malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2017 ഏപ്രിൽ 24, തിങ്കളാഴ്‌ച

നിറംകെട്ട നാളുകൾ



നിറമില്ലായ്മയുടെ മൂർത്തരൂപമായി
രാത്രിയിരുണ്ടുനിന്നു
മഞ്ഞിന്റെ ഉറഞ്ഞുപോയജലകണങ്ങൾ
ജാലകപ്പാളിയിൽ മങ്ങിനിന്നു
ഇരുളിലും പൗരാണികമായഒരുമണം
നിറഞ്ഞുനിന്നു
എന്നുംപൂത്തുനിൽക്കുന്ന ഒരുഗ്രാമമായി
രുന്നുയെൻേറത്
ഓരോഋതുവിലും മഞ്ഞയും, പച്ചയും, _
മഞ്ഞയും, വെള്ളയും, ഹൃദയച്ചുവപ്പും.
ഒരിളംചൂടൻവെയിലുളള ദിവസമാണ്
ഞങ്ങളെപച്ചപ്പിനെകോരിക്കളയുവാൻ
യന്ത്രകൈകളെത്തിയത്
ഞങ്ങളുടെഹൃദയത്തിൽ നീളത്തിലൊരു
മുറിവുകുത്തിപണിതുടങ്ങിയത്
പതിനേഴുതികഞ്ഞ പെണ്ണിനെപ്പോലുളള
മണ്ണ്
എത്രപെട്ടെന്നാണ് അവളുടെവസ്ത്രങ്ങൾ
പറിച്ചുമാറ്റിയത്
അവളുടെഓരോ അവയവത്തിലൂടെ
യന്ത്രകൈകൾചലിച്ചത്
മൃതപ്രായയായി അവളിന്നും
അന്നുമുതലാണ്; ഞങ്ങളുടെകാടുകൾ
കുന്നിറങ്ങിപ്പോയത്
കുളങ്ങളും, കുന്നുകളുംനാടൊഴിഞ്ഞു
പോയത്
വയലുകൾകപ്പലേറിപടിഞ്ഞാട്ടേക്ക്
പോയത്
പകച്ചുമെലിഞ്ഞുപോയ സംസ്ക്കാരത്തി
ലേക്ക്
പച്ചപരിഷ്ക്കാരങ്ങൾ പിച്ചവെച്ചത്
വിടർന്നുവരുന്ന പെൺപൂക്കൾ
പാതിവഴിയിൽ പൊഴിയാൻതുടങ്ങിയത്

ഉപ്പ്പാടം പോലെ ......!



ജീവിതം ഒരുപ്പുപാടമാണ്
എപ്പോഴും അലിഞ്ഞുതീരാവുന്ന
ജീവന്റെഉപ്പുപാടം
ഞാൻ നട്ടുനനച്ചതെല്ലാം
തഴച്ചുവളർന്ന് തലയുയർത്തി
നിൽക്കുമ്പോൾ
ജീവിതവഴിയുടെ അവസാനയറ്റത്ത്
ഞാനറച്ചുനിൽക്കുന്നു
ആഗ്രഹങ്ങളുടെ വസന്തങ്ങളെല്ലാം
കെട്ടടങ്ങി
ഇനി ഗ്രീഷ്മം
ഇലകൊഴിഞ്ഞ ശിഖരങ്ങളില്ലാത്ത
ഒറ്റത്തടി
എന്നിട്ടും,അവളിന്നും ഒരുദ്വീപായെന്നിൽ
അവശേഷിക്കുന്നല്ലോ?!
അവളിലേക്കുള്ള കടലാഴങ്ങൾതാണ്ടു -
വാനാകാതെ
ഈകണ്ണീർമഴയിൽ നനഞ്ഞ്കുതിരുന്നല്ലോ

