malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2017 ജൂൺ 15, വ്യാഴാഴ്‌ച

കാക്കകഴുകുകൾ



എല്ലാകാക്കകളും
കാക്കകളല്ല
കഴുകുകളും ഉണ്ട്
പോലും
കാക്കകളെ
കരുതിയിരിക്കുക!
ഓട്ടക്കണ്ണുകളിൽ
ഒളിക്യാമറകളാണു
പോലും
കൊത്തിവലിക്കുന്നത്
ചീത്തകളായിരിക്കില്ല
ജീവനുകളെയായി
രിക്കും
വേലിയിലിരുന്ന്
വിളിച്ചുപറയുന്നത്
വിരുന്നായിരിക്കില്ല
മാടിനാലുള്ള
മരണമായിരിക്കും
കാക്കകളെ
 കരുതിയിരിക്കുക

കല്ലറയിൽ



മീസാൻകല്ലുകളിൽ
പ്രത്യാശയുടെപൂവുകൾ
മരിച്ചവർക്ക് ജീവനിൽ
കൊതി
അമ്മയുടെ അങ്കത്തിലെ
ങ്കിലും
ആരവമുയർത്താൻ മോഹം
ചുറ്റിപ്പടർന്നവള്ളികൾനോക്കൂ
പ്രണയത്തിന്റെ പ്രതീകം
ഇരുമരമെങ്കിലുംവേടുകൾ ചുറ്റി പിണഞ്ഞിരിക്കുന്നു
ശാഖകൾ തമ്മിൽചേർന്നു
നിൽക്കുന്നു
അവയ്ക്കില്ല ജാതി, മതം,
സവർണ്ണം, അവർണ്ണം
മണ്ണിനില്ല സസ്യഭുക്കെന്നും,
മാംസഭക്കെന്നും
ഇരുകരംനീട്ടി മടിത്തട്ടിലുറ
ക്കുന്നു
പുതുസ്വപ്നങ്ങൾ നൽകി
പുതുമരമായുണർത്തുന്നു
ഇരുളുറഞ്ഞ മനസുകളെ
ഉത്ഥാനം ചെയ്യണം
കൈശോര സ്വപ്നത്തിൻ
കുളിര് തളിർക്കണം
കുഴിമാടങ്ങൾ ശാന്തമല്ല
ചെയ്തുപോയ നിരർത്ഥ
കതയെ, യോർത്ത്
അനലുകയാണ്

2017 ജൂൺ 11, ഞായറാഴ്‌ച

എന്റെ ഗ്രാമം



എത്രസുന്ദരം, യെന്റെഗ്രാമമിതെത്ര സുന്ദരംമോഹനം
മോഹിനിയാമവൾ വശ്യസുന്ദരി
മദഭരിതംഋതുകന്യക
കുചങ്ങളാകും,യിടതൂർന്ന കുന്നു
കൾ
ഉsലാം സമതലം,താഴ്വരകൾ
മഷിക്കറുപ്പിട്ട മിഴിവസന്തങ്ങൾ
കറുത്തകാനന കാർകൂന്തൽ
ചേലഞൊറിവുപോൽ പടർന്ന
പാടത്തിൽ
ചേലെഴുംഞ്ഞാറിൻ ഞൊറിവുകൾ
പ്രണയമാമൊരു പുഴയൊഴുകുന്നു
സ്നേഹമാ,മാഴക്കുളങ്ങളും
കാൽചിലമ്പിട്ട നീർത്തോടു ചില
മ്പുന്നു
വാഴ കൈമുദ്രകാട്ടുന്നു
തലകളാട്ടുന്നു തെങ്ങും കവുങ്ങും
മാവുകൾ പനസങ്ങൾ
നൃത്തവേദിയിൽ നർത്തകരെന്ന
പോൽ
നിരന്നു നിൽക്കുന്നു റബ്ബർമരങ്ങളും
എത്ര സുന്ദരം, യെന്റെ ഗ്രാമമിതെത്ര
സുന്ദരം മോഹനം

