malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2012 ഒക്‌ടോബർ 13, ശനിയാഴ്‌ച

അവസാനിക്കാത പ്രണയം


കുന്തലത ലക്ഷണമൊത്തവളായിരുന്നു
അവലക്ഷണമെന്ന് ഇന്നേവരെ
പറയിച്ചിട്ടില്ല
ചന്ദുമേനോന്‍  ഇന്ദു ലേഖയുമായ്
വന്ന ആ രാത്രി
അനന്ത പത്മനാഭനെ ധ്യാനിച്ചുള്ള
ഇന്ദു ലേഖയുടെയിരിപ്പ് 
പ്രണയം ഇത്രയും തീക്ഷണമെന്നു
അന്നാണ് ഞാന്‍ അറിഞ്ഞത് .
മരണത്തിന്റെ വായില്‍ നിന്ന്
സത്യവാനെ പിടിച്ചു വാങ്ങിയ സാവിത്രി
മധുരാപുരി ചുട്ടു കരിച്ച കണ്ണകി
താജു മഹല്‍ പണിതുയര്‍ത്തിയ ഷാജഹാന്‍
ചരിത്ര താളുകളില്‍ തുളുമ്പി നില്‍ക്കുന്ന
എത്ര യെത്ര പ്രണയം  .
ഇന്നത്തേത് എന്ത് പ്രണയമാണ്
പണം കൈ മാറ്റം ചെയ്യുന്നത് പോലെ
മാറി മാറി പ്രണയം
ആണും,പെണ്ണും ആസുരതയില്‍
ആടി തിമര്‍ക്കുന്നു
ജാരനുമൊത്തുള്ള ജായയുടെ പ്രണയ-
ജ്വരം കണ്ട്‌
റെയില്‍വേ ട്രാക്കില്‍ ഒരു മാത്ര
അവളെ തിരയുന്നു അറ്റുപോയ ഭര്‍ത്താവിന്റെ -
മുഖത്തുനിന്നു കണ്ണുകള്‍
സ്നേഹം നടിച്ചു വര്‍ത്തമാനം പറഞ്ഞു കൊണ്ട്
ഗര്‍ഭിണിയായ ഭാര്യയെ കിത്തി ക്കൊല്ലുന്ന-
ഭാത്താവ്
ഭര്‍ത്താവിനെ കിണറ്റിലേക്ക് തള്ളിയിട്ടു
അവസാന ശ്വാസം നിലച്ചെന്ന് ഉറപ്പു വരുത്തുന്ന -
ഭാര്യ
പ്രണയം അവസാനിക്കുന്നേയില്ല  

2012 ഒക്‌ടോബർ 3, ബുധനാഴ്‌ച

വീര്യം

വട്ടമേശയ്ക്കുചുറ്റും
വിലകൂടുംവോഡ്ക്കയും
കിളുന്തു മാംസവും
നുഞ്ഞവരിരിക്കുന്നു.
മെതിയടി യില്ലാതെ
മേല്‍ക്കുപ്പായ മില്ലാതെ
മെലിഞ്ഞഗാത്രനാം ഗാന്ധി
അവിടേക്ക് ചെല്ലുന്നു .
പരിഹാസ ചിരിയാലെ
പിള്ളേരവര്‍ ചോദിച്ചു :
"വീര്യം കൂടിയ വിദേശ മദ്യമിത് -
കൂടുന്നോ
വോഡ്കതന്‍
iucyമെന്തെന്നറിയാലോ."
ഗാന്ധി ചെറുചിരിയാല്‍ സ്നേഹ
വായ്പ്പാലെചൊല്ലി :
നൂറ്നൂറുവർഷമായ്നാമനുഭവിച്ചുള്ള
സഹനം,അടിമത്തം,ചൂഷണം
തടവറ,ചൊരിഞ്ഞരക്തപ്പുഴ
ഇതിനേക്കാൾവീര്യ മുണ്ടോ
ഇക്കാണും വോഡ്കയ്ക്ക്

കവിതയിങ്ങനെ

വാക്കിന്റെ പക്ഷികളെ
ഞാന്‍ ദൂതിനയക്കുന്നു
ഒറ്റ മരത്തില്‍ മാത്രമായി -
കൂടു കൂട്ടാത്ത അവ
പെഡ്രോപരാമോയിലെ
കൊമാലയും
ഥേര്‍പാഞ്ചാലിയിലെ
ജീവിത ദൈന്യങ്ങളും

