malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2015 ഒക്‌ടോബർ 12, തിങ്കളാഴ്‌ച

കടലിനോട്



വെൺനുരപ്പൂവുകൾ വാരി വിതറി
യാർത്തിരമ്പി വന്നിടും തിരകളേ
എൻ കഴലിണകളെ കൊലുസണി യിക്കവേ
ഓടിവന്നൊക്കത്തെടുക്കുവതാരമ്മ
ക്കടലിൻ കരങ്ങളോ
കടലേ, യെൻ കരളിലൊരു ഉദിത
യൗവനക്കോള് കൊള്ളുന്നൊരു കടൽ
കവിത പാടുംനിൻഉടലിളക്കത്തിൽ
ഉണരുമെന്നുള്ളിൽനിറയുമനു
രാഗം
വിടർന്നകണ്ണുമായന്നൊരുണ്ണിഞാൻ
അത്ഭുതാനന്ദമൂറി നിൽക്കവേ
കാറ്റിൻ കൈകളാൽ ചപ്രതലമുടി
മാടിയൊതുക്കിയെൻ കവിൾ തഴു
കിനീ
ഉണ്ണിക്കാലിനാൽ മണ്ണിലെഴുതിയ
മധുര വാക്കുകൾ നനച്ചുമായ്ച്ചു
നീ
നിന്നിലേക്കു ഞാൻ ഓടിയണയവേ
തിരകൈകൾ നീട്ടി തിരിച്ചു വന്നുനീ
ചിരിച്ചു നിന്നൊരെൻ അരികിൽ
വന്നന്ന്
അരുതരുതേയെന്ന് ചിതറി നിന്നുനീ
അതു കഴിഞ്ഞേ റെ വഴി നടന്നു ഞാൻ
ജന പദങ്ങളിൽ ആണ്ടു പോയി ഞാൻ
അപ്പൊഴും നിന്റെ ഓർമ്മയെന്നു
ള്ളിൽ
ഓളമായ് ലോലലോല ഭാവമായ്
കഴിഞ്ഞുപോയ്, ജീവിതഉച്ചചായ
വേ
ഇന്നുമെന്നുള്ളിൽ അനുരാഗ കഥ
യോർമ്മ
മറക്കുവതെങ്ങനെ കടലേ, സഖീ
അനർഘ സങ്കൽപസുഖസ്മിതങ്ങ
ളേ
വന്നുഞാൻ,നിന്റെമാറിലമരുവാൻ
പൊരിവെയിൽ താണ്ടി, ചൊരി മണൽ താണ്ടി
ആദ്യമായ് നിന്നെ കണ്ട പോലെ നിൽ
അത്ഭുതാനന്ദമിന്നുമുണരുന്നു
ഇല്ല, നിൻ തിരകൈകളാലിനി യെന്നെ
തടഞ്ഞു നിർത്തുവാനതു ദൃഢനി
ശ്ചയം

2015 ഒക്‌ടോബർ 8, വ്യാഴാഴ്‌ച

കാലത്തിന്റെ കൈയിലെ കുരുതിപ്പൂക്കൾ




അരികുപറ്റിപ്പോയ
അരജീവിതങ്ങളെ
നാം ശ്രദ്ധിക്കാറേയില്ല
പാതിയിൽ മുറിഞ്ഞു
 പോക്കുന്ന
ദീർഘനിശ്വാസങ്ങളെ
നാം കേൾക്കാറേയില്ല
അവരെ നാം എന്തു പേ
രി ട്ടാണ് വിളിക്കാറ്?
അംഗ പരിമിതരെന്നോ,
ഭിന്നശേഷി ക്കാരെന്നോ?
കാലത്തിന്റെ കൈയിലെ
കുരുതി പൂക്കളാണവർ
കുഞ്ഞു മുറിക്കുള്ളിൽ
വലിയ ലോകം തീർക്കുന്ന
വർ
നിവർത്തി വിരിച്ച വിരിപ്പിൽ
മലർത്തി വിരിച്ച പോലെയവർ
ഇളങ്കാറ്റിൽ ഇടയ്ക്കൊന്നനങ്ങുന്ന
ചുമർചിത്രം
രാത്രി നിശ്വാസങ്ങളെ, തേങ്ങലുകളെ
തൂത്തുവാരുവാൻ പുലരി കാറ്റ്
വരുന്ന
ഒറ്റപ്പാളി ജനലിലൂടെ
പുറം ലോകത്തെ കണ്ടു കൊണ്ടിരി
കുന്നവർ

