malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2012 മാർച്ച് 9, വെള്ളിയാഴ്‌ച

അറ്റുപോയ സുഹൃത്ബന്ധം

അടുത്ത സുഹൃത്താണ്
അലഞ്ഞലഞ്ഞു മടുത്തെന്നു
പെണ്ണുകെട്ടാന്‍ പൂതിയായി
പട്ടാളത്തിന്നു വന്നതാണ്
പറഞ്ഞു,പറഞ്ഞു വന്നപ്പോള്‍
പിന്മാറാന്‍ കഴിഞ്ഞില്ല
സ്ത്രീധനത്തിനെഎതിര്‍ത്തവന്‍
സ്ത്രീ തന്നെ ധനമെന്നു ചൊന്നവന്‍
ഡിമാൻറ്ഒന്നേ ഉള്ളു
കാണാന്‍ കൊള്ളാവുന്നത്.
എന്നാലും അങ്ങിനെ യല്ലല്ലോ
പഠിപ്പും പണവുമുണ്ട് സൌന്ദര്യ മില്ല
സൌന്ദര്യ മൊത്താലോപഠിപ്പും,
പണവുമില്ല
ഒത്തുവന്നു ഒരെണ്ണം കണ്ടു ബോധിച്ചു-
ഇഷ്ട്ടപ്പെട്ടു .
വരന്റെ വീട്ടുകാര്‍ കാര്യങ്ങളുണർത്തിച്ചു:
'നിങ്ങള്‍ക്കിഷ്ട്ട മുള്ളത്‌നിങ്ങള്‍ -
കൊടുക്കുക
എത്ര കൊടുത്താലും നിങ്ങളെ -
മകള്‍ക്ക് തന്നെ
നാല്‍പ്പതു പവനെങ്കിലും കുറയാതെ -
കൊടുക്കണം
നാലാളെ മുന്‍പില്‍ നാണിക്കാതെ -
നില്‍ക്കണ്ടേ '
കേട്ടിരുന്ന ഞാന്‍ തരിച്ചിരുന്നു പോയി
ആദര്‍ശ മണവാളന്‍ അമര്‍ത്തി ചിരിക്കുന്നു
അറ്റുപോയി ആ അടുത്ത ബന്ധം
നടന്നതില്ല ആ സ്വപ്ന ബാന്ധവം

ഖേദം

ബസ്റ്റോപ്പിലേകനായ് ഞാനങ്ങനെ -
യിരിക്കവേ
പാലക്കാടന്‍ ചൂടേറ്റ്വിയര്ത്തുകുളിക്കവേ
നട്ടുച്ച പ്രായമായുള്ളൊരു കോമള ഗാത്രന്‍
ചുണ്ടില്‍ ചെറുപുഞ്ചിരിപൂവ്വിരിഞ്ഞുള്ളവന്‍
ചൂടിനെ മറയ്ക്കുവാന്‍ ഒരു കൈ
കുട പോലെ, ഉയര്‍ത്തി വന്നെത്തുന്നു
ഞാനിരിന്നീടും ചാരെ
എവിടയാണാവോ കണ്ടതീ മുഖം
പണ്ടെങ്ങാമോ?
ഓര്‍മതന്‍ പുസ്തക താള്‍
തുപ്പല്‍കൂട്ടി മറിച്ചു
തലയില്‍ മിന്നല്‍ പിണര്‍
തിരിച്ചറിവിന്‍ ഗന്ധം
മന്ദമായ്ചോദിപ്പു ഞാന്‍
അവന്റെ നാടും,വീടും
ക്ഷിതിജങ്ങള്‍ നോക്കിഞ്ഞാന്‍
അച്ഛന്റെ പേര് ചൊല്ലവേ
അനിര്‍വച്ചനീയമാമൊരു
സംഭ്രമത്താല്‍ചോദിപ്പൂ:
അച്ഛനെ അറിയുമോ ?-
അങ്ങാരെന്നറിയില്ലല്ലോ?
പിന്നെ ചോദ്യങ്ങളായി -
വിശേഷങ്ങളെല്ലാം ചൊല്ലി
അച്ഛനു സുഖം തന്നെയല്ലയോ-
യെന്നോതവേ
ആ ചെറു മുഖം വാടി
ഖിന്നത യേറീടുന്നു
മരിച്ചു പതിനെട്ടാണ്ടായെന്നു -
മൊഴിയുന്നു .
സജലങ്ങളാകുന്നുമിഴികള്‍ -
കൂമ്പീടുന്നു
കപ്പ വറ്റലും,കട്ടന്‍ കാപ്പിയും -
തികട്ടുന്നു
അന്നത്തെ സഖാക്കളെ
പലരേയുമോര്‍ക്കുന്നു
അവരില്‍ പലരുമിന്നില്ലതില്‍-
ഖേദിക്കുന്നു