ചോരപ്പാളങ്ങളും
ചോരന്റെ പാതകളും
ഭാഷായുടെമണ്ണടരുകളിൽനിന്ന്
ചികഞ്ഞെടുത്ത്
കവിതയുടെഗ്രന്ഥശാലയിലേക്ക്
കൊണ്ട് വരുന്നു
ഗോത്രങ്ങളുടെ സ്വര വിന്ന്യാസങ്ങളെ
ലിപികളില്ലാ ഭാഷകളെ
എതിര്‍ ലിംഗങ്ങളുടെകാന്തികതയെ
കാട്ടുപച്ചയുടെഅമരകോശങ്ങളെ
ഋഷികളെ,ഋതുക്കളെ,ഭാവങ്ങളെ,-
ഭാവതീവ്രതകളെ
വേഗങ്ങളെ,വേദനകളെ,ബഹു-
ശാഖികളായി തരംതിരിക്കുന്ന
കവിതയുടെ കൂട്ടില്‍ നിന്നും
കിളിപ്പാട്ടുകളുടെത കോടി
തന്ത്രീ  നാദംഇപ്പോൾ കേൾക്കാം
.................................................................
ഹുവാന്‍ റുള്‍ഫോയുടെ
പെഡ്രോപരാമോ
സത്യജിത് റായിയുടെ -പഥേര്‍പാഞ്ചാലി

2012 സെപ്റ്റംബർ 29, ശനിയാഴ്‌ച

എഴുത്ത് കാരന്റെ മാംസം



Adhpimebn Rm¯nbn«ncnçì
tXmepcnª apgp¯ amwkw
AdhpImc³ Abaq«n ASp¯p h¶v
tNmZnçì
IhnXsbgpXnbm Imsi{X In«pw
\ë¯ Nncnbpambv Rm³ മിണ്ടാതെ
\nev¡qt¼mÄ
_nkv\Ênse clÊysa¦nÂ
]ckyamt¡s­ì
Cd¨n Xdnçt¼mse
hmç sXdnçì
Hê Znhkw F{X IhnXsbgpXpw
Xdªp \nevç¶sbs¶
Adp¯pIq«pì
æie§sfÃmw
Imins\ ædn¨mæt¼mÄ
Fgp¯pImcsâ amwkhpw
hnev¸\íp shís¸Spì
AdhpimebnÂ

2012 സെപ്റ്റംബർ 6, വ്യാഴാഴ്‌ച

താളംതെറ്റിയമനസ്സ്

മനസ്സിന്റെ താഴ്വരയിലേക്ക്
എന്നാണു ഇരുണ്ട രൂപങ്ങള്‍ -
കുടിയേറിപ്പാത്തത്
കവിതയും,കിനാവുമായി കളിച്ചു നടന്നപ്പോള്‍
ഏതു പെരു വഴിയില്‍ വെച്ച്
കവലകളിലെ കാണാപ്പുങ്ങളിലെ
മാന്‍ഡ്രാകുസു ഗുളികകളോ.

 കൈ ഞരമ്പിലേക്ക് കുത്തിവെച്ച
സൂചി മുനകളോ
ചിട്ടപ്പെടുത്തേണ്ടിയിരിക്കുന്ന
ജീവിതത്തെക്കുറിച്ചോര്‍ക്കുമ്പോള്‍
ഫ്രീ ഫാളിലെ സാമുവല്‍ ബീയാട്രീസിനെ
കണ്ടിറങ്ങുന്ന ഒരു പത 

 ജോസഫ് ഹെല്ലറുടെയെസ്സാറിയോന്‍
മഹായുദ്ധം മനസ്സില്‍
കുഞ്ഞു നാളിലെടുത്തകുടുംബ ഫോട്ടോയിലേക്ക്‌
കുനിഞ്ഞു നോക്കുമ്പോള്‍
കുട്ടികളുടെ ഒരു കുഞ്ഞുണ്ണിയാണ് മനസ്സ് നിറയെ  

 താളം തെറ്റിയമനസ്സിപ്പോൾ
താളാത്മകമായിരിക്കുന്നു
ഇപ്പൊഴെന്നെ രക്ഷിക്കുവാന്‍ -
ആര്‍ക്കു കഴിയും
ഷെല്ലി,
ഷേക്സ്പീയര്‍,
പീറ്റര്‍ ഓര്‍ലോവുസ്കി  -
ഇവര്‍ക്കൊന്നു മാകില്ലെന്നോ എങ്കില്‍
ഒരു ജലാലുദ്ദീന്‍റൂമിക്കെങ്കിലും ........!

