malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2013 ഫെബ്രുവരി 9, ശനിയാഴ്‌ച

മറമാടിയമണ്ണില്‍നിന്ന്

മഞ്ഞലയില്‍ മുങ്ങി നിവര്‍ന്ന പ്രഭാതത്തില്‍
മറമാടിയമണ്ണില്‍കണ്ണീരൊലിപ്പിച്ച്
കൈകൂപ്പികിളിര്‍ത്തിരിക്കുന്നു രണ്ടില
കറുമ്പിഎന്ന് കളിയാക്കി
കോങ്കണ്ണിഎന്ന്കുത്തിനോവിച്ചു
ചിരിച്ചു കൊണ്ടേ യിരുന്നിലേല്‍
ഇരുട്ടില്‍ കൂട്ടി മുട്ടി മരിച്ചു വീഴുമെന്നു
കറുപ്പിനെ കശക്കി കഴുത്ത് ഞെരിച്ചു
വിരിഞ്ഞു വരുന്ന പൂവിനു വിപണി-
എന്നറിഞ്ഞപ്പോള്‍
പ്രണയത്തിന്റെ പാരിജാതവുമായി
പിറകേ നടന്നു
കണ്ണേ കരളേ എന്ന് വാക്കിന്റെ -
മധുരങ്ങള്‍ കാതില്‍ കൊരുത്തു
കറുപ്പിന്റെഏഴഴകിനെ ആകാശവും
ഭൂമിയും കടന്നു
ഏഴാം കടലിനു മപ്പുറമുള്ള  ഏഴേഴു
വര്‍ണ്ണ ങ്ങളോടു പമിച്ചു
കാര്യ മൊന്നറിയാന്‍ കണ്ണാടി തിരക്കിയപ്പോള്‍
ചങ്ങാതിനന്നായാല്‍ കണ്ണാടി എന്തിനെന്നു
കാഴ്ച്ച തന്നു
പെണ്ണുടലിന്റെ രഹസ്യ അറയിലേക്ക്
സഹസ്ര നഖങ്ങള്‍ ആഴ്ന്നിറങ്ങി
ചിരിയുടെ ചിലന്തി വലകള്‍ മൂടി
ഡ്രാക്കുള പല്ലുകള്‍ ചോരയൂറ്റി
തന്നു അവര്‍ സമ്മാനമായി
കാണുവാനൊരു കണ്ണാടി
മറ മാടിയ മണ്ണില്‍ നിന്ന്
വേരായി,ഉടലായി,കൈകൂപ്പി
കാഴ്ചയായി
രണ്ടിലയായി   

മറഞ്ഞിരിക്കുന്നത്



നെഞ്ചിന്‍ കൂടു ഒരു കടലിടുക്കാണ്
രേഖപ്പെടുത്താത ഒരു പാടു നദികളും
വഴികളില്ലാത്ത കാടുകളും
വ്യക്ത മാക്കുവാന്‍ ഭാഷ കിട്ടാത്ത
കവിതകളും
വേരിറങ്ങിയ വാക്കുകളും
വേവിലാതികളുടെ തിക്ക് മുട്ടലും
വന്യതയുടെ ചുഴിയും ,വികാരത്തിന്റെ
വേലിയേറ്റവും
സ്നേഹത്തിന്റെ ഞാറകൊക്കുകളും 
കാടിന്റെ വാചാലതയും, കാട്ടാളന്റെ -
മൌനവും
കുരുകില്‍ പക്ഷിയുടെ കുത്തി മറയലും
അറ്റ മില്ലാത്ത ആഴങ്ങളും  
ആഴമില്ലാത്ത സമതലങ്ങളും .
നെഞ്ചിന്‍കൂടു ഒരു കടലിടുക്കാണ്
അക്രമിക്കുവാനായി തക്കം -
പാര്‍ത്തിരിക്കുന്ന
ഒരു ഭീകര ജീവിയുണ്ടവിടെ 

