അവൾ മൊബൈലിൽ
കവിതാ ശകലമായ്
ഒരു സന്ദേശമയച്ചു:
സ്നേഹമുണ്ടെങ്കിൽ
ഒരു പൂവുമായ് അരി
കിൽ വരണം.
ഞാൻ കവിയല്ല, ചിത്രകാ
രനല്ല
വാൻഗോഗല്ല
എങ്കിലും;നിനക്കായ് മാത്രം
ഞാനൊരു പൂവു തരാം
ഞെട്ടറുത്തെടുത്ത,യെന്റെ
ചെവിപ്പൂവ്
ശാസ്ത്രം ഒരു പാട് മുന്നേറി
ശസ്ത്രക്രീയകൾ പലതുംചെയ്തു
ഇന്നുവരെ കണ്ടു പിടിക്കാൻ
കഴിഞ്ഞിട്ടില്ല ഒരു ശാസ്ത്രത്തിനും
മനസ്സിന്റെ വേഗതയെ
കവിതയെഴുതുമ്പോൾ മാത്രമെ
ന്താണ്
മനസ്സ് ഒച്ചിനെപ്പോലിഴയുന്നത്
അക്ഷരങ്ങൾ ഇഴഞ്ഞിഴഞ്ഞ് വീഴു
ന്നത്