malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2016 ഓഗസ്റ്റ് 3, ബുധനാഴ്‌ച

വിചാരം



ജ്വരബാധയേറ്റ സൂര്യനയനങ്ങൾ
ഭൂമിയിലേക്ക് തിളച്ചുമറിയുന്ന
താപരശ്മികൾ
ഉരുക്കിയൊഴിക്കുന്നു
അവൻ മരത്തണലിൽ നീണ്ടു നിവർ
ന്നുകിടന്നു
ഈണം തെറ്റിയ ജലമർമ്മരം കർണ്ണ
പുടങ്ങളെ തഴുകി
സ്വരമറിയാത്ത, യാരോകിനാവിൽ
മൂളുന്നു
മണ്ണിൽ അറിയാതെ കൈകൾ പരതി
പെൺകൊടിയുടെ,യീർപ്പമുള്ള ചൂടുള്ള
 ദൃഢമായ മാംസം പോലെ
മണ്ണ്
എന്നിൽ നിന്നു തന്നെ,യെനിക്ക്
പാലായനം ചെയ്യണം
എന്റെപാത ശൂന്യവും,ഏകാന്ത വും
ജീവിതവും, മരണവുംസമ്മേളിക്കു
ന്ന തലങ്ങളിലൂടെ ഞാൻ നടക്കുന്നു
വികലവും, വീർപ്പുമുട്ടിക്കുന്നതു
മായ തൃഷ്ണകൾ
പ്രതികാരത്താൽ അട്ടഹസിക്കുന്നു
ചുവന്ന ഉടുപ്പിട്ട ആരാച്ചാർ തൂക്കു
മരത്തിലേക്ക് നയിക്കുന്നു
ഞെട്ടിയുണരുമ്പോൾ വിയർപ്പിൽ
കളിച്ചിരിക്കുന്നു
ശരീരം തീച്ചൂള പോലെ തിളച്ചു
മറിയുന്നു
മങ്ങിയ,യിരുട്ടിൽ അങ്ങനെകിട
ക്കവേ
ചുമരലമാരയിലെ ഒറ്റ കൈയ്യൻ
ക്ലോക്കിന്റെ
ചർവിത ചർവണമുയരുന്നു
കുശാലായി,യിണ ചേർന്ന് സുഖമാ
യുറങ്ങുന്ന
മരണത്തിന്റെ ചിറകുകളുടെ സ്പർശം,
യിന്നു വരെയേൽക്കാത
വരെക്കുറിച്ച്
ഞാൻ വിചാരപ്പെടേണ്ട കാര്യമെന്ത്?!

