malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2014 ഏപ്രിൽ 4, വെള്ളിയാഴ്‌ച

മനസ്സുകൊണ്ട് നടക്കുന്നൊരാൾ....!



ശരീരം മുഴുവൻ തളർന്നൊരാൾ
വെട്ടിയിട്ട ചേമ്പിൻ തണ്ടുപോൽ
വാടിക്കിടക്കുന്നു
254 നമ്പ്ര് കട്ടിൽ പിടിയിൽ
യൂറിൻ  ബാഗ്  തൂങ്ങിക്കിടക്കുന്നു
ആദ്രമാം കണ്ണിൽ നിന്ന്
രണ്ടിറ്റ് കണ്ണീർക്കണം
വെമ്പുന്നു തുളുമ്പുവാൻ
മരിച്ചില്ലെന്നതിനു സാക്ഷ്യം
ഉയർന്നുതാഴും നെഞ്ചിൻ കൂട്
പ്രതീക്ഷതൻ ചെരാതിൻ വെട്ടം-
മുനിഞ്ഞു കത്തുന്നിപ്പൊഴും മുഖത്ത്
നിങ്ങളൊന്നു ചിന്തിച്ചു നോക്കൂ
അത് നിങ്ങൾ തന്നെയെന്നു
ഇപ്പോൾ മലർന്നു കിടന്ന്
വെള്ളപൂശിയമച്ചിലേക്ക് നോക്കുമ്പോൾ    
എന്തെന്തു വിചാരങ്ങളാണ്
വിരാചിക്കുന്നത്
കഴിഞ്ഞു പോയ കാര്യങ്ങൾ,പ്രതീക്ഷകൾ.
വലിച്ചു പറിക്കുന്നുണ്ടിടയ്ക്കിടെ
മനസ്സ് മുടിയിഴകളെ
തെറ്റ് കുറ്റങ്ങളെക്കുറിച്ച് ഓർത്ത്
ഇപ്പോൾ തളർന്ന് പോയയാൾ
എഴുന്നേറ്റ് നടക്കുന്നു ,ഓടുന്നു
ഉറക്കത്തിൽ നിന്ന് ഞെട്ടി യുണരുമ്പോൾ  
എഴുന്നേല്ക്കാൻ ഒരു ശ്രമം
ഇപ്പോൾ നിങ്ങള്ക്ക് തോന്നുന്നില്ലേ
ഒന്നനങ്ങു വാനെങ്കിലും
കഴിഞ്ഞിരുന്നെങ്കിൽ....

ഗൃഹാതുരത്വം



ബ്രിട്ടീഷ് പട്ടാളം
പടുത്തുള്ള ഗസ്റ്റ് ഹൌസിൽ
അടങ്ങെ പിടിച്ചാലടങ്ങാ
കൽ തൂണിനരികെ നിന്ന്  
എണ്ണി എണ്ണി ചോദിപ്പൂ അണ്ണാൻ
എന്തേ വന്നു?!
അറിയാതെഴുന്നേറ്റു ഞാൻ
ആരിത് വേഷം മാറി വന്നുള്ള
രഹസ്യ പട്ടാള ക്കാരനോ
പുറത്തെ വരമൂന്നുംയേത് -
റാങ്കിന്റെ താവോ!
പൂത്ത ചെമ്പക കൊമ്പിൽ നിന്നൊരു
തെന്നൽ വന്നു ചാരത്തിരിക്കുന്നു
സൗഹൃദം പങ്കിടുവാൻ
നാട്ടിലിപ്പോഴുമുണ്ടോ
മാവും,പിലാവുമെല്ലാം
കണ്ടില്ലേ ബാംഗ്ലൂരിൽ
തഴച്ചു നില്ക്കുന്നത്
മാവിനെ മറമാടി
പ്ലാവിനെ പിണ്ഡം വെച്ച നാളിൽ
ഞാനെല്ലാം വിട്ട് ഇങ്ങോട്ട് കുടിയേറി
മനസ്സുണ്ടായിട്ടല്ല
ഗതിയില്ലാഞ്ഞിട്ടാണ്
ഗദ്ഗദ കണ്ഠംനായി
അണ്ണാൻ മൊഴിഞ്ഞു മെല്ലെ

അതേ വഴി


ചുറ്റും കനത്തു കല്ലിച്ച
നിശബ്ദത മാത്രം
അമ്മ പോയതിനു ശേഷം
ആദ്യമായി
ഈ കുടിലിനു മുൻപിൽ ഞാൻ
അമ്മയുടെ അമർത്തിയ മൂളക്കവും
അമ്മ മണവും കൂടുവന്നു
ചെറിയ കാറ്റും,നാടാൻ പാട്ടും കൂടെ വന്നു
കാണാൻ കാത്തിരുന്ന പോലെ
കുടിലൊന്നു കുലുങ്ങി
ഒരു വശം ചരിഞ്ഞു പിന്നെ അമർന്നു
അന്നിറങ്ങിയ അതേ വഴിയിലൂടെ ഞാനും

