malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2015 സെപ്റ്റംബർ 13, ഞായറാഴ്‌ച

ഐലൻ കുർദ്ദി



ഐലൻ
നിന്റെ കുഞ്ഞു പാദങ്ങൾ
വരച്ച ചിത്രങ്ങൾ
മായ്ച്ചു കളയേണ്ടതിരകളാണ്
നിന്നെ തന്നെ മായ്ച്ചു കളഞ്ഞത്
ഒരു മത്സ്യത്തെപ്പോലെ നീയെന്തിനാ
ണ്
വഴുതിയിറങ്ങിയത്?
അഭയാർത്ഥിയുടെ ആകുലതകളി
ല്ലാതെ
നീ കമിഴ്ന്നുറങ്ങുന്നു
ഈ കണ്ണുപൊത്തികളിയിൽ
ഗാലിബ് മുണ്ടാകുമല്ലേ?
മെഡിറ്ററേനിയനിലെ മഞ്ഞു കൊട്ടാ
ര ത്തിൽ
ആരാണിപ്പോൾകണ്ണ്പൊത്തുന്നത്?
 റെ ഹാനയായി രി ക്കുമല്ലേ?
കണ്ടില്ലല്ലോ എന്റെ ചോളപ്പൂവേ
നിന്റെ ഹൃദയം
ആ കശ്മലൻമാർ
മനുഷ്യരില്ലാത്തയിടത്തെ
ദൈവരാജ്യമെന്തിന്
അതിർത്തിയിൽ ആശങ്കയുടെ കാഞ്ചി വലിക്കുന്നതെന്തിന്
ഐലൻ
ഈ കടൽപ്പരപ്പിൽ കളിവഞ്ചി
തുഴഞ്ഞു കളിക്കേണ്ടവൻ നീ
കളഞ്ഞു പോയില്ലെ സ്വപ്നങ്ങളുടെ
സൂര്യ പടം
എങ്കിലുംനിന്റെ ആകുഞ്ഞ് കവി
ളി ൽ അർപ്പിക്കട്ടെ
കണ്ണീർ ചുവയുള്ള ഒരു മുത്തം
............................ ...:::...::.......................
ഐലൻ കുർദ്ദി :-ഐ എസുകാരെ ഭയന്ന് പലായനത്തിനിടെ മെഡിറ്ററേനിയൻ കടലിൽ മരിച്ച 3 വയസ്സുള്ള കുട്ടി

2015 സെപ്റ്റംബർ 10, വ്യാഴാഴ്‌ച

രൂപകം



അന്ത്യശ്വാസം വലിക്കുന്ന കാസ രോഗിയെപ്പോലെ
മൊബൈൽ അല്പ ശ്വാസമെടുത്ത്
സമാധിയായി
മുറുക്കാൻ ചിരിയുമായി മുത്തശ്ശി
മുന്നിൽ നിൽക്കുന്നു
ആലസ്യത്തിന്റെഉറയൂരിയെറിഞ്ഞ്
അയാൾ ഉണർന്നെണീറ്റു
ഉത്തരവാദിത്വത്തിന്റെ ഉൾവിളി
യിൽ ഊളിയിട്ടു
പ്രാക്ക് പാഞ്ഞുകയറുന്നതു പോലെ
യാ ണയാൾക്ക്
പാളത്തിലേക്ക് വണ്ടി കയറുന്നത് തലയറ്റ് കൈകാലുകൾ വിടർത്തിയ
പെണ്ണുടൽ പോലെ
നീണ്ടു നിവർന്നു കിടക്കുന്നു റെയിൽ പാളം
തെല്ല കലെ വെള്ളത്തുണിയാൽ മൂടിയിട്ട ചോരക്കറയിൽ
അയാളുടെ കണ്ണുകൾ ചത്തു കിടന്നു
ദു:ഖത്തിന്റെ തേരട്ടകൾ തലച്ചോ
റി ലിഴയുമ്പോൾ
അതിർവരമ്പു പോലെ ഉയർന്നു
നിൽക്കുന്ന റെയിൽ പാളം
നന്മതിന്മകളുടെ ഒരു രൂപ കംപോലെ
അയാൾക്ക് തോന്നി

