malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2017 ജൂലൈ 15, ശനിയാഴ്‌ച

ചവച്ചരച്ച് .....!




കുടിക്കണം കുടുകുടെ
കടുപ്പമേറെയെങ്കിലും
കഷായമെങ്കിലും .
ചവച്ചരച്ചു തിന്നണം
എരുവേറെയെങ്കിലും
പച്ചമുളകു പോൽ
ജീവിതത്തെ.
വേറെയൊന്നുമില്ല
കുറുവഴി
ജീവിതത്തെ തൊണ്ടതൊ-
ടാതെ വിഴുങ്ങാൻ .
ചിലർകണ്ണടച്ച് തൊണ്ടക്കുഴി
യിലേക്കിറക്കിവെച്ച്
ഇത്തിരി വെള്ളമൊഴിച്ച് ഒറ്റ
വിഴുങ്ങലാണ് ,
ചിലർപൊടിച്ച് പഞ്ചസാരകലർത്തി
ഒറ്റമോന്തൽ,
മറ്റുചിലർ ചോറുരുളയിൽപുഴുത്തി
വെച്ച്,
തേനിൽചാലിച്ച്, കഴിക്കാതെ കഴിച്ചെ
ന്നുനടിച്ച് .
ഇതൊന്നുമല്ലജീവിതം
ജീവിതത്തെ ജീവിതമായ്
ജീവിച്ചു തീർക്കണമെങ്കിൽ
ജീവിതത്തെ പച്ചയായി
ചവച്ചരച്ചു തിന്നണം

ശിലാ മുഖങ്ങൾ




ചുറ്റിലും കൊത്തിവെച്ചപോൽ
ശിലാമുഖങ്ങൾ
വിഷമവൃത്തത്തിലെന്നപോലൊന്ന്,
വിളർച്ച ബാധിച്ച, വീറുറ്റ, മുഷിഞ്ഞ,
ക്രൂരത കൂർത്ത.
കാണുന്നില്ലവരാരേയും, അവനവനെ
ത്തന്നെയും!
തിരിഞ്ഞു നോക്കുന്നില്ല
തിരക്കിന്റെ തിരകളായ് തീരത്തിലേക്കെ
ന്നപോൽ .
കാലഗതിയിൽ ക്ലാവുപിടിച്ചുള്ള ഓട്ടുപാത്രംപോലെ
തിളക്കമറ്റുള്ളവർ,
ഞാനെന്നചിന്തയാൽ ജ്ഞാനംവെടിഞ്ഞ വർ,
മരണമേസത്യമാം ലക്ഷ്യമെന്നറിയാതെ
ലക്ഷ്യത്തിലേക്കെന്ന് ഉന്നംപിടിച്ചവർ,
ചുറ്റിലുംകെട്ടിപ്പൊക്കി ചിതൽപ്പുറ്റിനുള്ളി
ലായ്
ചിന്തയെതപസ്സനുഷ്ഠിക്കുവാൻ വിട്ടവർ,
സഹജീവി സ്നേഹസമഭാവനയില്ല
'അർത്ഥ'ങ്ങളിൽ മാത്രം അർത്ഥങ്ങൾ
തേടുവോർ.
ആരേവിളിക്കുന്നുയെന്നേ;
തിരിഞ്ഞൊന്നുനോക്കി ഞാൻ
വെളുക്കേചിരിച്ചു കൊണ്ടൊരാൾ
കൈമാടി വിളിക്കുന്നു
ചിലരുണ്ടിന്നുമീ ചുറ്റിലുംകാണാം
ശിലാമുഖങ്ങൾക്കിടയിലും മനുഷ്യരായ്

