മരുപ്പറമ്പായുള്ളൊരെൻ മനസ്സ്
നീ വന്ന നാളിൽ മലരണിഞ്ഞു
ഹൃദയംനിറഞ്ഞു കവിഞ്ഞു നിന്നു
കറയറ്റൊരാസ്നേഹവായ്പ്പിനാലെ
പുളകം പുതുമുളയായ് വിരിഞ്ഞു
പുലരൊളി പോലെ തെളിഞ്ഞു നിന്നു
എങ്ങുനിന്നെങ്ങുനിന്നെത്തി നീയെൻ
ചിത്ര പതംഗമേയൊന്നു ചൊല്ലൂ
പ്രണയ പരാഗം വിതറി നീയെൻ
കരളു കവർന്നു കടന്നുവല്ലോ
കാട്ടുപൂഞ്ചോല തൻ നാദമായി
നിൻ മൊഴിയിന്നു മെന്നുള്ളിലുണ്ട്
പൂന്തെന്നൽപാടുന്ന പാട്ടു പോലെ
നിൻ ചിരിയുന്നുമെന്നുള്ളിലുണ്ട്
എങ്ങുനീ,യെങ്ങുനീ പ്രണയമേ നീ
തങ്കക്കിനാവായ് മറഞ്ഞു നിൽപ്പൂ