വന്നെത്തണം ലെനിന്‍

വന്നെത്തണംലെനിന്‍
മൃത്യു വിശ്രമംവെടിഞ്ഞെത്തണം
ഇന്ത്യതന്‍ ഈ മഹാരാജ്യത്തില്‍
മര്‍ത്യ ദുഃഖ പാശ,മറുത്തിടേണം
വേല ചെയ്യുന്ന ഞങ്ങളെ
വേലയാല്‍ വേലികെട്ടിത്തിരിക്കുന്ന
സാമ്രാജ്യ ശക്തിതന്‍
വേലതന്‍ വേലി തകര്‍ക്കുവാന്‍
വന്നെത്തണം ലെനിന്‍
മൃത്യു വിശ്രമംവെടിഞ്ഞെത്തണം.
ദീർഘ സാമ്രാജ്യ നുകമഴിച്ചിട്ടും
നിരങ്ങി,ഞരങ്ങി നീങ്ങുന്നു നമ്മള്‍
ചെങ്കോലും,കിരീടവുമേന്തുംനൃപന്‍
പരാന്ന ഭോജിക്ക് പായ വിരിക്കുന്നു
പാവങ്ങളാം പല കോടി ജനത്തിനു
പട്ടിണിപ്പായാസം നിത്യം വിളമ്പുന്നു
അക്ഷയപാത്രമാം ഇക്ഷിതിയേ,യവര്‍
കട്ട് മുടിച്ച് കൊല വിളിച്ചീടുന്നു
ഈ ചപ്പു ചവറു കുഴിച്ചു മൂടീടുവാന്‍
ഈ കൊള്ളക്കാരെ കടലു കടത്തുവാന്‍
വന്നെത്തണം ലെനിന്‍
വേല ചെയ്യുന്നോര്‍ക്കു വെളിച്ച മേകുവാന്‍
മൃത്യു വിശ്രമംവെടിഞ്ഞെത്തണം .

കാക്കക്കവിത

ഉപ്പന്റെചിനക്കല്‍ കേട്ടാണ്
അപ്പനുണരുക
ഒപ്പരം ഞാനും .
പൊടിച്ച ഉമിക്കരി
ചാണകതറയിലിട്ടു തരും
ഉണങ്ങിയ ഈര്‍ക്കില്‍
രണ്ടായി പകുത്തു തരും
പാളത്തൊട്ടിയില്‍
കിണര്‍ ജലം കോരിത്തരും
കൊപ്പര കളത്തിലേക്ക്‌
അപ്പന്റെ ഒപ്പരം ഞാനും പോകും.
അആ ഇഈ ഉ ഊറബ്ബറിട്ട
പുസ്തക കെട്ടുകള്‍
ഇട വഴിയിലൂടെ സ്കൂലിലെക്കോടും
കഫം കെട്ടിയ അപ്പന്റെ -
തൊണ്ടയില്‍ നിന്ന്
ചുമയുടെ കഖഗഘങചിതറും
ഉണ്ട കൊപ്പരയാണ്
ഭൂമി ഉരുണ്ടതാണെന്ന്
എന്നെ പഠിപ്പിച്ചത്
ഉണങ്ങാനിട്ട കൊപ്പര
ഒളികണ്ണാലെ നോക്കുന്ന
കാക്ക വിരലുകളാണ്
തറ പറ പഠിപ്പിച്ചത്
വെള്ളകടലാസിലെകറുത്ത-
അക്ഷരം
കൊപ്പരയ്ക്ക് മുകളിലെ
കാക്ക യായിരുന്നു
കാക്ക കാലുകള്‍ കോറിയതെല്ലാം
കവിതയായിരുന്നു
അങ്ങിനെയാണ് കാക്ക-
കവിതയായതു
കവിതയിലെ കാക്കയ്ക്ക്
ഏഴഴകായിരുന്നു