മലയും പുഴയും





മല:
       അറിഞ്ഞിരുന്നില്ല ഞാൻ
       വയൽ പ്രണയിച്ചത്
       പരിണയിക്കാനല്ല
       പള്ള നിറയ്ക്കാനെന്ന്
പുഴ:
         കണ്ടിലെ കാ മനയുടെ
         കൈകളിൽ പെട്ട്
         മലയെ ക യ ങ്ങളിൽ
         കെട്ടി താഴ്ത്തി
         ബുൾഡോസറുകൾ കയറി
         യി റ ങ്ങി
         എന്നെ കണ്ണീർ ചാലാക്കിയത്

2015 സെപ്റ്റംബർ 9, ബുധനാഴ്‌ച

ഇടനാഴി



ആശുപത്രിയിലെത്തിയിലെത്തി
യാൽ
അറിയാതെയാദ്യമായ്തിരയുന്നത്
ഇടനാഴിയാണ്
എരിതീയിലെന്ന പോലെ
പൊരിവെയിലിലെന്ന പോലെ
ദുഃഖം പെരുമഴ പെയ്ത കാലത്ത്
കൈപിടിച്ച് നടത്തിച്ച് അമ്മയായ് നിന്ന്അഭയമായത്
ആ ഇടനാഴിയാണ്
ദു:ഖത്തിന്റെ കണ്ണീരുപ്പിനെ
തണുപ്പിന്റെ നനവു കൊണ്ട്
കഴുകിയുണക്കി
സാന്ത്വനത്തിന്റെ സത്യവാചകം
ചൊല്ലി തന്നത്
ആ ഇടനാഴിയാണ്
നെഞ്ഞ് കലങ്ങിയ നാളിൽ
അകം പൊരുളോ തി തന്ന്
സന്താപത്തിന്റെ അന്തകാരത്തിൽ
നിന്ന്
സന്തോഷത്തിന്റെ വെള്ളിവെളിച്ചം
കാട്ടി തന്ന്
മാറോട് ചേർത്ത് ഊതിയുയർത്തി
യ, യുലയെ
അമർത്തിപ്പിടിച്ച് തലോടിയത്
മൊസൈക്കിന്റെ മിനുമിനുത്ത
വിരൽ സ്പർശമാണ്
ആരെയാണ് ,പിന്നെയാരെയാണ്
ഞാൻ നമിക്കേണ്ടത്
സ്നേഹിക്കാനൊരു ജന്മം നൽകിയ
ആ ഇടനാഴിയെ, യല്ലാതെ
ഇന്നും തിരയാറുണ്ട് ഞാൻ
ആശുപത്രിയിലെത്തിയാൽ
ഞാനറിയാതൊരാത്മബന്ധമുണ്ടെ
ന്നിൽ
ഇടനാഴിയുമായി

ചിന്ത




മറക്കുവാനേറെ ശ്രമിക്കുന്നവയും
ഓർക്കരുത് ഒരിക്കലുമെന്നോർ
ക്കു ന്നവയും മാത്രം
മനസ്സിൽ മലർന്നു കിടക്കുന്നതെന്താ
ണ്?
അസ്വസ്ഥതയുടെ കൈവിരൽ ഞൊ
ട്ട
പൊട്ടിക്കുന്നതെന്താണ്?
ചരിഞ്ഞും മറിഞ്ഞും കിടന്ന് ഉറ
ക്കത്തെ
ആട്ടിയോടിക്കുന്നതെന്താണ്?
വേവലാതിയുടെ വേലിയേറ്റ മെ
നിക്കെന്നും
ആശങ്കകളെ കടിച്ചു തുപ്പി കടിച്ചു
തുപ്പി
വിരൽ നഖ കുഴികളിൽ
ചോര പൊടിയുന്ന നീറ്റൽ
ഒന്നിനൊന്ന് ബന്ധമില്ലാത്ത
അശ്രീകരത്തിന്റെഅശുഭചിന്തകൾ
നെഞ്ചിലൊരമ്മിക്കല്ല് നിരത്തുന്നു
ഉറയുരിയേണ്ട പാമ്പിനെപ്പോലെ
ഞാനത് ഊരിയെറിയാൻ ശ്രമിക്കു
ന്നു
ഞാൻ സന്തോഷകരമായ പലതും ചിന്തിക്കുന്നു
ഇളവേൽക്കുന്ന കോഴിക്കുഞ്ഞിനെ
റാഞ്ചാനെന്നോണം
തള്ളിക്കയറുന്നു അസഹ്യ ചിന്തകൾ.
ഞെട്ടറ്റ ഒരില വീഴുന്നതു പോലെ
പതുക്കെ പതുക്കെ ചിന്ത വഴിമാ
റുന്നു
ആശ്വാസത്തിന്റെ ഒരു നിശ്വാസ
മുതിർക്കുമ്പോൾ
ഇനിയും തിരിച്ചു വരുമോ അശു
ഭ ചിന്തയെന്ന ചിന്ത
എന്റെ തലച്ചോറിലേക്ക് കുതിച്ചു
വരുന്നു