2017 ഏപ്രിൽ 20, വ്യാഴാഴ്‌ച

പെണ്ണായാൽ




പാട്ടുകൾകാക്കുന്നൊരു പെൺകുട്ടി
കളിപ്പാട്ടംതിരയുന്നൊരു പെൺകുട്ടി
ഞാനറിയുന്നു,യെങ്ങുംകാണാം, -
യിതുപോൽപെൺകുട്ടി.
എങ്ങനെയിന്നവൾ കേൾക്കുംപാട്ടുകൾ
എങ്ങനെതിരയും കളിപ്പാട്ടങ്ങൾ
വാക്കുകൾ, നോക്കുകൾ, വിഷമുനകൾ
വിഷയാസക്തിതൻ മിഴിമുനകൾ
പരിചിതരെന്നുനടിച്ചു വരാനായ് -
പഴുതുകൾപലതും നോക്കിയിരിപ്പൂ
ഇനിനനയില്ലീ മിഴികൾചൊല്ലി
കണ്ണിലൊരുകടലാഴം തീർപ്പൂ!
വിടരുംമുകുളം വിരിയാതെന്നും
വിഷാദംമൂടുന്നു.
കുഞ്ഞുമുഖങ്ങൾ കൂനിപ്പോയൊരു
ബന്ധിതമൊരു പക്ഷി
കൊത്തിക്കീറാൻ കാർക്കോടകരവർ
നടവഴിയിടവഴിയിൽ
വിടരുംമൊട്ടിന് വീഞ്ഞിൻവീര്യം
ചൊല്ലുംകാട്ടാളർ
കൊതിതീരാത്തൊരു കൂനനുറുമ്പുകൾ
ചാലിട്ടെത്തുന്നു
രക്തംതീർത്തൊരു ചുവന്നവീഞ്ഞവർ
ഉണ്ടുമദിക്കുന്നു

കാഴ്ച്ച




കൽച്ചീളുകളാകുന്നുകാഴ്ച്ച
കാർക്കോടകൻമാർചുറ്റിലും
കത്തിപ്പിടയുന്നുഉള്ളം
എങ്ങും കത്തിപ്പടരുന്നുകള്ളം
പൊട്ടിച്ചിതറുംപരുഷം
പെറ്റുപെരുകുന്നുപീഡ
രാവിൻചതുപ്പുകൾ തീർത്ത്
പെണ്ണിനെമൺചിരാതെന്നപോലു-
sയ്ക്കുന്നു
കാതിൽ കടലിരമ്പുന്നു
ചീറിയടിക്കുന്നു ശബ്ദം
പാതനഷ്ട്ടപ്പെട്ടവൻ ഞാൻ
പാതാളം പൂകാൻ കൊതിപ്പോൻ

സ്ത്രീ



സ്ത്രീയുടെ ചരിത്രത്തെക്കുറിച്ച്
നിനക്കെന്തറിയാം?
ശരീരഘടനയെക്കുറിച്ചല്ലാതെ.
അവളുടെ വ്യാകുലതയെക്കുറിച്ചെ_
ന്തറിയാം?
വാക്ചാതുരിയെക്കുറിച്ചല്ലാതെ.
അവളുടെ ചിന്തയെക്കുറിച്ച് നീ -
ചിന്തിച്ചിട്ടുണ്ടോ !
ആകാരങ്ങളിൽനിന്ന് ഓരോഅവയവ -
ങ്ങളിലേക്ക്
തെറിച്ചുമാറി കേന്ദ്രീകരിക്കുന്നതല്ലാതെ.
ശരീരം കൊണ്ട് തികച്ചും വ്യത്യസ്തരായ
രണ്ടു പേരാണ് സ്ത്രീയും, പുരുഷനും
നിനക്കറിയോ;
ഏതുതണുപ്പിലും ചൂളയിൽനിന്നെന്ന പോലെ
പുളയുകയാണവൾ!
അവളെത്രവട്ടം നിന്റെ മുന്നിൽ നിന്ന്
നിലവിളിച്ചിട്ടുണ്ടെന്ന് നിനക്കറിയോ?!
നീയറിഞ്ഞിരിക്കില്ല.
മനസ്സുകൊണ്ട് നിലവിളിക്കുമ്പോൾ
ശബ്ദം എവിടെയോവെച്ച് മൃതി -
പ്പെട്ടുപോകയാണെന്ന്.
എന്നിട്ടുംഅവളുടെ ചരിത്രത്തെക്കുറിച്ച്
ചിന്തിക്കാതെ
ചാരിത്ര്യത്തെക്കുറിച്ച് സംശയിക്കാനാണ്
നിനക്ക് താത്പര്യം