മരിച്ചവരുടെ പാട്ട്




മരിച്ചുവീണവരുടെ പാട്ടുകൾ
പടപ്പാട്ടുകളാണ്
അവകുന്നുകളിൽ, കുഴികളിൽ
സമതലങ്ങളിൽ
മാറ്റൊലികളായി അലയടിക്കുന്നു
ഒത്തുതീർപ്പിനു തയ്യാറാകാത്തവൻ
ഉയർത്തെഴുന്നേൽക്കുന്നവനാണ്
ഗതകാല വസന്തങ്ങൾ അയവെട്ടി
അയവെട്ടി
ഗതികിട്ടാതലയില്ല
കൈചൂണ്ടികൾപിഴുതെറിയുന്നവനെ
വിളക്കുമരം ഊതിക്കെടുത്തുന്ന
വനെ
വയലുകളിൽ വേലി കെട്ടിയവനെ
മുന്തിരി തോപ്പിൽ മതിലുയർത്തി
യവനെ
രക്തസാക്ഷി മണ്ഡപങ്ങളെ സാക്ഷി
നിർത്തി
വിരിമാറിനെ വീണ കമ്പികളാക്കി
മോചനത്തിന്റെ പാട്ട് പാടും
മരിച്ചു വീഴുന്നതു വരെ

2015 ഒക്‌ടോബർ 7, ബുധനാഴ്‌ച

മീനുകൾ




കടലാഴങ്ങളിൽ നിന്ന് മീനുകൾ
മുക്കുവകുടിലിലേക്ക് വരുന്നു
മുട്ടയിട്ട് മുക്കുവത്തികളുടെ
കുട്ടയിലേറുന്നു
മുട്ടയ്ക്ക് മീതെ മുക്കുവ മുത്തി
ക ളു ടെ കഥകളടയിരിക്കുന്നു
അടവിരിഞ്ഞ കുഞ്ഞുങ്ങൾ
അലമാലകൾക്കു മീതെ
നീന്തി തുടിക്കുന്നു
അങ്ങനെ കാലക്കഥകൾ
കടലാഴത്തോളമെത്തുന്നു

ജീവിതയാത്രയിൽ



തിരിഞ്ഞു നോക്കാതെ പടിയിറങ്ങു
മ്പോൾ
വിട പറഞ്ഞില്ല
നെടിയ ദു:ഖത്തിൻ കുടമുടഞ്ഞില്ല
സൗഭാഗ്യമോ സുര യോഗമോ
ബോധി വൃക്ഷ മോ ലക്ഷ്യമല്ല.
പടിയിറങ്ങുമ്പോൾ ഓർമ്മ വന്നെന്റെ
കൈ പിടിക്കുന്നു, കാൽക്കൽ വീഴുന്നു
ലക്ഷ്യമെത്തുവാൻ കഴിഞ്ഞതില്ലേലും
വഴി പിണയാതെ, പാത പിരിയാതെ
മടക്കയാത്രയ്ക്ക് ചരട് കെട്ടുന്നു
കണ്ണുനീരിന്റെ ഉപ്പിൽ അവൽപ്പൊതി
കെട്ടു തന്നെന്നെ യാത്രയാക്കുന്നു
കാലം കഥകളെ ഗർഭംധരിക്കുന്നു
ആത്മവിശ്വാസം മുന്നേ നയിക്കുന്നു
പോകുന്നു ഞാൻ ജീവിത അവൽ
പ്പൊതിയുമായ്
സത്യ സ്നേഹ സതീർത്ഥ്യനെ കാണു
വാൻ
മാളിക മുകളിലേറ്റേണ്ട നീ, എന്റെ
മാറാപ്പ്
ചുമലിൽ നിന്നിറക്കിയാൽ മതി
എവിടെ കണ്ണൻ കളികൂട്ടുകാരൻ
കണ്ടതില്ലിന്നൊരമ്പാടി മുറ്റത്തും
കണ്ടതില്ലിന്നൊരുവൃന്ദാവനത്തിലും
ഇല്ല കൃഷ്ണൻ ഇനി കാളിയൻ മാത്രം
ആർത്തിയാൽ പത്തി വിരിച്ചു കൊത്തുന്നവൻ
കുതിർന്നു പോയൊരീ ജീവിത
അവൽപ്പൊതി
ഉതിർന്നു വീഴാതെ ഉയിർത്തെഴു
ന്നേൽക്കുക
കാലമേ നിന്റെ കർമ്മം തുടരുക
കാളിയനെയിനി കാലാൽ തളയ്
ക്കുക