വന്യത




മലനിരകൾ താഴ്വരയിലേക്ക്
അടർന്നു
തകർന്നു പോയ വാരിയെല്ലിലൂടെ
അമർത്തി പിടിച്ചു കൊണ്ട്
ജെ.സി.ബിയുടെ കഴുക ചുണ്ടുകൾ
ചുംബിച്ചു കൊണ്ടിരുന്നു
തുരുമ്പിച്ച അസ്ഥികളിൽ നിന്ന്
ശൽക്കങ്ങൾയെന്ന പോലെ
വേരുകൾ അടർന്നുവീണു
അവൾ ഞരമ്പിൽ കാമനയുടെ
തീക്കൊള്ളി പിടിച്ചവളെന്ന്
ഉടുതുണിയുരിയുമ്പോൾ മുരണ്ടു
കൊണ്ടിരുന്നു
കാത്തു വെച്ച പാതിവ്രത്യമാണ്
കഴുക കൊക്കുകൾ കൊത്തി പിളർ
ത്തിയത്
തണുപ്പ് കുടിച്ചു ചീർത്ത പുഴ മത്സ്യങ്ങൾ
അവളുടെ കാലുകളിൽ ഇക്കിളി
യി ടു മാ യി രു ന്നു
ശരീരത്തെതണുപ്പിന് വലിച്ചെ റിഞ്ഞ്
വിരലുകളിൽ പുഴ അവളെ ഓർമ്മിച്ചെടുത്തു
ഭോഗാന്തതയിൽ, ബലക്ഷയം വന്ന
മാംസത്തെ< .
കടിച്ചുകീറാറില്ല ഒരു വന്യതയും

2015 സെപ്റ്റംബർ 7, തിങ്കളാഴ്‌ച

കരയുവാൻ കഴിയാതെ



വാക്കുകളിൽ സ്നേഹത്തിന്റെ
സുഗന്ധം
വരികളിൽ വിതുമ്പുന്ന വിഷാദം
കാലത്തിന്റെ ഘടികാരത്തിന്
അവസാനിച്ചതിന്
പുത്തൻ തുടക്കം കുറിക്കുവാൻ
കഴിയുമോ
ആലോലമാടുന്നു ഓർമ്മയുടെ
ഓളപ്പാത്തികൾ
തല്ലിയുണർത്തുന്നു തലയിണകൾ
ഞാൻ നിന്നെ സ്നേഹിക്കുന്നു, ഞാൻ നിന്നെ സ്നേഹിക്കുന്നു
ചുമർ ഘടികാരം നിർത്താതെ
ഉരുവിടുന്നു
പ്രണയത്തിന്റെ ശക്തിയും, പ്രശാ
ന്തതയും
ഇന്നു ഞാനറിയുന്നു
പത്രത്തിൽ കണ്ട ആ ചിത്രo ;
വേണ്ടായിരുന്നു
ഒരു കലങ്ങിയ ഭൂപടമായി
ഇങ്ങനെ കാണുവാനല്ലല്ലോ ഞാൻ
കാത്തിരുന്നത്
കടൽ ശാന്തം, കായൽശാന്തം
കടലും, കായലും കോപിക്കാ
ത്തതെന്ത്!
കരയുവാനെന്നിൽ ഒരു തുടം
കണ്ണീരെങ്കിലും
ബാക്കി വെയ്ക്കാത്തതെന്ത്.