malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2013 മാർച്ച് 16, ശനിയാഴ്‌ച

വിരഹം




മിഴിയിൽ മീൻ പിടയുന്നു
വിരഹാബ്ധിയിൽ നീന്തുന്നു
മൌനത്തിന്റെ ചെതുംപലുതിർത്തു
  റിങ്ങ്ടോണ്‍  വിളിച്ചുനര്ത്തുന്നു
വാക്കിന്റെ ഉതിർ മണികൾ
കാതിൽ തൊടുമ്പോൾ
കൈത്തലം കടിച്ചു വിതുമ്പലടക്കുന്നു
'പോരുവതെന്നെന്നു 'തേങ്ങി
ചിതറുമ്പോൾ
'കൊതിയേറെയുണ്ടെന്നു'
റെയ്ഞ്ചില്ലാതലയുന്നു
വരണ്ടൊരു ചുംബനം
കവിളിൽ തൊടുന്നേരം
കർതവ്യമെന്നുള്ളിൽ
കരുത്തു നേരുന്നു

സുഹൃത്ത്




സ്നേഹത്തിന്റെ
വെളിച്ച ക്കീറുകൾ
ഇടയ്ക്കിടെ ആകാശമെന്നിലേക്ക്ക്കൂ
പായിക്കുന്നു
തെറ്റിപോകുന്ന എന്റെ വഴികളെ
നേരെയാക്കി
ഇരുട്ടിനെ മുറിച്ചു കടക്കാൻ
സഹായിക്കുന്നു
ഓരോ മേഘക്കീറും
ഓരോ സുഹൃത്താകുന്നു
ഓർക്കാതെ പോകുന്ന സമയങ്ങളിൽ
ഒരമ്മയുടെ താക്കോൽ ദ്വാരങ്ങളിൽ
വെള്ളി വെളിച്ചമായ്
മിന്നി മറയുന്നു

അസ്വസ്ഥത




രാവിലെ ഇറങ്ങി പോകുമ്പോൾ
തിരിച്ചു വരുമെന്ന് ഞാൻ പറയാറില്ല
അല്ലെങ്കിൽ
എങ്ങിനെ യാണ് പറയുവാൻ കഴിയുക
മരണം എന്നിൽ തന്നെ യാകുംപോൾ
അസ്വതതയുടെ  ഒരുപന്താണിന്നു ഞാൻ
അതിരുവിട്ട കളികൾ അരികില തന്നെയല്ലോ.
ഏമ്പക്കത്തിൽ പോലുമൊരു മാറ്റം
'ഹേറാം'-
തുറിച്ചു നോക്കുന്നു നിവർത്തി വെച്ച പുസ്തകത്തിൽ -
നിന്നും ഒരു കണ്ണട .
മാവിൻ ചുവട്ടിലെ ചാരു കസാലയിൽ നിന്ന്
ചുരുട്ടിന്റെ വളയങ്ങൾ മേലോട്ടുയരുന്നു .
വൈക്കോലിന്റെ കഴിഞ്ഞു പോയ
പച്ചപ്പിനെയാണ് ഞാൻ തേടുന്നത്
എന്റെ ചിന്തയ്ക്ക് തീ പിടിക്കുന്നു
ഒരു തീ പാമ്പ് നട്ടെല്ലിലൂടെ  മുകളിലേക്ക്
കയറുന്നു
ഒരു തട്ടുപൊളിപ്പൻ പടിഞ്ഞാറൻ -
സംഗീതം
പതഞ്ഞൊഴുകുന്നു
പച്ചപ്പിന്റെ വന്യതയിൽ നിന്നല്ല
വൃദ്ധ വദനത്തിലെ കണ്ണുകളിൽ
നിറഞ്ഞു നിന്ന ഏകാന്തതയിൽ -
നിന്നാണ്
ശാന്തത  ഉറവയെടുതതെന്നറിയുന്നു
എന്നാൽ;
ഇന്ന് വൈക്കോലിനും വനിത
മാന്യത വെടിഞ്ഞു പടർന്ന് കത്തുമ്പോൾ
അടർന്നു വീഴുന്നത്
അനേകം പച്ചപ്പുകൾ
 

2013 മാർച്ച് 15, വെള്ളിയാഴ്‌ച

ഡി,വിനയചന്ദ്രന്




വിനയത്തിന്റെ വിദ്വാൻ
കാവ്യ വഴികളിലൂടെ
കാലത്തോട് കലഹിച്ചും
നാടിൻ സംസ്കൃതിയും
നാട്ടു വിശേ ഷവും
ഉച്ചത്തിൽ പാടിയും,-
പറഞ്ഞും
ഏകാന്ത പഥികനായി
പുഴയുടെ പുളിനത്തിലേക്ക്-
പോയി
കവിതയുടെ കടവിൽ
വരികളെ ഒറ്റയ്ക്കാക്കി
കവി എങ്ങോട്ടാണ്  പോയതു ?