ഇനിയെത്ര കാതം



ഞാൻ മരണംനടന്ന വീട്ടിലേക്ക്
പോകുന്നു
ഇരുപുറവും റബ്ബർക്കാടുകൾനിറ
ഞ്ഞ താഴ്വാരം
ബസ്സ് ചീറിപ്പായുകയാണ്
അൽപ്പമൊന്ന്പിഴച്ചാൽ എനിക്ക്
എന്റെമരണംകാണാം
മരണം എന്നുമെന്റെ,യിരുപുറവും
കണ്ണും നെറ്റിക്കണ്ണുംവെച്ച് ഉറ്റുനോക്കി
ക്കൊണ്ടിരിക്കുന്നു
ഒരുകാക്ക മുരിക്ക്മരത്തിലിരുന്ന്
ഓട്ടക്കണ്ണിട്ട് നോക്കുന്നു
ഈവാഹനത്തിന്പിറകെ അതുണ്ടാ
കുമോ ?!
എനിക്കിനിയൊരു കാക്കജന്മംകൂടി ഉണ്ടാകുമോ?!!
നിങ്ങൾകൈകൊട്ടി വിളിക്കുമ്പോൾ
വരാൻമാത്രം
ആർക്കറിയാം,യെത്രകാതമുണ്ടി
നി,യീ ജീവിതത്തിനെന്ന്

കുരുതിപൂക്കും കാലം



കരുതിയിരിക്കുക
കുരുതിപൂക്കും കാലമിത്
ചേതനയറ്റവർ
സൗഹൃദംച്ഛേദിച്ചവർ
നെഞ്ചകത്താകെയും
നഞ്ചുകലക്കുവോർ
കരുതിയിരിക്കുക
കുരുതിപൂക്കുംകാലമിത്.
സ്മൃതികളുടെ
മരണത്തിൻ
തീപ്പാടം തീർക്കുവോർ
തൃഷ്ണയുടെ തടവറിൽ
ലഹരികളുടെ മൃതിയറയിൽ
ഭോഗത്തിൻ മദിരകളിൽ
ആസക്തികളടക്കിടുവോർ
മൊട്ടെന്നോ, പൂവെന്നോ
വകതിരിവില്ലാത്തവരിവർ
കാമനതൻകാകോളം
ചീറ്റുന്നസർപ്പമിവർ
കരുതിയിരിക്കുക
കുരുതിപൂക്കും കാലമിത്

2017 ജൂൺ 6, ചൊവ്വാഴ്ച

തെരുവിൽ ഒരമ്മ




പെയിന്റടർന്ന
പായൽ പടർന്ന
ഒരു പഴയ കാല ചുമർ
ചിത്രം പോലെ
ചേലത്തലപ്പ് തലയിൽ ചുറ്റി
ഒരു വൃദ്ധയിരിക്കുന്നു .
ഏതു നിമിഷവും ഇറുന്നു
വീഴാവുന്ന ഒരില പോലെ.
കമിഴ്ത്തിവെച്ചചെമ്പു പാത്ര
ത്തിലെന്ന പോലെ
പ്രതിധ്വനിക്കുന്നുണ്ട് ചുമയു
ടെ ചെത്തം
കാറ്റിന്റെ കുളിരിൽ വള്ളി
ച്ചെടിയെന്ന പോലെ വിറ
യ്ക്കുന്നുണ്ട്
ചേലത്തുമ്പിൽ നിന്ന് ശലഭ
ങ്ങൾ പറക്കുന്നതു പോലെ
തോന്നുന്നു.
ഒരു തിത്തിരി പക്ഷി പോലിരി
ക്കുമാ ജീവനിൽ
എത്ര വിത്തുകൾ മുള വീശി
ചെടിയായ്, മരമായ്
വംശപരമ്പരയെ പ്രതാപത്തി
ന്റെ പറുദീസയേറ്റി
എങ്കിലും, വടവൃക്ഷമാം മാതാ
വിനെ
പടുവൃക്ഷമായ് പീഞ്ഞപ്പെട്ടി
പോൽ
വലിച്ചെറിയുന്നു തെരുവിൽ

പ്രണയം



ഇന്നലെരാത്രിയിൽ
നീനൽകിയ
ചുംബനത്തിൽ
നിന്നാണ്
ഇന്ന്പൂക്കാലം
പിറന്നത്
(2)
പ്രീയേ, ചുട്ടുപൊള്ളുന്ന
രണ്ട്തീകുണ്ഡമാണ്നാം
എന്നാണിനി മഴയായ്പെയ്യുക