2016 ഓഗസ്റ്റ് 2, ചൊവ്വാഴ്ച

മരണ നേരത്ത്



പിടികിട്ടാത്ത ഒരു ഭാഷയാണ് നിശ്ശ
ബ്ദത.
ഗർഭ മേഘങ്ങൾ മലമുകളിൽ
കനം വെച്ച് തൂങ്ങുന്നു
പൊടി മണൽ കണക്കെ ഇടയ്ക്ക്
മഴത്തുള്ളികൾ
കൂട്ടമായി പാറി വരുന്നു
മരണമില്ലാത്ത നീല കോളാമ്പിപൂ
ക്കളുടെ വള്ളികൾ
നിലത്താകെ പടർന്നിരിക്കുന്നു
ആരുടെയും പാദസ്പർശമേൽ
ക്കാത്ത ശ്മശാനഭൂമിക
ഇത്രയുംകാലംഈ വൃദ്ധ നയനം
തിരഞ്ഞുകൊണ്ടിരുന്നത് ഇതുത
ന്നെയല്ലെ
എത്ര വലിയവനെങ്കിലുംഅവസാ
 ന അഭയം,യിവിടം
എന്റെദേഹമാസകലംരക്തം ഇര ച്ചു
 കയറുന്നു
ഒരിക്കൽഎന്റെഎല്ലാമെല്ലാമായി
രുന്നവർ
അധികാരത്തിന്റെയും, സമ്പന്നത
 യുടേയും പടവുകളേറ്റിയവർ
ഞാൻ പുച്ഛിച്ചു തള്ളിയ, യുറ്റവർ
അവരിൽ നിന്നും ഒറ്റയായൊരു
വേർപെടൽ
മരണത്തിനു ശേഷം സാദ്ധ്യമല്ല.
കാലുകളെ മരണമില്ലാത്ത നീല
കോളാമ്പിവള്ളികൾ
കുരുക്കിയിരിക്കുന്നു
എന്റെ കണ്ണിൽ അസുര ചൈതന്യ
ത്തിന്റെ
അഗ്നി സ്ഫുല്ലിംഗങ്ങൾ കത്തിയെ
രിയുന്നു
ദുഃഖത്തിന്റെ പ്രാചീനനായ ഒരു
പൈങ്കിളിയുടെ
സാനിദ്ധ്യമിപ്പോൾ ഞാനറിയുന്നു
വൈകിപ്പോയില്ലെ, സ്നേഹമാണ്
സ്ഥായിയായിട്ടുള്ളതെന്ന്
കാണിച്ചു കൊടുക്കുവാൻ

2016 ഓഗസ്റ്റ് 1, തിങ്കളാഴ്‌ച

മറക്കുവാൻ കഴിയാതെ



ഇന്നലെ ഞാൻ കണ്ട സ്വപ്നത്തിൽ
നീയുണ്ട് ഞാനുണ്ട്
നീയെനിക്കു നേരെ നീട്ടിപ്പിടിച്ച
മഞ്ഞ കോളാമ്പിപ്പൂക്കളുണ്ട്.
നമുക്കിടയിൽ ഒഴുകിക്കൊണ്ടി രുന്ന
ഒരു കുഞ്ഞരുവി പ്രണയമായിരി
ക്കണം
എന്നാൽ;എനിക്കും നിനക്കുമിട യിൽ
എത്ര പെട്ടെന്നാണ്
ഭീതിജനകമായ ഒരു ഗർത്തം രൂപ
പ്പെട്ടത്
മനസ്സിനെ പുണ്ണു പോലെ കാർന്നു
തിന്നുന്ന
ഒരു വൃണമായതെന്നുള്ളിൽ
മായാത്തൊരു പൊള്ളൽപ്പാടായ
തുള്ളിൽ.
മിന്നി മറയുന്ന ഒരു ദീപ്ത ശകലമാ
കരുത് നീ
നിലംപതിക്കുന്ന ഉൽക്കയുമാക
രുത്
നിന്റെ മാന്ത്രികനയനങ്ങളുടെ ഓർമ്മ
 ,അതിന്റെ മാസ്മരീകത
സദാ എന്നോടൊപ്പമുണ്ട്
പരസ്പരം സ്വയം സമർപ്പിക്കാത്ത
ഇനിയെന്താണ് നമ്മിലുള്ളത്
ജീവിതവുമായി അഭേദ്യമായി
ബന്ധപ്പെട്ടു കഴിഞ്ഞ നിന്നെ
എങ്ങിനെയാണ്,യെനിക്ക് മറക്കു
വാൻ കഴിയുക

2016 ജൂലൈ 31, ഞായറാഴ്‌ച

മുക്കുറ്റി മഞ്ഞ



പല പാടും തിരഞ്ഞു
കാത്തു കാത്തിരുന്നു ഞാൻ
യെൻ പ്രണയപ്പൂവിനെ
നെഞ്ചോടു ചേർത്തവളെ
പാതിരാ പനിമതി കുളിരും -
കോരിവന്ന് കോൾമയിർകൊ
ള്ളിക്കുന്നു
ഹൃദയം പിടയുന്നു.
പ്രണയപർവ്വതശൃംഗമേറിയോർ
ഞങ്ങൾ, യെന്നാൽ
പറയാതവളെന്തേ മറഞ്ഞിരിക്കു
ന്നി ,ന്ന്
ജീവവായുവിൽ, സുപ്രകാശത്തിൽ,
ചോലതെളിനീരിൽ, പൂക്കളിൽ,
 പൂന്തെന്നലിൽ, തളിരിതളിൽ
 തെളിഞ്ഞിരുന്നു യെന്നു,മാപ്ര
ണയം.
ഇന്നു പല പാടുംതിരഞ്ഞു
കാത്തു കാത്തിരുന്നു ഞാൻ
കണ്ടില്ല,യെന്നാലും
മുക്കുറ്റി മഞ്ഞയായെന്നുമുണ്ട് നീ
യെന്നുള്ളിൽ

2016 ജൂലൈ 30, ശനിയാഴ്‌ച

കണ്ണീർക്കാലം



ഉപാധിയില്ലാത്ത പ്രണയം
അപായത്തിലെന്ന പോലെ,യ
വന്റെ,യവസ്ഥ.                          
 ഉഴുതനിലത്തുവീണവിത്തുപോലെ
യാണ്
അവളോടുള്ള പ്രണയം അവനിൽ
മുളയിട്ടത്
തളിരുകൾ വളരുന്നു, ശിശിരം വസ
ന്തത്തിന് വഴിമാറുന്നു
പുതുനാമ്പുകൾ പൊങ്ങുന്നു
മഞ്ഞു പറ്റിയ മരച്ചില്ലയിലെ വെള്ള
 വലപോലെ
മനസ്സിൽ വലവിരിച്ചിരിക്കുന്നു
പൊൻ മീനുകളുടെ ചിതമ്പലുകൾ
പോലെ
പ്രണയ നക്ഷത്രങ്ങൾ തെളിഞ്ഞു
വരുന്നു
രാവിന്റെ, യേതോ യാമത്തിൽ
ചന്ദന നിറമുള്ള ചുമലുകളുടെ
പിന്നിൽ
പ്രകാശംപരത്തുന്നരണ്ടുചിറകു
ക ളിൽ
അവൾ പറന്നിറങ്ങുന്നു
സ്ത്രീഹൃദയത്തിന്റെ മൃദുലത യോടെ
അലിവ് കൊണ്ടുണ്ടായ കണ്ണീരോടെ
തന്റെ കൊഴുത്ത കൈകളാൽ അവ
നെപുണരുന്നു
പരസ്പരം കൈകോർത്ത അവരി
ൽനിന്ന്
കൊച്ചു കുഞ്ഞുങ്ങളുടേതു പോലെ
നെടുവീർപ്പുതിരുന്നു
കണ്ണീർക്കണം പോലെ മഞ്ഞുതിർന്ന
രാവിൽ
വൃക്ഷങ്ങൾ ഭൂമിയിലേക്ക്തലകുനി
ച്ച് നിൽക്കുന്നു.
ഇന്നവൾ അവനെ കണ്ടെന്ന് മാത്രം
വരുത്തിതീർക്കുന്നു
പലതും കേട്ടില്ലെന്ന് നടിക്കുന്നു
ഒന്നും മിണ്ടാതെ പോകുന്നു
ചതുപ്പുനിലത്തിലെ നീരാവിയെന്ന
കണക്കെ
അവനിൽ ദുഃഖം
അവസാനമില്ലാതെ ആണിന്റെ
കണ്ണീരുതിരുന്നു.

