malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2017 സെപ്റ്റംബർ 7, വ്യാഴാഴ്‌ച

കവിതാക്ഷരങ്ങൾ



ഞാനെഴുതാനിരിക്കുമ്പോൾ
എഴുത്തുമേശയിലേക്കെത്തി
നോക്കുന്നു
അടുപ്പൂതി ആയുസ്സറ്റുപോയ
ഒരു മുട്ടിമുട്ടിച്ചുമ
വെള്ളംകോരി നടുവൊടിഞ്ഞ
ഒരു പേക്കോലം
ക്ഷീണിച്ച ശ്വാസനിശ്വാസത്താൽ
തിളച്ചുതൂവുന്ന അരിക്കലം
ഇടയ്ക്കിടേ ജനലരികിലെത്തി
നോക്കി
തിരിച്ചു പോകുന്നൊരു കാറ്റ്
അപ്പോൾ ഏതോ ജന്മത്തിലേന്നോണം
ഞാൻ വിസ്മൃതിയിലാണ്ടു പോകുന്നു
പരൽ മീനെന്നോണമൊന്നുള്ളിൽ പിടയുന്നു.
അസുലഭ നിർവൃതിയിൽ നിന്നെ -
ന്നോണം
ഞെട്ടിയുണരുമ്പോൾ
കഥാപാത്രങ്ങളെല്ലാം ചേക്കേറിയിരി
ക്കുന്നു
കവിതാക്ഷരമായ് കടലാസിൽ


ഒരിക്കