malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2017 ഫെബ്രുവരി 17, വെള്ളിയാഴ്‌ച

കറുപ്പ്



കറുപ്പിന്റെ കഥപറയുമ്പോൾ
നിങ്ങളെന്താണ് അറച്ചുനിൽക്കുന്നത്
വെറുപ്പ്കിനിയുന്നത്!
മണ്ണിന്റെസിത്താറായി മധുരംവിളമ്പു -
വോര,വർ
നിന്റെചിന്തയ്ക്ക് വളമവർ
വളർച്ചയ്ക്ക് ജലമവർ
നിന്നെയെന്നും നിലനിർത്തും
കാളയും, കലപ്പയും, മണ്ണിരയുമവർ
എന്നിട്ടും, കറുപ്പിന്റെ കഥ പറയുമ്പോൾ
നിങ്ങളെന്താണ് അറച്ചു നിൽക്കുന്നത്
വെറുപ്പ് കിനിയുന്നത്!
അധികാരത്തിന്റെ അപ്പക്കഷ്ണം
വെള്ളിത്താലത്തിൽ വെച്ചുതന്നതവർ
അവരൊഴുക്കുംവിയർപ്പിൽ വിളഞ്ഞു
നിൽക്കുംനീ
കത്തിനിൽക്കുംനിന്റെ കാമത്തിനും
പഥ്യംകറുപ്പ്
എന്നിട്ടും; ........!

2017 ഫെബ്രുവരി 16, വ്യാഴാഴ്‌ച

നരകത്തിലേക്കുള്ള പാത



ഒലീവിലയുമായിവരേണ്ടഒരു വെളുത്ത -
പ്രാവ്
വെടിയുണ്ടയുമായിവരുന്നു
മൃഗത്തിന്റെപേരിനെചൊല്ലി
മൃഗീയതഭരിക്കുന്നു
കാനേഷുമാരിയിൽ കവിതയെഴുതിയ -
വന്റെ കണക്കുമാത്രമെടുക്കുന്നു.
ഞാനൊരുപഴയപുഴയെന്ന് പൊട്ട -
ക്കുണ്ടുകളും, ഉരുളൻകല്ലുകളും
കാടുകുടിയൊഴിഞ്ഞുപോയ കുന്നുക _
ളുടെപള്ളകളിൽ
പാതാളത്തിലേക്കുള്ള പാതവെട്ടുന്നു -
ഭരണാധികാരികൾ
നാടുനീളെനിങ്ങൾനാരകംനടുക!
നരകത്തിലേക്കുള്ള പാതതെറ്റാതിരിക്കും
കാടില്ലാത്തതിനാൽ മൃഗങ്ങളെല്ലാം
നാട്ടിലിറങ്ങി സാധാരണജീവിതംനയി_
ച്ചുതുടങ്ങി
മനസ്സിൽനട്ടുവളർത്തിയ കൊടുങ്കാട്ടിൽ
മനുഷ്യൻആയുധത്തിന് മൂർച്ചകൂട്ടുന്നു
കണ്ണീരും,ചോരയുംകൊണ്ടെഴുതിയകവിത യ്ക്ക്
കാരുണ്യത്തിന്റെകിഴിവുണ്ടാകില്ലെന്ന്
തലസ്ഥാനംതുല്ല്യംചാർത്തി