2017 ഏപ്രിൽ 15, ശനിയാഴ്‌ച

ഒരു മഴദിനം




മഴനനഞ്ഞ് കുന്നിൻചരുവിലൂടെ, യവൾ
ഓടി
മൺതിട്ടുകളിൽതട്ടിയും, പാഴ്സസ്യങ്ങളിൽ
മറഞ്ഞും
വസ്ത്രങ്ങൾ ഒട്ടിച്ചേർന്നഉടലോടെ
ഭയമറ്റിയ കണ്ണുകളോടെ
അവസാനത്തെ ആശയായ
ഭ്രാന്തമായ ആവേശത്തോടെ
കിതപ്പാറ്റാനാവാതെ നെഞ്ചോട്കൈ ചേർത്ത്
ലക്ഷ്യമില്ലാതെ,യോടി
പക്ഷേ, കാമാന്ധനായചെന്നായ
അവളെകീഴടക്കുക തന്നെചെയ്തു
കാട്ടുവഴിയിലെ കുടപ്പനക്കീഴിൽ
ഇരുട്ടുകലർന്ന വെളിച്ചത്തിൽ
മഴയായ്കരച്ചിൽ പെയ്തു
ആർത്തുപെയ്യുന്ന മഴയുടെ ആവേശത്തിൽ
അവളുടെഉടൽ വിറകൊണ്ടു
നീർച്ചാലിലെഉരുളൻ കല്ലുകൾ
അവളുടെനഗ്നതയെ തൊട്ടുരുമി
കെട്ടഴിഞ്ഞമുടി മുഖത്തുചിതറി
മാറിൽപിണച്ചുചേർത്ത കൈകൾ
ഒടിഞ്ഞുതൂങ്ങി
ഏതോആഴങ്ങളിലെ ഉറവക്കണ്ണുകളിൽ
നിന്ന്
ഇറ്റിറ്റുവീണ രക്തതുള്ളികൾ
നീർച്ചാലിനെഒരു ചോരച്ചാലായ്
രൂപപ്പെടുത്തി

അലമേലു



തീവണ്ടിയിലെ ബാത്ത്റൂംനിറയെ
അശ്ലീലചിത്രങ്ങളും, കിടപ്പറരഹസ്യങ്ങളും
ഇത്രയുംവരച്ചിടാൻമാത്രം ആസക്തി
ഏത് ഒറ്റകൈയ്യനായിരിക്കും ?!
അതോ, മാന്യതയുടെ മഞ്ഞച്ചിരിയുമായി
മുന്നിലിരിക്കുന്നവന്റെ
ആത്മരതിയുടെ ബഹിർസ്ഫുരണമോ?!!
ഓർമ്മയിലിപ്പോൾ അലമേലുവാണ്
കാട്ടുവഴിയിലെ അപ്പക്കാട്മറഞ്ഞ്
അലമേലു
ഒരുസ്ത്രീയുടെ രഹസ്യത്തിലേക്കുള്ള
മങ്ങിയവെളിച്ചവും, തണുപ്പുമുള്ളയിടം
ചില്ലുഗ്ലാസിലെ തെളിഞ്ഞവാറ്റിൽ
അലമേലുവിന്റെ, യിളകിച്ചിരി
ജീവിതത്തിന്റെ ഉളളകം കത്തുന്നചിരി
പോലെ
ഉള്ള്പൊള്ളിക്കുന്ന ചാരായം
ആട്ടിൻചൂരുള്ള അലമേലുവിനെകാണു
മ്പോൾ
ഞരമ്പിൽ ആസക്തിയുടെഅഗ്നിയല്ല
തിളക്കുന്നത്
അരച്ചാൺ വയറിനുവേണ്ടി
എരിഞ്ഞുതീരുന്ന ജീവന്റെശൈത്യമാണ്