ഉത്സവകാലം

വേനല്‍ക്കാലമായാല്‍
വെടിവെട്ടവുംപൊട്ടിച്ചിരികളുമായി
ഞങ്ങള്‍ കുട്ടികള്‍ 
ഉത്സവ പറമ്പുകളും ,ഗ്രാമ ചന്തകളും
കയറിയിറങ്ങും
 വെറ്റില മുറുക്കി ചുവന്ന ചുണ്ടും
നാണിച്ച മുഖങ്ങളുമായി
പെൺകിടാങ്ങൾഅടക്കംപറഞ്ഞ്
ചിരിക്കും.
ഇടശ്ശേരിയുടെകറുത്തചെട്ടിച്ചികൾ
കലപിലകൂട്ടികുന്നിറങ്ങിവരും
ഉച്ച
തെറ്റുമ്പോള്‍ തന്നെയെത്തും
ഓലച്ചൂട്ടുമായ്
ഉത്സവ
പറമ്പിലെ പനയോലപന്തലിലും
 ആല്‍ ത്തയിലും
കാലും നീട്ടി മുറുക്കി ത്തുപ്പി 
പയമ പറയാന്‍ മുത്തശ്ശിമാര്‍
കൊഞ്ചി കുഴയുന്ന തരുണിളുടെ
തുളുമ്പുന്ന മാറും,തുടുത്ത മോറുംനോക്കി
അടക്കവും,ഒതുക്കവും ശാസിച്ചുപഠിപ്പിക്കും 

റുത്തമ്മയും,പരീകുട്ടിയും
കണ്ണില്‍ കണ്ണില്‍ നോക്കി നില്‍പ്പുണ്ടാകും -
കുപ്പി വള  
ചന്തയില്‍.
 രമണനും,ചന്ദ്രികയും
പാടേ മറന്നിരിപ്പുണ്ടാകും
പലകത്തട്ടുംച്ചാരി .
ഉത്സവം കണ്ടു മടങ്ങുന്ന
ഇരുണ്ട രാത്രികളില്‍ വെള്ള മണല്‍ -
പ്പരപ്പില്‍
ചൂട്ടു കറ്റയുമാട്ടി വഴി കാട്ടിത്തരും
ഞങ്ങടെ ഭഗവതി മാരും

2012 സെപ്റ്റംബർ 5, ബുധനാഴ്‌ച

ബാക്കിയാവുന്ന അടയാളങ്ങൾ



 പട്ടണം
തെരുവ്
സ്ഫോടനം
ആര്‍ത്തനാദം ,സൈറണ്‍ മുഴക്കം
 എങ്ങും ബഹളം .
നിശ്ശബ്ദത ,ശൂന്യത
 എങ്ങും ഭയത്തിന്റെ പൂച്ചക്കാലുകള്‍
സമയ സൂചിക ടിക്ക്.....ടിക്ക്....നാദം !
 സ്ഫോടനം നടന്ന തെരുവ് -
വളരെ വേഗം പഴയഅവസ്ഥയിലേക്ക്മടക്കം.
 കത്തിക്കരിഞ്ഞജഡംമോർച്ചറിയിലേക്ക്,
തകര്‍ന്നകാറുകള്‍ തൂക്കി വില്‍പ്പനയ്ക്ക് 

 ഒടിഞ്ഞു തൂങ്ങിയബൈക്കുകൾ-
വർക്ക്ഷോപ്പിലേക്ക്.
റോഡിൽചാലിടുന്നരക്തംകഴുകികളഞ്ഞാൽമതി.

 പക്ഷെ ;
ബാക്കിയാവുന്ന കുറേ അടയാളങ്ങളുണ്ട്
എന്നും വടുക്കളായി നില്ക്കുന്നവ
വീല്‍ ചെയറിലെ കടുത്ത ഏകാന്തതയിലേക്ക് 

 വലിച്ചെറിയ പ്പെടുന്ന ഒരാള്‍
ജീവിതം മുഴുവന്‍ അന്ധതയുടെ കൂരിരുട്ടില്‍
തളയ്ക്കപ്പെട്ട മറ്റൊരാള്‍
ബന്ധുക്കളെല്ലാം മരിച്ച്കഴുത്തിനു താഴെ
ചലന ശേഷി നഷ്ട്ടപ്പെട്ട് വേദനയുടെ
പടുകുഴിയില്‍ പതിച്ച ഒരു ഏകാകി