2012 മാർച്ച് 6, ചൊവ്വാഴ്ച

ക്രൂദ്ധ മദ്ധ്യാഹ്നം

ജീവിതം,ജീവിച്ചു തീര്‍ക്കയല്ല
അടിച്ചു പൊളിക്കയാണ്
അവരുടെ കോപ്പകളില്‍
ജീവിതംനുരഞ്ഞു പൊന്തുകയാണ്.
അന്നം അന്വേഷിച്ചു പോയവന്‍
കൊലച്ചോറിനെന്നറിഞ്ഞിരുന്നില്ല
സങ്കടങ്ങള്‍ കണ്ണീരിലിട്ടു
കാച്ചിക്കുടിക്കുന്നവന്
ഉരുകാന്‍ ഉള്ളില്‍ മഞ്ഞെവിടെ?
ഉണ്ടായിരുന്നു ഋതു ഭേദങ്ങള്‍
രാവും,പകലും ,നിലാവും,നിഴലും -
കവിതയും .
ക്രൂദ്ധമദ്ധ്യാഹ്നങ്ങള്‍ എരിയുന്ന
ആകാശമാണ് ഇന്ന് ഹൃദയം.

ഹൃദയ നികുഞ്ജം

ആശ്രമതിണ്ണയില്‍
പാവമൊരു പടുവൃദ്ധന്‍
പ്രാർത്ഥനയിലെന്നോണം
പാതിമിഴിയുമായ് .
ഹൃദയനികുഞ്ജ കവാടത്തില്‍ -
നിന്ന് ഞാന്‍ കണ്ടു
ആ സ്വാമിയെ ജരാനര ധാരിയെ
ഗാന്ധി സ്മൃതിതന്‍ വിഭൂതിയണിഞ്ഞവര്‍
ഒഴുകും സബര്‍മതി നോക്കിനിന്നീടുന്നു
തിരക്കില്‍നിന്നെല്ലാമൊഴിഞ്ഞൊരാ വൃദ്ധന്‍
അര്‍ദ്ധനിമീലിത നേത്രനായിരിക്കുന്നു.
കാണുന്നു ഞാന്‍ വിഭോ
നിന്നിലാദൈവദൂതനെ
വാപ്പയന്നുരചെയ്തമഹാത്മാഗാന്ധിയെ
.................................
കുറിപ്പ്:-
പെരുമ്പടവം ശ്രീധരന്റെ ഒളിപ്പിച്ചു വെച്ച വാള്‍
എന്ന ലേഖനം വായിച്ചപ്പോള്‍ തോന്നിയത്
ഹൃദയ നികുഞ്ജം =ഗാന്ധിയുടെ ആശ്രമം
വൃദ്ധന്‍=മുഹമ്മദു ഇബ്രാഹിം
വാപ്പ=മുഹമ്മദു ഇബ്രാഹിമിന്റെ വാപ്പ

അന്യരാകുമ്പോള്‍

നമ്മുടെ കണ്ണുകള്‍
നമ്മില്‍നിന്നുമകലുന്നു
അടുത്തവീട്ടുകാരന്റെ
അകത്തളത്തിലെത്തി-
നോക്കുന്നു
കാറ്,ടി.വി,ഫ്രിഡ്ജ്,-
കമ്പ്യൂട്ടര്‍
അത്താഴവിരുന്നുഅതികേമം.
അജത്തിനു ഗജമാവാന്‍ മോഹം
ദുരയില്‍നിന്നു ദുരന്തം തുടങ്ങുന്നു
വട്ടിപലിശക്കാരന്‍കൊട്ടക്കണക്കിനു
പണം നല്‍കുന്നു
കൊള്ളപലിശ കൊടുക്കുവാനാകാതെ
കെട്ടു പോകുന്നു ജീവിതം .
നമുക്ക് നമ്മളെ അറിയുന്നില്ല
നാം അന്യരായിമാറുന്നു
പ്രലോഭനങ്ങളുടെപടി കയറുമ്പോള്‍
കൂട്ട് വരുന്നത് കൂട്ടമരണം