ചരിത്രം



ചരിത്രത്തിന്റെതാളുകളിൽ
തിളയ്ക്കുന്നചോരയുണ്ട്
തളിർക്കുന്നകാമനയുണ്ട്
ചതിയുടെചിതുണ്ട്,ചിതയുടെ
ചതിയുണ്ട്
പ്രണയത്തിന്പടയോട്ടത്തിലേക്കു
ള്ളദൂരം
എന്നിൽനിന്ന് നിന്നിലേക്കുള്ളദൂര-
മെന്ന് ഞാൻകരുതുന്നില്ല!
കെട്ടിപ്പിടിക്കലുകൾ വെട്ടിപ്പിടിക്കുന്ന _
തിന്റെമുന്നോടിയായേക്കാം
കടൽകടന്നുവന്നവർ കടത്തിക്കൊണ്ടു -
പോയത്
കറുത്തപൊന്നും പഴമ്പുരാണവുംമാത്രമല്ല
മണ്ണും,പെണ്ണും,മാനവും,വാനവുമെന്ന്
ഇന്നുംനീയറിയുന്നില്ല
വഴിപിഴപ്പിച്ചതും,പിഴയടപ്പിച്ചതുംനിന
ക്കൊന്നുമറിയില്ല
ദുസ്വപ്നംകണ്ട് ഞെട്ടിയുണരുന്നചരിത്ര-
ങ്ങളൊന്നും
വഴിമാറിപോയിട്ടില്ല!
പുതുവിഭവമെന്നപേരിൽ വെള്ളിത്താല
ത്തിൽവെച്ച് നീട്ടിതരുന്നുണ്ട്ചിലത്
പശുവായും,പശിയായും
വാക്കിന്റെ വാളായും, നാക്കിന്റെനാരായ_
മായും
വസ്ത്രമായും,വടിവാളായും
ചരിത്രമറിയാൻ ഇനിയെങ്കിലും
ഇറങ്ങിവരണംനീ ചിതൽപുറ്റിൽനിന്ന്


2017 ഫെബ്രുവരി 11, ശനിയാഴ്‌ച

ഗ്രീഷ്മം




ഭൂമിവീണ്ടുകീറി ചൂടിന്റെചുരുളുകളുയരുന്നു
തണലിന്റെ മാളംതേടി വെയിലലയുന്നു
കാത്തുകാത്തുവെച്ചിട്ടും ഗർഭംഅലസി
പ്പോയ ഒരുമഴമേഘം
കുന്നിനപ്പുറം ചോരവാർന്നുകിടക്കുന്നു
മണ്ണിലോമാനത്തോ ഒരുതുള്ളിവെള്ളമില്ല
കൂനനെപ്പോലെ കൂനിയിരിക്കുന്നു കുന്നുകളും
പക്ഷികളും, മൃഗങ്ങളും മരിച്ചുകഴിഞ്ഞിട്ടും
ആശരീരങ്ങളിൽ വേതാളനൃത്തംചവിട്ടുന്നു ഗ്രീഷം.
സുന്ദരിയായയക്ഷിയാണ്ഗ്രീഷ്മം.
അവളുടെനോട്ടത്തിന് വാൾത്തലപോലെ
മൂർച്ച
വിജയത്തിന്റെ സംഗീതംഉടലുകളിൽ
സടകുടഞ്ഞ ആസക്തിയാൽ വസ്ത്രമുരിഞ്ഞ്
അവൾ ചിലന്തിയെപ്പോലെ ചുറ്റിവരിഞ്ഞ്
ചോരയൂറ്റുന്നു
സൂര്യകിരണങ്ങളുടെ ഉജ്ജ്വലശോഭയുള്ള
പുഷ്പചക്രംജഡങ്ങളിൽ ചാർത്തുന്നു

തെരുവ് വിയർത്തു നിൽക്കുമ്പോൾ




വിയർത്തുനിൽക്കുന്ന തെരുവിൻ
വിങ്ങിപ്പൊട്ടിനിൽക്കുന്നൊരു കുഞ്ഞ്
വെയിലിനെകുടിച്ച് വിളർത്തുവിളറിയ
നരച്ചക്യാൻവാസിലെ മുഷിഞ്ഞചിത്രം
പോലൊരുകുഞ്ഞ്
പള്ളയിൽതാളമിട്ട് പാട്ടിനെവരയ്ക്കുക
യാണവൾ
പശിയൊന്നുമാറ്റുവാൻ പിഞ്ചിയകുപ്പായ
ത്തിലെ
ജീവിതത്തെ തുന്നുകയാണവൾ
കാണികളേറെയുണ്ട് കാണാൻ
 നാണയത്തുട്ടിനായ് വിരിച്ചവിരിയിൽ
കാണിക്കയായത് കത്തിക്കരിയുന്ന
വിശപ്പ്മാത്രം
കാറിലിരുന്നൊരുകൊച്ചമ്മ ഊട്ടുന്നുണ്ട്
ശ്വാനനെ
ലിപ്സ്റ്റിക്കിട്ട്ചുവപ്പിച്ച ശ്രുതിചേർക്കുന്ന
ചുണ്ടുകൾ
പകർത്തുന്നുണ്ട് മൊബൈൽക്യാമറയിൽ
ലൈവായൊരു ജീവിതം
കുമിഞ്ഞുകൂടുന്നുണ്ട് ലൈക്കും,കമൻറും
വാഴ്ത്തുന്നുണ്ട് വാനോളം
കൺമുന്നിൽ തന്നെയെങ്കിലുംകാണുന്നില്ല
നാംകുരുന്നു ജീവിതം
കരുണയില്ലാകാലത്തെ നോക്കിയാബാല്യം
തെരുവ് പോൽവിയർത്തു നിൽക്കുന്നു