പടിഞ്ഞാറു നിന്ന് വന്നവര്‍

പുല്‍ക്കൂടും,പുതുകുഞ്ഞും തേടി
പടിഞ്ഞാറു നിന്നും വന്നവര്‍ -
കണ്ടെത്തി
ഒരു നക്ഷത്രം
അഞ്ചപ്പവുമായി വന്നവര്‍
അയ്യായിരം വെടിയുണ്ടയാല്‍
വിശപ്പാറ്റി 
മുന്തിരിച്ചാറിന്റെ വീര്യം വിളമ്പി
കുപ്പിയിലാക്കിയ വെള്ളങ്ങള്‍
കപ്പലേറി
മുപ്പതു വെള്ളിക്കാശിനു 
നൂറ്റിയിരുപതു കോടി ജനത്തിനു
നുഖംവെച്ചുകെട്ടി
കുരിശ്ശെറ്റത്തിനു  സമയം കുറിച്ച്
ഗാഗുല്‍ത്താ മലയില്‍ കാത്തിരുന്നു  

2013 ഫെബ്രുവരി 8, വെള്ളിയാഴ്‌ച

ലോകത്തെ നോക്കി കാണേണ്ടത്

പശ്ചിമ കുന്നിലേക്ക്
വിരല്‍ ചൂണ്ടി
മുത്തച്ഛന്‍ കൊച്ചു മകനോട്:
നോക്കൂ എന്ത് വലുപ്പം
നദി,മരങ്ങള്‍,കാടുകള്‍ ,-
കുന്നുകള്‍
അതിനപ്പുറം നമുക്ക്-
കാണുവാന്‍ കഴിയില്ല
ലോകം അതിനെക്കാളും
വലുതാണ്‌

ഗദ്ഗദം

എവിടെനിന്നാണ് കേള്‍ക്കു-
ന്നൊരു നിശ്വാസം
അത് രാജഘട്ടത്തില്‍നിന്നോ
എങ്ങുനിന്നാണ്കേള്‍ക്കുന്നൊരു
ഗദ്ഗദം
യമുനതന്‍ ഓളപരപ്പില്‍ നിന്നോ
ഇത്തറവാടിന്റെ മുറ്റത്തുവന്നവര്‍ 
എന്ത്പുലമ്പുന്നു പൊന്മക്കളെ
വായില്ലാ കുന്നിലപ്പന്‍മാരോ -
നിങ്ങള്‍
വിറ്റില്ലേവിശ്വാസങ്ങളെല്ലാം നിങ്ങള്‍
പൂര്‍വ്വികര്‍പ്രാണന്‍പറിച്ചുകൊളുത്തിയ 
വിളക്കും,വിശുദ്ധിയും വിറ്റുനിങ്ങള്‍
ആഗോള വത്ക്കരണത്തിന്റെ  -
ചന്തയില്‍
ഓടായമാടുകളെല്ലേനിങ്ങള്‍
എച്ചിലിരയ്ക്കലുംഅച്ചിയെ വില്‍ക്കലും
അച്ചുട്കണ്ണീരു മോന്തീടലും
സ്വാതന്ത്ര്യമെന്നത് സ്വപ്നങ്ങള്‍
കാണുന്ന
മനസ്സും പറിച്ചു കൊടുക്കയെന്നോ?
ആളുന്നമര്‍ഷത്തിന്‍അഗ്നിയെന്നുള്ളില്‍
ഏഴകളായി  അലഞ്ഞിടുമ്പോള്‍

ഇര

ഗര്‍ഭ പാത്രത്തില്‍ നിന്നും
ഒരു നിലവിളി ഉയര്‍ന്നു
ബലാല്‍ സംഗംചെയ്യപ്പെട്ട
പെണ്‍ഭ്രൂണം
രക്തക്കട്ടകളായോഴുകി 
എവിടെ ഒളിച്ചിരിക്കും
ഇനി പെണ്‍കുട്ടികള്‍ ? 

ലോകം ഇങ്ങനെ

ലോകമെന്ന
തലക്കെട്ടിനു
താഴെ
അവനൊരു
വൃത്തംവരച്ചു
അതിനു നടുവില്‍
അവന്റെ ഒരു
കുഞ്ഞുചിത്രവും