malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2017 ജൂലൈ 8, ശനിയാഴ്‌ച

കണ്ണീർമഴ



തോരാമഴതന്നാണ് നീ പോയത്
എത്രകാത്തിരിന്നിട്ടുണ്ട് ഞാൻ
രാത്രിയുടെ നിശൂന്യതയിലേക്ക്
കണ്ണുംനട്ടിരുന്നിട്ടുണ്ട്.
ചെമ്പകത്തിന്റെ മഞ്ഞകലർന്ന
ശംഖുപുഷ്പത്തിന്റെ നീൾമിഴി
യെഴുതിയ
നിന്നെയിഷ്ടമെന്ന് യെത്രവട്ടം
ചൊല്ലിയിട്ടുണ്ട്
കണ്ണീർ വെളിച്ചത്തിൽ ഇന്നുമുണ്ടാ
രൂപം.
പ്രണയമുണ്ടെന്ന് നീ പറയാതെ
പറഞ്ഞിരുന്നില്ലെ
നീ ചിത്രമായ് നിന്നപ്പോൾ
ഞാൻ കവിതയായ് വിരിഞ്ഞില്ലെ.
കഥയെന്തെന്നറിയാതെ നീ
കൈവിട്ടു കടന്നില്ലെ
നിനക്കു ചേക്കേറാൻ കൂടു വേറെയെന്ന്
ഞാനറിഞ്ഞില്ല
ധാന്യമണി പോലെ ധ്യാനനിരതനായ്
ഞാനിന്നും
തോർന്നതില്ലിന്നുവരെയാ മഴ
ഞാനിന്നും നനഞ്ഞുകൊണ്ടേയിരിക്കുന്നു
ആ കണ്ണീർമഴയിൽ

2017 ജൂലൈ 7, വെള്ളിയാഴ്‌ച

പുഴയോളമറിയില്ല ആർക്കും കടലിനെ



അവൾ, പുഴ
പ്രാചീനമായൊരൊഴുക്ക്
പഴമയുടെ ഇനപ്പ്
പുതുമയുടെ തുടിപ്പ്.
നിന്റെ പളുങ്കു കൽപ്പടവിൽ
അലസനായ് ഞാനിരിക്കുന്നു
പരിഭവമേതും ചൊല്ലാതെ നീ -
മീൻചിരി തന്നുപോകുന്നു .
എത്രകലങ്ങിയാലും കളങ്കമില്ലാ-
തെ തെളിഞ്ഞുനിൽക്കുന്നു.
ദു:ഖമാംപങ്കം ഉള്ളത്തിലേറെ
യെങ്കിലും
ചിലമ്പിച്ചചിരിയുടെ ചെറുനുര
ചിതറുന്നു.
കാത്തിരിക്കാം ഞാൻ
ഒരിക്കൽനീ ജലഗോവണി
നീർത്തുന്നതു വരെ
 നിന്റെആഴങ്ങളിലേക്കിറങ്ങി
പ്രണയത്തിന്റെ ചുഴിയിൽ പടരാൻ.
നിന്നിലൂടെ വേണമെനിക്ക്
ആഴക്കടലിന്റെ അരികിലെത്താൻ.
ഒരിക്കൽ വലയിട്ടു പിടിക്കണം നമുക്ക് കടലിനെ !
എന്നും വിലയം പ്രാപിക്കുവാനുള്ളവൾ മാത്രമല്ല നീയെന്ന്
ഒരിക്കലെങ്കിലും കാട്ടിക്കൊടുക്കണം.
പുഴ, പെണ്ണ്
എല്ലാ പാപങ്ങളും കഴുകിത്തോർത്തു
ന്നവൾ
കലങ്ങിയകണ്ണും, കടഞ്ഞ മനസ്സും,
ഉടഞ്ഞ ഉടലുംകാട്ടാതെ
ഉണർച്ചയിലേക്ക് മാത്രം ഉരുകിത്തീരു
ന്നവൾ
പുഴയോളമറിയില്ല ആർക്കും കടലിനെ


2017 ജൂലൈ 6, വ്യാഴാഴ്‌ച

ഒറ്റ




തൊടിയിലെ തെങ്ങിൽനോക്കി
തിടംവെയ്ക്കുന്നു കണ്ണീർ
പിച്ചകം വിരൽതൊട്ട്
സാന്ത്വനിപ്പിച്ചീടുന്നു
കറുകകാൽക്കൽ കണ്ണീർ
വാർത്തുകിടന്നീടുന്നു
മുല്ല മൗനംകുമ്പിട്ട് അതിരിലിരിക്കുന്നു
കൊറ്റിന് വകതന്ന തൊടികൾ,
തണ്ണീർത്തടം, വിറ്റുതുലച്ചുഒക്കെ
ഒറ്റയ്ക്കായിപ്പോയില്ലെ ഞാൻ
കാറുണ്ട്, കറങ്ങും പങ്കയുണ്ട്
കാഴ്ച്ചകളേറെയുണ്ട്, വർണ്ണജാലങ്ങ-
ളതിജോറ്
കാഴ്ച്ചബംഗ്ലാവിൽ ചില്ലുകൂട്ടിലടച്ചു
ള്ളൊരു
കുട്ടിക്കുരങ്ങുപോലെ ഞാനീ-
ഫ്ലാറ്റിനുള്ളിൽ
ഏഴാംനിലയിലെ പെട്ടകത്തിൽ
നിന്നൊന്ന്
പട്ടമായ് പറക്കണം
ഊരിലെ തൊടിവരെ



