച

സ്വാതന്ത്ര്യ ത്തിന്റെ ഓര്‍മ്മ

പുത്തനാം സ്വാതന്ത്ര്യത്തിന്‍
പുലരി പിറന്നപ്പോള്‍
പുത്തരി യായ് ഭവിച്ചു
കോടി ജനത്തിനാകെ
അച്ഛനമ്മമാ൪ മക്കള്‍ക്കേകിടും
രക്ഷ പോലെ
സമത്വത്തിന്‍ സുരക്ഷ ചേതസ്സി-
ലുളവാക്കി
ഓണപ്പൂന്തേനൂറുന്നോ രുത്കൃഷ്ട
ജീവിതമെന്‍
മനസ്സില്‍ റോസ്സാപൂപോല്‍
ചുവന്നു തുടു ത്തുപോയ്
നാളുകള്‍ നീങ്ങും തോറും
മനസ്സില്‍ നിറഞ്ഞുള്ള
ഹര്ഷത്തിന്‍ വര്‍ഷ ജാലം
പതുക്കെ മറഞ്ഞു പോയ്‌
ദുരയും,ദുരന്തവും കേളികളാടീടുന്നു
കൊലയും,കൊള്ളകളുംഎങ്ങു-
മാഘോഷിക്കുന്നു
മണി വീണതന്‍ ഗാന മാകേണ്ട
ചെറു ബാല്യം
മരണത്തിെന വാഴ്ത്തി
പതഞ്ഞു തൂവീടുന്നു
എങ്കിലുംതീരെമാഞ്ഞിട്ടില്ലെന്നുടെ
മനസ്സിലെ
പുത്ത൯സ്വാതന്ത്ര്യ ത്തിന്റെ
ഹര്‍ഷ പുളകാങ്കുരം


മലയാളവും പൊന്നോണവും

പുഞ്ചകള്‍വിരിയും മലയാളം
പുഞ്ചിരി തൂകും പൊന്നോണം
പച്ച വിരിക്കും മലയാളം
പൂക്കള്‍ വിരിക്കും പൊന്നോണം
തുമ്പകളാടും മലയാളം
തുമ്പികള്‍ തുള്ളും പൊന്നോണം
കള കള മൊഴുകും മലയാളം
കിളി മൊഴി മധുരം പൊന്നോണം
വഞ്ചികളോടും മലയാളം
വഞ്ചിപ്പാട്ടിന്‍ പൊന്നോണം
അത്തം പത്തിത് മലയാളം
പത്താം നാളില്‍ പൊന്നോണം

പൂവേ പൊലി പൊലി

മഴനാര് തോരണം ചാര്‍ത്തി നില്‍ക്കേ
ചിരി തൂകി ചിങ്ങമരികിലെത്തി
പുത്തനില പ്പച്ച നീക്കി മെല്ലെ
പൂവുകള്‍ മന്ദം മിഴി തുറന്നു
മഞ്ഞ വെയില്‍ പാടത്ത് പൊന്നണിഞ്ഞു
നെല്ലിന്‍ കതിര്‍ക്കുലയാടിനിന്നു
എള്ളോളം പാടില്ല ഭള്ളെന്നോതി
എള്ളിന്‍പൂവെളുവെളെചിരികള്‍തൂകി
വേലി പ്പരത്തികള്‍ കണ്‍ മിഴിച്ചു
വാലിട്ടെഴുതിചന്തം വരുത്തി
പൂവേ പൊലി പൊലി പാടി വരും
പൂവാലന്‍ തുമ്പിയെ കാത്തിരുന്നു
മത്തപ്പൂ മെത്ത വിരിച്ചു വെച്ച്
അത്തം പത്തോണത്തിന്‍ നാള് കാത്തു
കുട്ടികള്‍ ആര്പ്പൂ വിളി മുഴക്കി
കിളിയോലപാറികിളികള്‍പാറി

ഓണപ്പൂവ്

മഞ്ഞിന്‍ കണങ്ങളും കുഞ്ഞിളം കാറ്റും
പുലരിയില്‍ വന്നെന്നെ തൊട്ടുണര്ത്തി
പൂമഴത്തുള്ളിത൯മുത്തുകള്‍ വാരിയെന്‍
മേലെക്കെറിഞ്ഞു വിളിച്ചുനര്ത്തി
പൂക്കാലമേ നിന്നെ എത്ര കാത്തു
ഓര്‍ത്തോര്‍ത്തുകണ്ണുനീര്‍ എത്ര വാര്‍ത്തു
മുല്ല ചിരിച്ചു ചിരിച്ചു നിന്നു
പിച്ചകം കൊഞ്ചി കുഴഞ്ഞു നിന്നു
പട്ടിളംപുല്ലണികാട്ടില്‍ നിന്നും
എത്തിനോക്കീടുന്നോരോണപ്പൂവേ
നാണം കുണ്‌ങ്ങാതെ വന്നു വേഗം
നല്ലിളം കാറ്റിലോന്നാടി നില്‍ക്കു
മുക്കുറ്റി മഞ്ഞയും മഞ്ഞു തുള്ളീം
മുറ്റത്ത് എന്തോ പറഞ്ഞിരിപ്പൂ
കണ്മഷിചാ൪ത്തിയ കാക്കപൂവും
ചെത്തിയും ,ചേമന്തി പൂവുകളും
പുലരി ത്തുടുപ്പിന്റെ തുള്ളികളില്‍
ചന്തങ്ങള്‍ നോക്കി ചമഞ്ഞിരിപ്പൂ