malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2016 സെപ്റ്റംബർ 6, ചൊവ്വാഴ്ച

അത്തം പത്തോണം



അത്തമിങ്ങെത്തുന്ന നേരത്ത
ങ്ങൊത്തിരി
സ്വപ്നങ്ങൾ കണ്ടു മയങ്ങി നിൽക്കേ
ഒത്തിരിപ്പൂവുമായ് ഇത്തിരിപ്പോ
രുന്ന
കുഞ്ഞുങ്ങൾഞങ്ങൾകളിച്ച കാലം
കൊച്ചരിപ്പല്ലുകൾ കാട്ടിച്ചിരി ക്കുന്ന
മുല്ലകൾ മൊട്ടിട്ടു നിൽക്കു
മ്പോലെ
മോഹങ്ങളായിരം മൊട്ടിട്ടു നിൽ
ക്കുന്ന
മധുര പ്രതീക്ഷ തളിർക്കും കാലം
തുമ്പതൻ തൂമന്ദഹാസമതെന്ന പോൽ
തുമ്പികൾ തുള്ളിക്കളിച്ച കാലം
അത്തം മുതൽ പത്ത് നാളുകൾ
ഞങ്ങൾക്ക്
കണ്ണടച്ചു തുറക്കുന്ന പോലെ
ഇന്നു മീ,യോർമ്മകൾ ഉള്ളിന്റെ
യുള്ളിൽ
മുക്കുറ്റിമഞ്ഞയായ് പൂത്തുനി ൽപ്പൂ
ഇല്ലിന്നുപൂക്കളും, പൂക്കൾ പറി ക്കുന്ന
ബാലകരൊന്നുമീ നാട്ടിലെങ്ങും
ഓണത്തിനോളപ്പെരുക്കങ്ങളി
ല്ലിന്ന്
എല്ലാർക്കുമെന്നുമിന്നോണമല്ലോ

2016 സെപ്റ്റംബർ 4, ഞായറാഴ്‌ച

ഡയറിക്കുറിപ്പ്



ഡയറിക്കുറിപ്പുകൾ വെറും
ദിനസരിക്കുറിപ്പുകളല്ല
സ്വച്ഛന്ദമായ അഭിപ്രായങ്ങളുടെ
ദീപശിഖ
കറയറ്റകുറ്റസമ്മതം
ആത്മവിമർശനംഡയറിക്കുറിപ്പി
ന്റെ പ്രാണൻ
കണ്ണ് പറിച്ചെറിയേണ്ട കാഴ്ച്ചകളെ
ക്കുറിച്ച്
ഓരോ ദിനാന്ത്യത്തിലും ആത്മരോ
 ദനത്തിലേക്ക് വീഴാം
വിഷാദങ്ങൾ തളം കെട്ടി നിൽക്കാം
ശോകങ്ങൾ ശ്ലോകങ്ങളാകാം
വാഴ്ത്തുകയോ, ഇകഴ്ത്തുകയോ,
യല്ല
സംഭവങ്ങൾക്കാണ് പ്രാധാന്യം
മതി, പേരു വേണമെന്നില്ല
സിംബലുകൾ മാത്രം മതി
ഡയറിക്കുറിപ്പുകൾ വെറും ദിന
സരിക്കുറിപ്പുകളല്ല

2016 സെപ്റ്റംബർ 2, വെള്ളിയാഴ്‌ച

നിയമങ്ങൾ ബലാത്സംഗം ചെയ്യ പ്പെടുമ്പോൾ



അധികാരം സിംഹാസനവും
കൽപ്പനയുമാകുമ്പോൾ
യുദ്ധം ചെന്നായ,യാകുന്നു
ഏതിരുട്ടിലും കുതിച്ചുചാടുന്ന
ചെന്നായ
അജയ്യതയുടെ, അധിനിവേശത്തി
ന്റെ ബലതന്ത്രം
ജൂലിയ, യുടെ തുടകൾക്കിടയിൽ
കിതച്ചു നിന്ന റോമാ സാമ്രാജ്യം
പോലെ
ഭയത്തിന്റെ തുടകൾക്കിടയിൽ
യുദ്ധമൊരു ചുവന്ന പൂവായ്
വിടരുന്നു
തലയറുക്കപ്പെടുന്നു, അര തകർക്ക
പ്പെടുന്നു
മുലയരിയപ്പെടുന്നു, കണ്ണ് ചൂഴ്ന്നെ
ടുക്കപ്പെടുന്നു
അധികാരം ഒറ്റക്കല്ലിൽ തീർത്ത
വിഗ്രഹം
പടയാളികൾ ബലിമൃഗങ്ങളാകു
മ്പോൾ
തുണിയുരിഞ്ഞ പെണ്ണിന്റെ നെഞ്ചിൽ
വാൾമുനകൾ ഭൂപടംതീർക്കുന്നു
നഗര ഗ്രാമമെന്നില്ലാതെ യോനി
കളിൽ
പുല്ലിംഗങ്ങൾ പുളയുന്നു
കിരാതത്വത്തിന്റെ ബീജങ്ങളൊഴു
ക്കപ്പെടുന്നു
എന്നും,എവിടേയുംഇര സ്ത്രീകളും
കുട്ടികളും തന്നെ
അധികാരമേ, നീതന്നെ നീപെറ്റ കു
ഞ്ഞുങ്ങളെ തിന്നു തീർക്കുന്നു