2016 ജൂലൈ 27, ബുധനാഴ്‌ച

പ്രണയം അഥവാ ഹൃദയനൊമ്പരം



പ്രഭാതത്തിന്റെ മനോഹാരിത
യോടെ
ആകാംക്ഷയോടെ
അവൾ കവാടത്തിൽ കാത്തിരിക്കു
മായിരുന്നു
അനിയന്ത്രിതമായ പ്രേമാവേശമവ
ളുടെ
മിഴികളിൽ തെളിയുമായിരുന്നു
അവളുടെ, യളവറ്റ,യാഹ്ലാദത്തിൽ
അവനും തിമർത്തു പെയ്തു
അവളിന്ന് ക്ഷീണിച്ച മെഴുതിരി
നാമ്പു പോലെ ഉൾവലിയുന്നു
ജലപ്പരപ്പിൽ വൃത്തങ്ങൾ വിടരു
മ്പോലെയുള്ള
അവന്റെ, യുൾപ്പരപ്പിൽ
അറുതിയില്ലാത്ത ശൂന്യത, തളംകെ
ട്ടുന്നു
ചിന്തകളെ ധൂമപടലമാക്കി ചുരു ക്കുന്നു
പുഷ്പ്പനുരകൾ പോലെ ഒഴുകിയി
രുന്നബോധം
പൊള്ളയെന്നറിഞ്ഞ് അളവറ്റ ഭാര
ത്തിൽ തൂങ്ങുന്നു
ഇന്നവർ ഇരുവശത്തും രണ്ട് സ്തൂപ
ങ്ങൾ പോലെ നിശ്ചലമായി
ഉതിർന്നു വീണ പ്രേമാക്ഷരങ്ങളുടെ
അർത്ഥം മറന്ന്
അവൻ ചോരയൊലിക്കുന്ന ഹൃദയ
ത്തിലേക്ക് നോക്കുന്നു
അവൾ കൈ വീശി കാട്ടിലെക്ക് നട
ക്കുന്നുവോ?
അതോകാട് അവളിലേക്ക് വരുന്നു
വോ?!

2016 ജൂലൈ 26, ചൊവ്വാഴ്ച

കൊഴിഞ്ഞു പോയ ദിനങ്ങൾ



മധുരമായ,യാലസ്യത്തോടെ
കെട്ടുപിണഞ്ഞ മുടിയും
വിടർന്ന അധരങ്ങളും
ആരെയും ആകർഷിക്കുന്ന
കണ്ണുകളുമുള്ള പെൺകുട്ടി
അവളിന്ന് പുതിയ, യാളായി
രിക്കുന്നു
പറഞ്ഞു കൊണ്ടിരിക്കുമ്പോൾ
നടന്നു മറയുന്നു
അങ്ങനെയായിരുന്നില്ലല്ലോ അവൾ.
എത്രമാത്രം പ്രണയിക്കുന്നുണ്ട്
അവനവളെ
അവന്റെ ഹൃദയം ഗോപുരമണി
കൾ പോലെയിടിക്കുന്നു
വിവരിക്കാനാവാത്ത വിധംവികാ
രഭരിതനാകുന്നു
ഒരു പക്ഷിയുടെ യെന്ന പോലെ
അവളുടെ ചുമലിൽ കൈ ചേർക്കാ
നാഗ്രഹിക്കുന്നു
കുട്ടിക്കഥയിലെ സ്നേഹംചൊരിയു ന്ന
 നല്ല യക്ഷികൾ
യഥാർത്ഥമെന്ന് തോന്നുന്നു
അവൻ പുറത്തെ ശീതകാല
സായാ ഹ്നം നോക്കി നിന്നു
അവനിലെ ദു:ഖഭാവം പോലെ
തെരുവുവിളക്കിന് വിഷാദ ഭാവം
ഇരുട്ട് ചാരം പോലെ പൊടിഞ്ഞ്
വീഴുന്നു
അവളിലുമുണ്ടാകുമോ ദുഃഖം.
ചൂടും, മൃദുത്വവും, പ്രകാശവും
ഒരാശ്ലേഷത്തിലെന്ന പോലെ മാധു
ര്യമുള്ള സുഗന്ധമായിരുന്നു
കഴിഞ്ഞു പോയനാളുകൾക്ക്
ഇനിയും മടങ്ങി വരുമോ,
ആദിനങ്ങൾ