2017 ജൂലൈ 5, ബുധനാഴ്‌ച

തനിച്ചാകുമ്പോൾ



ഒറ്റയൊറ്റയായിപ്പോയി
ഞങ്ങൾ, രണ്ടുപേരുണ്ടെന്നാലും
മിണ്ടുവാനെന്തുണ്ടിനി
ഓർമ്മതൻകൂട്ടല്ലാതെ
മക്കൾ മൂന്നുവഴിക്കായ്
മൗനമുറങ്ങും വീടായ്
മുറ്റത്തെമാവിൽ നോക്കി,
പിന്നെയാപ്ലാവിൽ നോക്കി,
 കിളിയോലപാറിടും തെങ്ങതിൽ
പാളിനോക്കി
പേരക്കുഞ്ഞിനെയോർത്ത് ആ
ക്കുഞ്ഞുമൊഴിയോർത്ത്
ഉള്ളിലൊന്നു ചിരിച്ചും, കാണുവാ
നുഴറിയും
തുളുമ്പാൻവെമ്പുംകണ്ണീർ കൈ
തലത്താൽ തുടച്ചും
ഈകൊച്ചുവരാന്തയിൽ നാലു -
കണ്ണുകൾ കലങ്ങുന്നു
വാരിധിപോലെ, വർണ്ണജാലംപോ
ലഴകാലെ
വരദാനമാംമക്കൾ വാഴണംവീട്ടകത്ത്
എന്തെന്തുവികൃതികൾ, വാശികൾ,
കുസൃതികൾ
പട്ടമ്പോലുയരത്തിൽ പറക്കുംസ്വപ്ന
ങ്ങളും
ഇലഞ്ഞിപ്പൂക്കൾപോലെ,യലിയും
സ്നേഹഗന്ധം
നുരയുംവാത്സല്യത്തിൻ നിറപുഞ്ചിരി
ക്കുടം.
ദുഃഖത്തിൻകയ്പ്പുനീരെൻ ഹൃത്തിൽ
പടരുമ്പോഴും
സ്മൃതികൾ മാമ്പൂപോലെ, കൺമിഴിച്ചു
നോക്കുന്നു
ഉണ്ണിമാങ്ങതൻചിരി ഉളളിൽനിറഞ്ഞീടുന്നു
പൂണ്ടടക്കംപിടിച്ച് മുത്തങ്ങൾനൽകീടുന്നു

2017 ജൂലൈ 4, ചൊവ്വാഴ്ച

മറവി



മറന്നുവെച്ചുപോയ് ഞാനിന്നു
രാവിലെയെന്നെ
കട്ടിലിൽ, കട്ടൻചായയിൽ,
പത്രത്താളിൽ, പ്രാതൽമേശയിൽ,
വഴിയരികിൽ, ഓഫീസ്ഫയലിൽ.
തിരഞ്ഞുനടന്നുഞാൻ
മൂക്കിലെ കണ്ണാടിയിൽ, ഉടുപ്പിൽ,
നടപ്പിൽ, ചായകുടിച്ചിറങ്ങിയ കടയിൽ,
കോണിപ്പടിയിൽ.

മറന്നുവെച്ചുപോയ് ഞാനിന്നുരാവിലെ യവളെ
പലവ്യഞ്ജനങ്ങൾവെച്ച ജാലക
പ്പടിയിൽ, അടുപ്പരികിൽ, അലക്കു
കല്ലിൽ,
ക്ഷീണമെത്രയെന്നാകിലും
നീരസമൊട്ടുമേശാതെ
യെന്നിലെയെന്നെയുണർത്തി -
ഞാനാക്കുന്ന കട്ടിലിൽ

