malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2014 ജനുവരി 11, ശനിയാഴ്‌ച

സന്തോഷം കൊണ്ട് മരിച്ചു പോയ ഒരാൾ




മഷിയുടെ മണം മാറാത്ത
പത്രം മടക്കി വെച്ച്
ചാടിയെഴുന്നേറ്റു
അയാൾക്ക് ആഹ്ലാദം അടക്കുവാൻ-
കഴിഞ്ഞിരുന്നില്ല
മേലുദ്യോഗസ്ഥാൻ മരിച്ചിരിക്കുന്നു
സ്ഥാനക്കയറ്റം കൈവന്നിരിക്കുന്നു
കൂട്ടിലിട്ട വെരുകിനെ പ്പോലെ
അയാൾ മുറിയിലങ്ങോട്ടു മിങ്ങോട്ടും ചാടി നടന്നു
 ശമ്പള വർദ്ധനവ്‌,ഓഫീസ് അലവൻസ്
'ഫിയോഡാർവാസിലിയേ വിച്ച് '  നെപ്പോലെ
ഹരിച്ചും,ഗുണിച്ചും,കൂട്ടിയും,കുറച്ചുംചുറ്റിനടന്നു
തുടരെ തുടരെ വന്നു കൂട്ടുകാരുടെ കോളുകൾ
ആഹ്ലാദത്തിന്റെ അലയൊലികൾ
മരിച്ചയാളെ കാണുവാനുള്ള തിടുക്കങ്ങൾ
സായാഹ്ന സന്തോഷത്തിനു
ബീവറെജിൽ നിന്നും വാങ്ങിയതിന്റെ
ഷെയർ തുക മറക്കാതെ യെടുക്കുവാനുള്ള
ഓർമ്മ പ്പെടുത്തലുകൾ  
'ഇവാൻ ഇലിയിചിന്റെ 'മരണത്തോടെ
ജോലിയിൽ സ്ഥാനക്കയറ്റം കിട്ടുവാൻ പോകുന്ന
സുഹൃത്തുക്കളുടെ ചിന്ത പോലെ
എല്ലാവരുടെതുമെന്നു അയാളോർത്തു
എങ്കിലും തനിക്കുവന്ന മഹാഭാഗ്യം...!
സന്തോഷം കൊണ്ട് ഉള്ളം തള്ളി വരുന്നതുപോലെ
അയാൾ കസേരയിലെക്കിരുന്നു
സമൂഹത്തിലെ സ്ഥാനം,ശമ്പളം ,അലവൻസ്
അലവൻസ്,ശമ്പളം, സ്ഥാനം
മരിച്ചയാൾ,മദ്യം,സായാഹ്നം
കറുപ്പ്,വെളുപ്പ്‌
വെളുപ്പ്‌,കറുപ്പ്
ഒരു നിമിഷം,ഒരോളം വെട്ടൽ
ഒരുണർച്ച
പിന്നെ തല മുന്നിലേക്കൊടിഞ്ഞ്
കസേരയിൽ ഒരു ഭാഗം ചരിഞ്ഞ്‌.........
0           0           0              0                 0
 ഫിയോഡാർവാസിലിയേ വിച്ച് -----ഇവാൻ ഇലിയിചിന്റെ സുഹൃത്ത്
ഇവാൻ ഇലിയിച് ---------ലിയോ ടോൾസ്ടോയിയുടെ ഇവാൻ ഇലിയിച്
എന്ന നോവലിലെ മുഖ്യ കഥാ പാത്രം