പരദേശികൾ




ചേര,ആമ,കാടപക്ഷി
തോളത്തൊരു പൊക്കണവും
കൈയ്യിലൊരു വടിയുമായി
പിടിക്കാൻ വരും
ചില പരദേശികൾ
കൊള്ളിക്കിഴങ്ങ് കട്ട് തിന്നും
കാട പക്ഷിയെ ചുട്ടു തിന്നും
പായുന്ന പാമ്പിന്റെ പിന്നാലെ-
പാഞ്ഞ്
പിടിച്ചു കുടഞ്ഞുചുരുട്ടി -
  പൊക്കണത്തിലിടും
ആമ ക്കഴുത്തിൽ ചരട് കെട്ടി
മാവിൻ കൊമ്പിൽ  ഞാത്തി -
കെട്ടി ത്തൂക്കി
ചളിയെല്ലാം തൂറിക്കും
ഇന്നുമുണ്ട് ഒരാമ പിടച്ചിൽ മനസ്സിൽ
കടുകോളംമാറിയിട്ടില്ല
കാട പക്ഷിയുടെ കരച്ചിൽ
കാലിനു താഴെ ചേര വഴുപ്പ് -
ചെരുപ്പിൽ
ചേര,ആമ,കാടപക്ഷി
പരദേശി കളുടെ പട്ടിക
കൂടി ക്കൂടി വരുന്നു  

ഭൂപടം





നമ്മളെല്ലാം ഒരോ ഭൂപടം-
വാങ്ങിച്ചു വെയ്ക്കുക
നികത്ത പ്പെട്ട പാടങ്ങളെ
നമുക്കതിൽ കാണാം
ഗോതമ്പു വിളയുന്ന മണ്ണുകൾ
മറ്റൊരു രാജ്യ മാകുന്നത് വരെ
നദീ ജലങ്ങളെല്ലാംമറ്റൊരു രാജ്യമായി-
രൂപാന്തര പ്പെടുന്നതുവരെ
പാലായനത്തിന്റെ പാതകൾ
നോക്കി പഠിക്കാം .
ചിത്രശലഭപുഴുവിനെ
ചവുട്ടിയരച്ചതു ഞാനല്ലെന്നു
പറയുമ്പോഴേക്കും
ആയിരം കള്ളങ്ങൾ തുന്നി-
യെടുക്കുന്നവരെ,
 വെടിയുണ്ടകളുടെ  വഴികളെ ,
വേട്ട നായ്ക്കളുടെ കുരകളെ ,
തൊണ്ട മുഴകളിൽ ശവകുടീ -
രങ്ങളും പേറി
നമുക്ക് അടയാള പ്പെടുത്താം.
അങ്ങനെ മാതൃ രാജ്യത്തിന്റെ
ഓർമ്മകളെ
ചുമരിൽ ആണിയടിച്ചു
ഭൂപടമായ്തൂക്കിയിടാം

പാർക്ക്


പാർക്കുകളിലുണ്ട്
ചില പോക്കറ്റുകൾ
പ്രണയി കളുടെ ,യുവ -
മിഥുനങ്ങളുടെ ,യുവാക്കളുടെ .
കവികൾക്കും,കിളികൾക്കുമൊരിടം  
ആരവങ്ങളിൽ നിന്നൊഴിഞ്ഞ്
ആകാശ ത്തിന്റേതായവശേഷിക്കുന്ന
കാറ്റിന്റെ ശ ബ്ദത്തിൽ
കാടു പിടിച്ച  പോക്കറ്റിൽ
കരളിലൊരു കടലാഴവു മായി
യേറ്റ്സ്,ഒർലോവ്സ്ക്കി,
അലൻഗിൻസ്ബർഗ്
മഹാ മനീഷിയായ റൂമി
ചിരന്തനമായ സാമർത്ഥത്താൽ
ചിലന്തി നെയ്യും വലകൾ
പരീത് കുട്ടിയെപ്പോലെ
പരതി നടക്കുന്നു
കടൽ ക്കരയിലേപതുപതുത്ത
പൂഴി മണ്ണിൽനഷ്ട്ട കാമുകൻ
വെള്ളത്തിനു മുകളിലെ ഉയർന്ന-
പാറകളിൽ
മൌനത്തിന്റെ വാത്മീ കത്തിൽ
ഒരു കടൽ കാക്ക
രവിവർമ്മ ചിത്രം പോലെ
തടാകം,താമര അരയന്നം
അടുക്കി വെച്ച ഉരുളൻ കല്ലുകളുടെ
ബിനാലെ ചിത്രം
പിന്നെയുമുണ്ട് ചില പോക്കറ്റുകൾ
അന്നന്നത്തെ കൊറ്റിനു വേണ്ടി
ഉടയാടയുരിയുന്ന
ചതഞ്ഞ പുല്ലുകളുള്ള
പാറ ക്കൂട്ടങ്ങൾ ക്കപ്പുറം  .....