malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2011 നവംബർ 24, വ്യാഴാഴ്‌ച

മനസ്സറിയാതെ

താരക വ്യൂഹവും നോക്കിഞാനിന്നലെ
രാവിലുറങ്ങാതിരുന്നു പോയി
എന്നെ മറന്നു ഞാന്‍ എല്ലാം മറന്നു ഞാന്‍
ഏതോ വികാരം പൊതിഞ്ഞുനിന്നു
ഏഴല്ലെഴുന്നൂറ്വര്‍ണ്ണങ്ങള്‍ ചാലിച്ച
ഏതോ കാലത്തിലലിഞ്ഞുചേര്‍ന്നു
ആരോവന്നെന്‍ചുമല്‍ തൊട്ടുവിളിക്കവേ
കൊട്ടിയടച്ചൊരാ സ്വപ്ന വാതില്‍
പൊട്ടിചിരിച്ചൊരുതെന്നല്‍പറന്നുപോയ്‌
ഞെട്ടിത്തിരിഞ്ഞുഞാന്‍ നോക്കുന്നേരം
ഓര്‍ക്കാന്‍ കഴിന്നില്ലെനിക്കൊന്നുമേ
ഇക്കണ്ടാതെന്തു മറിമായങ്ങള്‍

ശവദാഹം

തര്‍ക്ക വിതര്‍ക്കങ്ങളും
വില പേശലുകളും
കരാറുകാരും ,ദിവസക്കൂലിക്കാരും
ഇഷ്ട്ടാനിഷ്ട്ടം തിരഞ്ഞെടുക്കാം
കച്ചവടമാണെങ്ങും
എന്തും ഏതും!
ധനസ്ഥിതിഅനുസരിച്ച്
നിലയും വിലയു മനുസരിച്ച്
ചന്ദനവും,അകിലും
വരടിയും,ഉണങ്ങിയമുളയും
പൊട്ടും,പട്ടുംസുഗന്ധ വ്യഞ്ജനങ്ങളും .
ഗതിയില്ലാത്ത ഒരു ദരിദ്രന്റെ ശവം
അവസാനം
മുളംതണ്ടില്‍കെട്ടിഗംഗയിലേക്കൊഴുക്കുന്നു
മനസ്സിലൊരു ചിതയെരിയുന്നു
കണ്ണുനീരിനാല്‍ അശ്രു പൂജ

2011 നവംബർ 23, ബുധനാഴ്‌ച

പ്രതീക്ഷ

വിശന്നു വീണാലും
വിഷം കഴിക്കില്ല
വിശ്വാസ മുണ്ടെങ്കില്‍
വിധിയേ പഴിക്കില്ല
കൊടിയ വേനലില്‍
കൊടി പിടിച്ചപ്പോഴും
കാരിരുമ്പഴിക്കുള്ളില്‍
കൂനിയിരിക്കുംപോഴും
കൂച്ച് വിലങ്ങിന്റെ
കണ്ണിയറുക്കുന്ന
കൊടിനിറമാണെന്റെ
കണ്ണിലും,മനസ്സിലും
നെടിയ നാളാവാം
നേരിന്റെ പന്തങ്ങള്‍
നിറന്നു കത്തുവാന്‍ -
എന്നിരുന്നാകിലും
വിരുന്നു വന്നിടും
വസന്ത മെന്നത്
വിശ്വമാകെയും
അത് കാലനിശ്ചയം

2011 നവംബർ 22, ചൊവ്വാഴ്ച

യോഗി

വാക്കിനു മൂപ്പിന്റെ മുഴക്കവും
നോക്കുന്ന കണ്ണില്‍ കടലാഴവും
കരളില്‍ കരിമ്പിന്‍ മധുരവും
വൃത്തത്തിലൊതുക്കാന്‍ കഴിയില്ല
വൃതത്തിനെ .
ഭോഗിക്ക് കഴിയില്ല
ത്യാഗിയായ് തീരുവാന്‍
യോഗിയായ് തീരണേല്‍
ത്യാഗിയായ് മാറണം