2014 ജനുവരി 10, വെള്ളിയാഴ്‌ച

പ്രതിസന്ധി




രാവിലെ എന്ത് കുസൃതിയായിരുന്നു -
അവൾക്ക്‌
അവളെഴുന്നേൽക്കുംപോൾ
ഞാനു മെഴുന്നേല്ക്കണം
അവൾ വായിക്കുമ്പോൾ
അരികിൽ തന്നെയിരിക്കണം
നാഴികയ്ക്ക് നാല്പ്പത് വട്ടം
അച്ഛാ...അച്ഛാ എന്ന് വിളിക്കും
എന്തിനും,ഏതിനും ഒന്നിച്ചുതന്നെ വേണം
ഇന്നു രാവിലെ പത്രം വായിച്ചതുമുതൽ
മിണ്ടാട്ടമേയില്ല
അരികിലേക്ക് അടുക്കുന്നെയില്ല
അന്യനെപ്പോലെ ഒരകൽച്ച
വന്യത മുറ്റിയ കണ്‍കൾ
കാളിമയാർന്ന മുഖം
മുഴുപ്പും,തഴപ്പുമാർന്ന ഭാഗങ്ങൾ
മൂടുവാനൊരു ശ്രമം പോലെ
മുറിയുടെ മൂലയിൽ ഇരുളിലെക്കൊരു
 ഉൾ വലിയൽ
പരിഭവിക്കാൻ മാത്രംപത്രമെന്താണ്
അവളോടു പറഞ്ഞിട്ടുണ്ടാവുക ?!
പാതി തുറന്ന പത്രത്തിൽ
പതിവിലും വലുപ്പത്തിൽ കണ്ടു
മകളുടെ മാനം കവർന്ന ഒരച്ഛനെ (കശുമലനെ)
ഈ ഒരു പ്രതിസന്ധി എങ്ങിനെയാണ് ഒരച്ഛൻ  
മുറിച്ചു കടക്കുക
അച്ഛൻ മകളിലേക്കും മകൾ അച്ഛനിലേക്കും
എത്തിച്ചേരുക
എന്ത് പറഞ്ഞാണ് സംശയം ദൂരീകരിക്കുക
ഇനി എല്ലാം മറന്നാലും
മകൾക്ക് അച്ഛനുമായുള്ള അടുപ്പത്തിന്റെ
അകൽച്ച എത്ര മാത്ര മായിരിക്കും

സ്നേഹം



കരച്ചിലിന്റെ ഒരു ചീളുയർന്നു
അവന്റെ കാതിൽ ക്കൊണ്ടു
എങ്ങുനിന്നെന്നറിയാൻ
കാത് വട്ടം പിടിച്ചു
കണ്ണ് വെട്ടം തെളിച്ചു
തെല്ലകലെ വിരിഞ്ഞ
നക്ഷത്രക്കൂണിനപ്പുറം
ഇല്ലിക്കാടിന്റെ ചില്ലകളിലൂ ടെ
അവളുടെ കണ്ണിൽ
അവന്റെ കണ്ണ് തൊട്ടു
നാടൻ പെണ്ണിന്റെ  നാണത്താൽ
അവൾ മടിച്ചു മടിച്ചു നിന്നു
അവന്റെ ഹൃദയം മിടിച്ചു മിടിച്ചു നിന്നു
ലജ്ജയുടെ വിരൽ കൊണ്ട് അവൻ-
അവളുടെ കൈയിൽ ഒന്ന് തൊട്ടു
പിന്നെ കെട്ടിപ്പുണർന്നു
പാലുപോലെ വെളുവെളുത്ത
പട്ടുപോലെ മിനുമിനുത്ത കുഞ്ഞു പൂച്ച
കണ്ടൻ പൂച്ചയുടെ മാറിൽ
ചൂടിനെന്നോണം
ഒട്ടിച്ചേർന്നു നിന്നു  

നാറാണത്ത് ഭ്രാന്തൻ




ക്ലിപ്...ക്ലോപ്...ക്ലിപ് ...ക്ലോപ്...ക്ലിപ്...ക്ലോപ് എന്ന്
കടൽക്കരയിൽ സവാരിക്കുതിര നടക്കുമ്പോൾ
ക്ലി ക്ലിക്ലി ,ക്ലു ക്ലു ക്ലു അതാ മുറ്റത്തൊരു മൈന
എന്നാ പാഠഭാഗം ഒർമ്മവരും
ടപ്‌...ടപ്‌....ടപ്‌...ടപ്‌..ടപ്‌..ടപ്‌..ശബ്ദത്തിൽ -
ഹീലുള്ള ചെരുപ്പിട്ട്
കോളേജ് വരാന്തയിലെ മാർബിളിലൂടെ
നടക്കുന്നവരെ കാണുമ്പോൾ
ലാടം വെച്ച കുതിരയെ ഒർമ്മവരും
പുല്ലു മിഠയിയുമായി ഓട്ടുമണി മുട്ടിയെത്തുന്ന
ഉന്തുവണ്ടി എത്തുമ്പോൾ
പിളർന്ന ഉന്നക്കായ ഓർമിക്കും
വലക്കാരൻ മീനിനെ കോരിയിടുമ്പോലെ
ഒരുതിര കുറേ പിരിയൻ ശംഖിനെ കോരിയിട്ട്  
വലയാഴ്ത്തുവാൻ പോയി  
ബീച്ചിലെ കാഴ്ചകാണാൻ
ബാച്ചിലേഴ്സിന്റെ ബീച്ചല് കാണാൻ
മോഹത്തിന്റെ കല്ലുരുട്ടുന്ന
നാറാണത്ത്  ഭ്രാന്താൻ ഞാൻ
എല്ലാ തയ്യാറെടുപ്പും പൂർത്തി യാകുമ്പോൾ
കുന്നിന്റെ ഉച്ചിയിൽനിന്നും
കല്ലുരുട്ടിയിടുന്ന പോലെ
ദാ.... എന്ന് പോക്ക് മുടങ്ങുന്നു
അല്ലെങ്കിൽ നമ്മളെല്ലാം
ഒരു കണക്കിന്
നാറാണത്ത് ഭ്രാന്തൻമാർതന്നെ
ഉരുട്ടി,യുരുട്ടി കയറ്റിയ ജീവിതം
ഒരു നിമിഷം കൊണ്ട് ദാ.....!
   ...................................................
ബീച്ചല് ------------മദ്യം കഴിച്ചുള്ള ആടിയാടി നടത്തം

അവളോട്




തെങ്ങിന് തടമിടുമ്പോൾ
തുള്ളി വെള്ളം താണേന്ന്
അയാൾ അവളിലേക്ക്‌ -
നിവരുന്നു
വിയർപ്പിന്റെ ഉപ്പ് കൂട്ടി
കഞ്ഞിവെള്ളം കുടിക്കുന്നു
കൊഴിഞ്ഞു വീണ വെള്ളക്കയിൽ-
നുള്ളി
അവൾ ബാല്യത്തെ ഉണർത്തുന്നു
പൂക്കുല വീണപോൽ
ചിതറിയ ചിന്തയാൽ
ഒടിഞ്ഞ കൊലഞ്ഞലുപോലയാൾ
കുനിഞ്ഞിരിക്കുന്നു
മഞ്ഞ വെയിലിന്റെ വടിയൊടിച്ചവൾ
മേഞ്ഞ മേഘത്തിൻ പിറകെ -
ചെല്ലുമ്പോൾ
വാലുയർത്തി കുതിച്ചു വന്നൊരു
കാറ്റ് വേലിയിൽ കിതച്ചു നിൽക്കുമ്പോൾ
കഞ്ഞിക്കു തീ പ്പൂട്ടാൻ കുറച്ചു കൊള്ളി-
പൊട്ടിച്ചു പോരണേന്ന,മ്മ
അടുപ്പിലൂതുന്നു

ആദർശ വാദി




ആദർശത്തെ അലങ്കരിച്
മുന്നിൽ നിർത്തുന്നു
ദർശനങ്ങൾ ദർപ്പണത്തിലെ
നിഴലുകളാക്കുന്നു
പൊള്ളത്തരങ്ങളെല്ലാം
വെളിച്ചത്തു വരുമ്പോൾ
പ്രതീകം മുന്നോട്ടെറിഞ്ഞ്
പിന്നിലേക്ക് മറയുന്നു

പ്രണയം




എട്ടാം ക്ലാസിലെ സുബൈദ
തോട്ടുവക്കിൽ കാത്തു നില്ക്കും
എട്ടും പൊട്ടും തിരിയാത്ത ചെക്കനാ
നോക്കണേ,ന്നമ്മ വിളിച്ചു പറയും
കുളുത്ത് വെള്ളത്തിൽ ചീര മുളക് -
ചാലിച്ച്
മന്ദാളംപോലെ മോന്ത കാട്ടുന്ന -
ചെക്കന്റെ
മടിയെല്ലാം മാറിയെന്നു തൊട്ട് കൂട്ടും.
പെണ്ണിന്റെ നെഞ്ചിലെ പ്രണയ-
മൊട്ടൊന്നു നോക്കിയാൽ
നാണത്തിൻനുണക്കുഴി കവിളിൽ-
പൂക്കും
മഴവന്ന നാളിൽ തോട്ടുപാലം കടന്നു
പുയ്യാപ്ല വന്നെന്നു അമ്മ പറഞ്ഞു
അന്നുപെയ്ത മഴയിലാണ്
തൊണ്ട യിടറിവീണപ്രണയം
തോട്ടിലൂടെ ഒലിച്ചു പോയത്