ഓർമ്മയിൽ അമ്മ





കൂനി ക്കൂനി വന്നയിരുട്ട്
കുത്തിപ്പിടിച്ച് കുന്നിറങ്ങി.
ഉയർന്നുനിന്ന മണ്‍ കൂന 
അമ്മയുടെ അവസാനത്തെ അടയാളം
പച്ച മണ്ണിൽ അലിഞ്ഞു ചേരുന്ന
അമ്മയുടെ ഗന്ധം ചുറ്റും
നിസ്സഹായതയുടെ മൌനത്തിൽ തട്ടി
ഇരുട്ട് ഇടറി വീണു.
കുടിലിലേക്ക് കടന്നപ്പോൾ
കുട്ടിക്കാലം കൂട്ടുവന്നു
അമ്മയുടെ സ്പർശമായ്  
തണുപ്പ് പുതഞ്ഞു നിന്നു
അമ്മിഞ്ഞ മണം എങ്ങും പരന്നു
പച്ചിലകളിൽ തട്ടി നിലാവ്-
പറമ്പിലേക്ക് കുത്തിയൊലിക്കുന്നു
മഞ്ഞിന്റെ  മറപറ്റി അമ്മ അകത്തേക്ക് -
കടക്കുന്നു

യാചന

കണ്ടു ഞാൻ വണ്ടിതൻ
ജാലക ചാരെ നിന്ന്
അഭിശസ്തിതൻ പാത്രവുമായൊരു
യാചക നില്ക്കുന്നു
ചെറു പ്രായമേയുള്ളൂ കണ്ടാലാരോഗ്യവതി
ജീവിച്ചിടാം മാന്യമായൊരു തൊഴിൽ
കണ്ടെത്തുകിൽ
മെയ്യനങ്ങീടാതെ,വിയർപ്പൊഴുക്കീടാതെ
ലജ്ജ യെന്നൊന്നില്ലെങ്കിൽ യാചന  -
തൊഴിൽ തന്നെ!.
കണ്ടില്ലെന്നു നടിച്ചിരിക്കും യാത്രക്കാരെ
കണ്ഠം പൊട്ടു മാറുച്ചേ  വിളിച്ചു ശല്യം ചെയ്‌വൂ
നീട്ടിയ പാത്രത്തിൽ നാണയ മിട്ടില്ലാ എങ്കിൽ
ശാപ വാക്ക് കൊണ്ടുറഞ്ഞാടുന്നു അഭിശപ്ത
യാചകരെ എത്രയോ കണ്ടിരിക്കുന്നു ഞാനും
കണ്ടതില്ലിതു വരെ യിങ്ങനെ യൊരുത്തിയെ.
എന്തിനേറെ ചൊല്ലുന്നു കണ്ടിടാം
എല്ലാറ്റിലും
നല്ലതും,തീയതും എന്ന് സമാധാനിക്കാം

സ്മാരകം



മഞ്ഞിന്റെ നേരിയത്
ആരോ വലിച്ച് മാറ്റിയിരിക്കുന്നു
കുത്തനെ നില്ക്കുന്ന കുന്നിന്റെ -
മുലകൾ
ഇപ്പോൾ കാണാം
കുത്തി നോവിക്കുന്നുണ്ട് കഠാര മുനകൾ
മതങ്ങളുടെ മുഷ്ട്ടിയിൽ പെടാതെ
എന്നും പൂത്ത് നില്ക്കുന്ന
രണ്ട്‌ പൂക്കളെ യോർത്തു.
താജ്മഹലിൽ,  ഗാന്ധി ഘട്ടിൽ ,
ബുദ്ധ ജയന്തി പാർക്കിൽ
ചാന്ദിനി ചൌക്കിൽ,ചിനാർ മരങ്ങൾക്ക്-
കീഴെ
എവിടെയൊക്കെയാണാ പൂക്കൾ
പൂത്തിരുന്നത്
നോക്കൂ! ഇന്നിതാ ഈ കൂർമ്പൻ
കുന്നിനു താഴെ
ഒരിക്കലും വാടാത്ത രണ്ട്‌ പൂക്കളുടെ
ഒരു സ്മാരകം

സത്യസായി ഹോസ്പിറ്റലിൽ



ഓം ശാന്തി! ഓം ശാന്തി!! ഓം ശാന്തി!!!
ശാന്തി മന്ത്രം വന്നെന്നെ
തൊട്ടു വിളിക്കുന്നു
കൈവിരൽ പിടിച്ചെന്നെ
മുൻപേ നയിക്കുന്നു
'സായി'തൻ പേരിൽ പടുത്തുള്ളോരു
സൌദം കാണ്‍കെ
ദേവാലയം തന്നെ യെന്നെനാം നിനച്ചീടു
സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ
എന്നുള്ളത്
ജീവൻ രക്ഷിച്ചേകുന്ന
ദേവാലയ മെല്ലാതെന്തു
ഗെയ്റ്റ് കടക്കുമ്പോഴേ
കണ്ടിടാം വൃന്ദാവനം
ഗോപികാ പാദസര സ്വനം പോൽ
പല ഭാഷാനാദം
അങ്ങുയർന്നു നില്ക്കുന്നു
കണ്ണന്റെ മധുരാപുരി
മാലാഖ മാരെപ്പോലെ
നേഴ്സിനെ എങ്ങും കാണാം
മാർക്സിന്റെ തത്വ ശാസ്ത്രം 
സ്നേഹവും,സമത്വവും
കുടികൊള്ളുന്നിട മല്ലോ
അക്കാണും ആശുപത്രി