2017 ഫെബ്രുവരി 8, ബുധനാഴ്‌ച

സ്ത്രീ




വെളിച്ചത്തിന്റെ വണ്ടി കുതിച്ചുവരുമ്പോൾ
മയങ്ങുന്നമനസ്സിന്റെ ഭാരവുംപേറി
അവൾ മുടിവാരിക്കെട്ടുന്നു
യുദ്ധക്കളംപോലെ ചിതറിയപിഞ്ഞാണ ങ്ങളുടെ
അടുക്കളയാണുള്ളിൽ
ആരാലുംശ്രദ്ധിക്കപ്പെടാതെ എല്ലാവരുടേയുംആവശ്യമായി നാലുചുമ
രുകൾക്കുള്ളിൽതളയ്ക്കപ്പെട്ട ഒരുജന്മം
നിങ്ങൾശ്രദ്ധിച്ചിട്ടുണ്ടോ പാത്രങ്ങളുടെ -
പ്രണയം!
പിഞ്ഞാണവും, തവിയുംതമ്മിലുള്ള പൊട്ടി
ച്ചിരികൾ!!
മരണം നടന്നതു പോലെ മനസ്സ്.
പാത്രങ്ങൾ തേച്ച് മുരടിച്ച വിരലുകൾ
വടിച്ചുകീറിയ കൈവെള്ള
കൈകളിലാണ് എല്ലാംതുടങ്ങുന്നത്
കാമവും, കാൽപ്പനികതയും ,കുതിപ്പും
കിതപ്പും
ഒന്ന് ആശ്വസിക്കാൻ സ്നേഹത്തോടെ
ഒരു തലയണയെപ്പോലും കെട്ടിപ്പിടിച്ച്
കരയുവാൻ കഴിയുന്നില്ലല്ലോയെനിക്ക്.

2017 ഫെബ്രുവരി 6, തിങ്കളാഴ്‌ച

അരളിപ്പൂവ്




ഹൃദയത്തിൽ കൂട്ടിവെച്ച
കുഞ്ഞു സ്വപ്നങ്ങളെ
അവൾ നട്ടുവളർത്തി
കണ്ണീർജലം തേവിനനച്ച്
മോഹ പച്ചവിരിച്ചു.
കണ്ണിലെചില്ലുഭരണിയിൽ
രണ്ടു നക്ഷത്ര മീനുകൾ നട്ടുവളർത്തി
കണ്ണീരുപ്പു കൊറിച്ചാ മീനുകൾ
ഓടിനടന്നുകളിച്ചു
ഓർമ്മകളോളം തുള്ളുംരാവിൽ
ആശച്ചിറകുവിരിച്ചു
നാളിൻ ചില്ലകളോരോന്നായി
കൊഴിഞ്ഞു വീഴും നേരം
കാലം പലപലചിത്രം മുന്നിൽ
കോറിവരയ്ക്കുന്നേരം
നട്ടുവളർത്തിയ സ്വപ്നപ്പൂമരം
വേരുകളറ്റേപോയി
കണ്ണിലെ നക്ഷത്രപ്പൂ മീനുകൾ
പിടഞ്ഞുമരിച്ചേ പോയി
നട്ടുവളർത്തിയതൊക്കെയുമരളി -
പ്പൂവുകളെന്നവളറിയേ
മരണത്തിന്റെ പ്രതീകം പോലൊരു
അരളിപ്പൂവായവളും