2017 ജൂലൈ 14, വെള്ളിയാഴ്‌ച

ഒരു മാത്രയെങ്കിലും



പ്രണയത്തിന്റെ തരിശുഭൂമിയിൽ
ഏകാന്തധ്യാനത്തിലിന്നും ഞാൻ
നീ പെയ്തകന്നുപോയ കാലവർഷം
ഞാനെന്റെ സ്വപ്നസ്ഥലികളിലൂടെ
സമയമളന്നളന്ന് നടക്കുന്നു
നീ പെയ്തൊഴിഞ്ഞെങ്കിലും
എന്റെയുള്ളിൽ പെയ്തുകൊണ്ടേയിരി
ക്കുന്നു
വീർത്തുപൊട്ടിയവാക്കുകൾ മൗനമായ്
വീർത്തുനിൽക്കുന്നു
ഒരിക്കലും തിരിച്ചുകിട്ടാത്ത ഒരുഭൂതകാല
മാകുമോ നീ?!
എന്റെകവിളൊരു ക്യാൻവാസാകുന്നു
കണ്ണീർഭൂപടങ്ങൾ രൂപംകൊള്ളുന്നു
മുറിച്ചു മാറ്റുവാനാകാത്തവിധം
നിന്റെഓർമ്മകൾ എന്നിൽപറ്റിച്ചേർന്നി
രിക്കുന്നു
പവിത്രമായ പ്രണയമായിരുന്നില്ലെ നമ്മടേത്
എന്നിട്ടും;
ഇഷ്ട്ടത്തിന്റെ കാണാപ്പുറങ്ങളിൽ
നീ കോറിയിട്ടതൊക്കെ വെറുംവാക്കുകൾ
മാത്രം
ഒരുമാത്രയെങ്കിലും ഓർമ്മിക്കാറുണ്ടോനീ
നിനക്കിഷ്ട്ടമില്ലെങ്കിലും നിന്നെയിഷ്ട്ട
മുളളയിവനെ

2017 ജൂലൈ 12, ബുധനാഴ്‌ച

ഈ ലോകം ഇങ്ങനെ



പെട്ടെന്നെനിക്കിഷ്ടമൊട്ടുമില്ലാ-
താകുന്നു ,യീലോകമൊട്ടുനേരം
ചിക്കെന്നു ചിന്തകൾ മാറിടുന്നു
എല്ലാം സാധാരണമായിടുന്നു.
വിഷാദം വിളയാടി നിന്നിടുന്നു
വിനോദം കരകയറിപ്പോയിടുന്നു
കേളിയാടീടും കരിവണ്ടുകൾ
കഴുകുകളായി കറങ്ങീടുന്നു
കാടുകൾ നെഞ്ചകം മൂടിടുന്നു
കരിങ്കാറുകൾ മാനത്തെ മൂടിടുന്നു
മനുഷ്യൻ മൃഗങ്ങളായ് മാറിടുന്നു
തേറ്റകൾ തോറ്റങ്ങളാടിടുന്നു
നീയില്ല ഞാനില്ല പിന്നെയെല്ലാം
ചോര വരയ്ക്കുന്ന ഭൂപടങ്ങൾ
കാഷായ വേഷമണിഞ്ഞ സന്ധ്യ
ചെന്തീയിൽ നിന്നൊരു ചെമ്പകപ്പൂ
രണ്ടുവെള്ളക്കൊറ്റി കണ്ണിൽനിന്നും
വേറിട്ടുവേഗം പറന്നുപോകേ
കാണുമാറാക്കും നേരായതെല്ലാം
എന്നെയെനിക്കു തിരിച്ചുകിട്ടും
പെട്ടെന്നെനിക്കിഷ്ടമൊട്ടുമില്ലാ-
താകുന്നു ,യീലോകമൊട്ടു നേരം
ചിക്കെന്നു ചിന്തകൾ മാറിടുന്നു
എല്ലാം സാധാരണമായിടുന്നു