മരണം



വിജയ സൂത്രങ്ങൾ മെനഞ്ഞുകൊ
ണ്ടേയിരിക്കുന്നു
കാണാമറയത്തിരുന്ന് അക്രമത്തി
ന്റെ കൂരമ്പുകളെ,യ്യുന്നു
ഒരിക്കൽ നടുവൊടിച്ച്, ഒരിക്കൽ
കഴുത്തൊടിച്ച്
ഒരിക്കൽ പകൽക്കാഴ്ച്ചയിൽ,
ഒരിക്കൽ ഇരുളിൻ കാണാക്കാ
ഴ്ച്ചയിൽ
ആപ്പിളിനുള്ളിൽ പുഴുവെന്ന പോലെ
അവൻ നമ്മിൽ നുഴഞ്ഞുകയറുന്നു
ഒത്തസമയത്ത്പുഴുവിന്റെ,യാ കാരം
വെടിഞ്ഞ്
സർപ്പമാ,യാഞ്ഞുകൊത്തുന്നു
മരണംസത്യത്തിന്റെ വിരാട്
 രൂപം
മൗനത്തിന്റെ മന്വന്തരങ്ങളിലേക്ക്
അത് നമ്മേകൂട്ടിക്കൊണ്ടുപോ
കുന്നു

നേർക്കാഴ്ച്ച



ശവകുടീരത്തിലെ ശാന്തിയാ ണെങ്ങും
വിമ്മിഷ്ട്ടത്തിൻ മേലെയാണി വിടെ,യെല്ലാം
കെട്ടിപ്പൊക്കിയിരിക്കുന്നത് !
മൃത്യുഗന്ധത്തിൻ നൃത്തതാളങ്ങ
ളുയരുന്നു
യുദ്ധവീര്യത്തിൻ മുലപ്പാൽ നുണ
ഞ്ഞ ചുണ്ടുകളെവിടെ?!
അനന്തമായ രൂപാന്തരങ്ങളെങ്ങും.
നഗരങ്ങൾ തീക്കൊളുത്തപ്പെടുന്നു
കവാടങ്ങൾ വെട്ടിപ്പൊളിക്കപ്പെ
ടുന്നു
കുഞ്ഞുങ്ങൾ കുന്തമുനയിൽ കോർ
ക്കപ്പെടുന്നു
ലോക സാമാധാനത്തിന്റെ അപ്പോ
സ്തലൻ
കഴുകച്ചിറകുകളി, ലിറങ്ങുന്നു
കഴുത്തിൽ നിന്നും അടർത്തപ്പെട്ട
ശിരസ്സുകൾ
ചരിത്രത്തിന്റെ സനാതന, യട യാളം
ക്രൂരതയുടെ ലിംഗത്തുമ്പിൽ പെ‌ -
ണ്ണിന്റെ ജീവൻ ഉടഞ്ഞു തകരുന്നു
ചോരയും കുരുതിയും നനഞ്ഞ
ദർശനത്തിന്റെ കബന്ധങ്ങൾ
മാത്രംമിച്ചം

അരഞ്ഞുതീരാൻ ഒര് എരിജന്മം



എന്നും കാലത്തെഴുന്നേൽക്കുന്നു
കാലുവെന്തനായപോൽ ഓട്ടം
തുടരുന്നു
കഞ്ഞിവെയ്ക്കണം,കറിവെയ്ക്കണം,
മാർക്കറ്റിൽ പോകണം
കെട്ട്യോൻ, കുട്ട്യോൾ, പശു, കിടാവ്
ദിനസരിക്കുറിപ്പുകൾ മാറുന്നേ യില്ല.
കാലം,യെന്നിൽ മരവിച്ചു കിട ക്കുന്നു
പ്രകൃതിചലനമറ്റ് ധ്യാനത്തിൽ.
താണ്ഡവമാടുന്നുണ്ട് തോക്കും, -
വെടിയുണ്ടകളും
പാറി വന്ന പത്രത്താള് മലർന്നു
കിടക്കുന്നു സോഫയിൽ
കാണാതാവുന്നുണ്ട് ദിനവും കുറേ
പെൺകുട്ടികളെ
ബലാത്സംഗം, കൊലപാതകം, മാ
ട്ടിറച്ചി
പത്രത്തിൽ നിന്നു,മൊരു പശു
അടുക്കളയിലേക്കിറങ്ങുന്നു
ഒരു ദളിതൻ മരക്കൊമ്പിലാടുന്നു
നിലാവും,നീരും കണ്ണിൽ നിന്നൊ
ഴുകുന്നു
ഛെ, ഇന്നെന്തു കറിവെയ്ക്കും ?!
സാമ്പാറ്, ഉപ്പേരി, .......
ദാ, ഗേയ്റ്റിൽ നിന്ന് സ്കൂട്ടറിന്റെ
ഹോണടി
ഉച്ചയൂണിന് നേരമായി
കേൾക്കാമിനി പൂരമില്ലാതെ
ഒരു വെടിക്കെട്ട്.

ആസക്തി



രാത്രികൾ നീല പ്രകാശത്താൽ
അനാച്ഛാദനം ചെയ്യപ്പെടുന്നു
തൃഷ്ണയുടെ ചരടുകൾ കൊണ്ട്
ചുറ്റിവരിയുന്നു
തീവ്രവർണ്ണ ഭ്രമങ്ങളാൽ ഇന്ദ്രിയ
ങ്ങൾ തുറക്കപ്പെടുന്നു
നീ, തീവ്രഗന്ധിയായൊരു നിശാ
പുഷ്പം
രോമകൂപങ്ങൾ തോറുംകത്തി
പ്പടർന്ന്
കെട്ടടങ്ങുന്ന തീജ്വാല
ഒരു നരഭോജിയെപ്പോലെ തുണ്ടം
തുണ്ടമാക്കി
അകമേദഹിപ്പിക്കപ്പെടുന്ന ആസക്തി