2017 ജൂലൈ 2, ഞായറാഴ്‌ച

സന്ധ്യയിൽ

സന്ധ്യയിൽ



മുറ്റത്തെ കൊള്ളിറങ്ങുന്നു
മുത്തശ്ശിയുടെ വിരലിൽപിടിച്ച്
ഒരൂന്നുവടി
അകത്തുനിന്നൊരുശബ്ദം
ചരലുംചാടിക്കടന്ന് പറമ്പിലേക്ക്
പോകുന്നു
ആരോതള്ളി താഴെയിട്ടെന്നമട്ടിൽ
കിടപ്പുണ്ട് മുറ്റത്ത്കുറേയിലകൾ
കുളക്കടവിലെ പെണ്ണുങ്ങളുടെവിശേഷ
ങ്ങൾ
ഷാപ്പിലെ കറിക്കാൻകള്ളിനൊപ്പം
തൊട്ടുകൂട്ടാൻ വെച്ചിരിക്കുന്നു
ഷാപ്പിൽനിന്നൊരുകാറ്റ് വേച്ചുവേച്ച്
കുന്നിറങ്ങിപ്പോയി
ഇരുട്ട് വന്നുനിൽപ്പുണ്ട് ഇറയത്ത്
അകത്തുനിന്നെത്തി നോക്കുന്നുണ്ടൊരു
വെളിച്ചം
കാലിൽകെട്ടിപ്പിടിച്ച കാട്ടുവള്ളിക്കുഞ്ഞു
ങ്ങളെനോക്കി
അതിരിലൊരുമരം ആകാശംതൊടാനാ
യുന്നു
നടന്നുതളർന്ന വഴികളൊക്കെ
ക്ഷീണിച്ചുകിടക്കുന്നു
ചുവന്നഒരുബീഡിക്കണ്ണ് ഈവഴിയിലൂടെ
പോകുന്നു
കാലുനീട്ടിയിരുന്ന പടിഞ്ഞാറ്റയകം
രാമനാമം ജപിച്ചുതുടങ്ങി

മുറ്റത്തെ കൊള്ളിറങ്ങുന്നു
മുത്തശ്ശിയുടെ വിരലിൽപിടിച്ച്
ഒരൂന്നുവടി
അകത്തുനിന്നൊരുശബ്ദം
ചരലുംചാടിക്കടന്ന് പറമ്പിലേക്ക്
പോകുന്നു
ആരോതള്ളി താഴെയിട്ടെന്നമട്ടിൽ
കിടപ്പുണ്ട് മുറ്റത്ത്കുറേയിലകൾ
കുളക്കടവിലെ പെണ്ണുങ്ങളുടെവിശേഷ
ങ്ങൾ
ഷാപ്പിലെ കറിക്കാൻകള്ളിനൊപ്പം
തൊട്ടുകൂട്ടാൻ വെച്ചിരിക്കുന്നു
ഷാപ്പിൽനിന്നൊരുകാറ്റ് വേച്ചുവേച്ച്
കുന്നിറങ്ങിപ്പോയി
ഇരുട്ട് വന്നുനിൽപ്പുണ്ട് ഇറയത്ത്
അകത്തുനിന്നെത്തി നോക്കുന്നുണ്ടൊരു
വെളിച്ചം
കാലിൽകെട്ടിപ്പിടിച്ച കാട്ടുവള്ളിക്കുഞ്ഞു
ങ്ങളെനോക്കി
അതിരിലൊരുമരം ആകാശംതൊടാനാ
യുന്നു
നടന്നുതളർന്ന വഴികളൊക്കെ
ക്ഷീണിച്ചുകിടക്കുന്നു
ചുവന്നഒരുബീഡിക്കണ്ണ് ഈവഴിയിലൂടെ
പോകുന്നു
കാലുനീട്ടിയിരുന്ന പടിഞ്ഞാറ്റയകം
രാമനാമം ജപിച്ചുതുടങ്ങി

2017 ജൂലൈ 1, ശനിയാഴ്‌ച

ഒറ്റനോട്ടത്തിൽ




മഴയുടെ നനവോർമ്മകളിൽ
ഞാൻ പെട്ടുപോകുന്നു
വിട്ടുപോകാതെ ഒട്ടിനിൽക്കുന്നു
നിർവ്വികാരതയുടെ ചതുപ്പിൽ
മലർന്നുകിടക്കുന്നു
മഴ ഒരുബിംബമാണ് .
മരണത്തിന്റെ, മാദകത്വത്തിന്റെ,
പ്രണയത്തിന്റെ, പങ്കുവെയ്ക്കലിന്റെ,
പിച്ചവെയ്ക്കലിന്റെ, പച്ചതേടലിന്റെ,
പട്ടിണിയുടെ, പടപ്പുറപ്പാടിന്റെ.
പുഴവഴിയിലൂടെ മഴയുടെ കടൽ
വീട്ടിലൊന്ന്പോകണം
ജലത്തിന്റെ ചില്ലുവാതിൽതുറന്ന്
അകത്തൊന്ന് കടക്കണം
കാണാം മഴക്കുഞ്ഞുങ്ങളെല്ലാം
ഒത്തുചേർന്നുള്ള മഹാപ്രവാഹം
കടലിനുളളിലെകരയിലും അവകളിച്ചു
കൊണ്ടേയിരിക്കുന്നു
മഴക്കുഞ്ഞുങ്ങളുടെ ആഹ്ലാദമായിരി
ക്കണം
തിരമാലകളായി അടിച്ചുകൊണ്ടേയിരി
ക്കുന്നത്
മഴ ഒരുകവിതയാണ്
മണിപ്രവാളകവിത.
ഒറ്റനോട്ടത്തിൽ
മഴ എന്തെല്ലാമോആണ്
കവിതപോലെ