2015 ഒക്‌ടോബർ 2, വെള്ളിയാഴ്‌ച

ചില പ്രണയങ്ങൾ ഇങ്ങനെയാണ്





ചില പ്രണയങ്ങൾ ഇങ്ങനെയാണ്
കിട്ടിയെന്ന് തോന്നുമ്പോൾ
ഈ ൽ മത്സ്യത്തെപ്പോലെ
വഴുതി മാറിക്കളയും.
ചിലവ, കല്ലറയിൽ കൊത്തി വെച്ച
ഓർമ്മഫലകം പോലെയും
എത്ര കാലം കഴിഞ്ഞാലും
ഓർമ്മപ്പെട്ടു കൊണ്ടേയിരിക്കും

വേർപിരിയൽ



രഹസ്യമായി കണ്ടു മുട്ടുക
കത്തുകൾ കൈമാറുക
പരസ്പരം കാണാതിരിക്കുമ്പോൾ
ഇല്ലാ വഴികൾ ഉണ്ടാക്കി വന്ന്
പരിഭവപനിനീർ തൂവുക
മുറിക്കുള്ളിൽ അടച്ചിരിക്കുക
സങ്കൽപ്പിച്ചു നോക്കൂ
അറിയാതൊരുസുഖംതോന്നു
ന്നില്ലെ.
വിവാഹം കഴിയുന്നയന്നു മുതൽ
പരസ്പരം ഭയക്കാൻ തുടങ്ങും
സ്നേഹിക്കപ്പെടാൻ ഒരു ലൈസൻസ്
തരപ്പെടുത്തിയ പോലെ.
സ്വതന്ത്രരായിരിക്കുമ്പോൾ
മറ്റാരെക്കാളും പരസ്പരം വിശ്വസിക്കും
ഒന്നാകുന്നതോടെ സംശയത്തിന്റെ
നിഴലിലാകും
ഒരു മാസത്തെ ആനന്ദത്തിന്
ഒരായുഷ്ക്കാലഅസ്വസ്ഥതകൾ
ചിലർ വിലയ്ക്കെടുക്കുന്നു.
തെറ്റു മുറ്റിയ ജീവിതത്തിൽ
സ്വഛ നിമിഷത്തിനായ് തിരയുന്നു
പരസ്പരം മനസ്സിലാക്കാനാവാതെ
വിജന പാതയിൽ പിരിയാനവർ
നിൽക്കുന്നു
തിരിഞ്ഞു നടന്ന രണ്ടു പേരും
തെല്ല കലത്തിൽ ഒരേ സമയം
തിരിഞ്ഞു നോക്കുന്നു
ശരീര മകലെയെങ്കിലും
മനസ്സുകൊണ്ടവർ ഓടി വന്നിട്ടുണ്ടാകാം
ഒരു നിമിഷംചുംബിച്ച്ആലിംഗനം
ചെയ്തിരിക്കാം