malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2013 മാർച്ച് 23, ശനിയാഴ്‌ച

ഐശ്വര്യം


മുറ്റ മടിച്ചു
ചാണകം തെളിച്ച്
കുളിച്ച്,കുറി തൊട്ട്
തെരുവൻ തോർത്ത്-
ഉടുത്ത്
വിളക്ക് വെച്ച്  മുല്ലപ്പൂ
വെച്ച് തൊഴുത്
ഞാന്നു കിടക്കുന്ന അമ്മിഞ്ഞ
മേലെ
ഒരു തോർത്തിട്ടു
വെറ്റ ചെല്ലവുമായി
പലകമേൽ പൂമുഖത്ത്
കാൽ നീട്ടി യിരുന്നു
നാമം ജപിക്കുന്നു ഒര്-
ഐശ്വര്യം
അതാണ്‌ പേര കുട്ടികൾക്ക്
ഇന്ന് പറഞ്ഞു കൊടുത്താലും
തീരെ മനസ്സി ലാവാത്തതും

സ്വഭാവം


അന്ന് ഞാൻ കരുതി
കൂട്ട് കാരനല്ലേ
കൂടെ യുണ്ടാകുമെന്നു
അങ്ങിനെ യാണ്
അവനു വേണ്ടി
കള്ളം പറഞ്ഞത്
ഉള്ളം കൈയിൽ
തല്ലു മേടിച്ചത്
കട്ടെടുത്തു
കല്ല്‌ പെൻസിലുകൾ
കൈ മാറിയത്
കയ്യാല പ്പുറത്തേ
തേങ്ങ എടുക്കുമ്പോഴാണ്
അവൻ, കൈയ്യിൽ കയറി
പിടിച്ചത്
അന്നാണ് ഞാൻ അറിഞ്ഞത്
അവനും..........

പ്രാർതഥിക്കുന്നതു


വെട്ടിപ്പിടിച്ച സാമ്രാജ്യം
സംരക്ഷിക്കാൻ
ചെയ്തു കൂട്ടിയ പാവങ്ങൾ
മറയ്ക്കാൻ
ദേവാലയങ്ങൾ പണം കൊണ്ട്
നിറയുമ്പോൾ
എന്റെയും ഏന്റെ ദൈവ ത്തിന്റെയും
വിശപ്പു മാറ്റണേഎന്ന്
മനം നൊന്തു പ്രാർത്ഥി ക്കുന്ന
തെരുവ് ബാലികയ്ക്ക്‌
ചെറു നാണയ ത്തുട്ടു നല്കാൻ
ഈ പണക്കാർക്കു മനസ്സലിവു
ഉണ്ടാവണേ എന്ന്
ആത്മാർത്ഥമായും  ദൈവം
ദൈവത്തിന്റെ ദൈവത്തോട്
പ്രാർതഥിക്കുക യായിരിക്കും

2013 മാർച്ച് 22, വെള്ളിയാഴ്‌ച

കൂടെ നടക്കുമ്പോൽ.....!

കൂട്ടുകാരാ....
ഒന്നും മിണ്ടല്ലെ
തൊട്ടേ പോകല്ലേ
കലമ്പും കിറുക്കൻ-
കായൽകാറ്റു 
കൂട്ടരോടു ചൊല്ലിടും
നാട്ടുകാര റിഞ്ഞിടും
ഉണര്ന്നിടാം നമ്മിലെ
സദാചാര പോലീസും
കൂട്ടുകാരാ...
ഒരു ചുവടിൽതൊടാത്ത 
അകലം വെച്ച് നടക്കാം
നിന്നിലെ പഴയ മൃഗ-
മുണർന്നാൽ
ഒന്നെനിക്ക് പിടയുവാനുള്ള
സൌ കര്യ ത്തിനെങ്കിലും

നോട്ടം



നായാടുന്നു വേട്ടക്കാരന്റെ നോട്ടം
പച്ച മാംസത്തെ കടിച്ചു പറിക്കുന്നു
കാമം കുരുക്കുന്ന കാടെന്നപോലെ
ചുഴിഞ്ഞു നോക്കുന്നു പെണ്‍ മേനിയെ  
പാനോത്സവങ്ങൽ നടത്തുന്നു
രതി നദിയിൽനീന്തുന്നു.
കൈലേസിലേക്കു  നോക്കി  -
വെറോനിക്ക വിതിമ്പി കരയുന്നു
കീചകാ,ലിംഗന വേഷമായ്
മാറിയെന്കിലെന്നാത്മാർതഥമായ്  
ആശിച്ചു പോകുന്നു
...........................................
സൂചന:-
വെറോനിക്ക-കാൽവരി കുന്നിൽ യേശുവിന്റെ
മുഖം തുടച്ച പുണ്യവതി .യേശുവിന്റെ മുഖം കൈലേസിൽ
പതിഞ്ഞു
കീചകൻ- പാഞ്ചാലിയെ പ്രാപിക്കുവാൻ വന്ന കീചകനെ
ഭീമൻ ആലിംഗനം ചെയ്തു കൊന്നു  

വിസ്മയം

പിന്നെയും പീതാംബരം
ചുറ്റി വന്നെത്തി
മോടിയാര്ന്നുള്ളൊരു
മേടമാസം
മന്നിടം മഞ്ഞ വിതാനിച്ചു കൊന്നകൾ
മഞ്ഞിൻ കണിക പുതച്ചു നിന്നു
മഞ്ഞ ക്കിളികളും,വെള്ളരി പ്പൂക്കളും
ചിറകിൽ വേലാർന്ന ശലഭങ്ങളും
പൊന് പണ ചേലൊത്ത
പൂവിന്നിതളുകൾ
പൂവന് പഴത്തിൻസുഗന്ധങ്ങളും
അണ്ണാരക്കണ്ണനും ,അടയ്ക്കാകുരുവിയും
മാമ്പഴച്ചാറിൻമധുരിമയും
വിഷു കൈ നീട്ടമായ് വന്നെത്തും
വസന്തമേ
വിസ്മയം പ്രകൃതി നിന് കുസൃതി

മാഞ്ഞുപോയ ചിരികൾ


കറുത്ത പ്രഭാതമാണ്‌
കുരുത്തു വന്നത്
ഉദ്യാനങ്ങൾ ഉണരുന്നേയില്ല
കിളി മൊഴികൾ കേൾക്കുന്നില്ല
കുളിരിടും കാറ്റിനെ കാണാനേയില്ല
കവിത യാകേണ്ട വാക്കുകൾ
കല്ലിച്ചു നില്ക്കുന്നു
മഷി മഞ്ഞുകട്ട പോലെ ഉറഞ്ഞിരിക്കുന്നു
വിരിയുന്ന മൊട്ടിനെ
കെട്ടി വരിയുന്നു
മൂർത്ത കൊക്കുകൾ ആർത്തു ചിരിക്കുന്നു
ഓടുന്ന ബസ്സിൽനിന്നും ഒരാർത്ത നാദം.
പള്ളിക്കൂട പടി വാതിലിൽ
ഒരു പിടച്ചിൽ,ഒരു ഞരക്കം
ഇടവഴിയിലെ കാട്ടു പൊന്തയിൽ
കട്ട പിടിച്ച ചോരയ്ക്ക് ചുറ്റും
കൂനൻ ഉറുമ്പുകൾ
പെണ്‍ കുട്ടികളും ,അമ്മമാരും ഇപ്പോൾ
ചിരിക്കാറെയില്ല