അറവ് മുട്ടി

ഉരല് പോലെ
ഉടലെങ്കിലും
ഉപരിതലം വെട്ടി നുറുക്കി
അറവുകാരന്റെ മുഖം പോലെ
പരുപരുത്തതെങ്കിലും
ഭയ സംഭ്രാന്തിയുടെഓളപ്പാച്ചിലാണ്
മനസ്സിലെന്നും
ഉമിനീര്കുമിയുന്ന ബലിമൃഗത്തിന്റെ
വായപോലെ
മുട്ടിയുടെ പാര്‍ശ്വത്തില്‍
ചോരച്ചാലുകള്‍
അറവു മുട്ടിക്കും പറയാനുണ്ട് കഥകളേറെ
ക്രൂരതയ്ക്ക് കൂട്ട് നില്‍ക്കുന്നതിന്റെ
കുഴിഞ്ഞ്,കുഴിഞ്ഞ്ഒരു ജന്മം
തീരുന്നതിന്റെ

2011 നവംബർ 12, ശനിയാഴ്‌ച

കാഴ്ച്ച

ആനമയക്കികള്ള് കുടിച്ചിട്ടച്ഛനകത്ത് കിടപ്പുണ്ട്
പട്ട കുടിച്ചു കറങ്ങി നടക്കും ഏട്ടന്‍ പട്ടണ -
മൊട്ടാകെ
അമ്മ മഹാമുനി , വണ്ടിക്കാള
ജീവിത ഭാരം പേറുന്നു
കേള്‍ക്കാം ഒരു മകള്‍ ,ഒരു പെങ്ങള്‍-
റോട്ടില്‍,വീട്ടില്‍ ഇരവില്‍,പകലില്‍
കാമാന്ധതയുടെ കഴുക കൊക്കുകള്‍
കൊത്തും ദീന വിലാപങ്ങള്‍
ആരുണ്ടിവിടെ തടയാന്‍
അരുത് നിഷാദ അരുത് ,
അരുതരുതരുതെന്നോതീടാന്‍
മാനംവിറ്റ്മാളികപണിതോര്‍
മനസ്സില്‍ മതിലുകള്‍ തീര്‍ക്കുമ്പോള്‍
പട്ടിണി പടിയേറീടിന വീട്ടില്‍
ഇറയില്‍ തൂങ്ങും കയര്‍ കാണാം
ആരുണ്ടിവിടെ തടയാന്‍
അരുത് നിഷാദ അരുത് ,
അരുതരുതരുതെന്നോതീടാന്‍
അമ്മപ്പാല് കുടിച്ചൊരു മാറ്
മുറിച്ചു മുഴക്കും ജയഭേരി
ഉയിരിന്‍ പാതി പതിയോ പത്നിയെ
പാതി വഴിയില്‍ വില്‍ക്കുന്നു
ആരുണ്ടിവിടെ തടയാന്‍
അരുത് നിഷാദ അരുത് ,
അരുതരുതരുതെന്നോതീടാന്‍

ഇച്ഛാഭംഗം

ആശിച്ചിരുന്നു ഞാന്‍
കണ്മുനകൊണ്ടൊരു
കവിത കുറിക്കുവാന്‍
പച്ച ഞരമ്പിന്റെ പുസ്തകത്തില്‍
മയില്‍പ്പീലി തുണ്ട് പോല്‍ സൂക്ഷിച്ചു വെയ്ക്കുവാന്‍
പെറ്റു പെരുകുന്നോരോര്‍മ്മ കളായെന്നില്‍
ഹൃദയത്തിന്‍ തന്ത്രിയില്‍ വര്‍ണ്ണങ്ങള്‍ -
ചാര്‍ത്തുവാന്‍
ഇച്ഛിച്ചതല്ലെന്നില്‍ അര്‍പ്പിതമായാത്
ആശകളായിരം ബാക്കി കിടക്കുന്നു
അസ്തമനത്തിന്റെ പുസ്തകതാളില്‍
ഇനിയെന്ത് കവിത ഞാന്‍ കുത്തിക്കുറിക്കേണ്ടു