2017 ജൂലൈ 11, ചൊവ്വാഴ്ച

സ്വന്തമായല്ലാതെ




ചുംബനത്തിനു പകരം
വിശപ്പടക്കാൻ റൊട്ടി തരൂ
നരഭോജികളായ,യിരുകാലികൾക്ക്‌
ഇളംമാംസത്തോട് പഥ്യം.
ഭോഗതൃഷ്ണകൊണ്ടല്ല
വന്യമായ നിന്റെവികാരത്തിന്
ജീവിതം ബലിയർപ്പിക്കുന്നത് .
സ്നേഹം, മരണത്തേക്കാൾ
തണുപ്പോറിയതെന്ന്, യിന്നുഞാന-
റിയുന്നു!
വേരുകളില്ലാത്ത ഒരുബന്ധം.
മരണമാണിതിലും ഭേദമെന്നറിയാ-
ത്തതുകൊണ്ടല്ല
മിടിക്കുന്ന ചിലജീവനുകളുടെ
പ്രതീക്ഷ കാണുമ്പോഴാണ്
മടിക്കുത്തഴിക്കുന്നത്

2017 ജൂലൈ 10, തിങ്കളാഴ്‌ച

ജീവിതമറിയാൻ




നാമിരുമരമായ് ജനിച്ചിരുന്നെങ്കിലോ
വരില്ലായിരുന്നാരും നമ്മേപിരിക്കുവാൻ
മുഖത്തോടുമുഖംനോക്കി നാമിരുന്നാലും
മുഖത്തേക്കു നോക്കുകയില്ലായിരുന്നാരും
തൊട്ടെന്നും തൊട്ടുതലോടിയിരിപ്പെന്നും
കമ്പിയില്ലാക്കമ്പിയാകില്ലൊരിക്കലും
ജാതി, മതത്തിന്റെ വേലിത്തലപ്പിലായ്
സദാചാര, ചാരൻമാർ ചുറ്റിത്തിരിയില്ല.
സ്നേഹപ്പടർവള്ളിയായിപ്പടർന്ന്
മാറിടാംവർണ്ണ തുടർച്ചയായ്നമ്മൾക്ക്
മോഹമാം മേഘപ്പടർപ്പിനെ തൊട്ടിടാൻ
സ്വപ്നച്ചിറകേറിക്കുന്നിലേക്കേറിടാം
വിരലോട് വിരൽചേർത്ത് മഴയിൽനന
ഞ്ഞൊരാ
പ്രണയത്തെയാവോളം കോരിക്കുടിച്ചിടാം
വേരുകളായ്ചുറ്റി വാരിപ്പുണർന്നിടാം
ജീവിതമെന്തെന്ന് ജീവിച്ചറിഞ്ഞിടാം

2017 ജൂലൈ 9, ഞായറാഴ്‌ച

മഴനാളിൽ





മഴവന്നു കാതിൽ പറയുന്നതെന്തേ
നിന്നോടുമാത്രം സ്വകാര്യം
വാ പൊത്തി കണ്ണിൽകുളിരണിഞ്ഞെ
ന്തേനീ
മലർവാക പൂത്തപോൽപൂത്തു
മലരണിഞ്ഞുള്ളനിൻ മൃദുലവികാരങ്ങൾ
മധുരം തുളുമ്പുകയാണോ?!
മഴ കൊണ്ടുതന്നുള്ള പ്രണയകുസൃതികൾ
എന്നെക്കുറിച്ചുള്ളതാണോ?
നാണത്തിൽ നീകോറും പ്രണയാക്ഷര
ങ്ങളിൽ
വിടരുന്നതെൻ നാമമാണോ
പറയാൻ മടിക്കുന്നതെന്തെനീയെന്നോട് പ്രീയമെഴുന്നൊരാവാക്ക്.
നോക്കിലറിയില്ലെ നേരിൻതിരിനാളം
മൂകം നീചൊല്ലുകയാണോ
മിഴിയിലെ മയിൽപ്പീലി നൃത്തത്തിലെന്തെന്തു
മോഹങ്ങൾ വായിച്ചിടേണം
രാസവിലാസിനിയായ് നൃത്തമാടുന്ന
മഴയും, കുളിരുമെൻ പ്രണയം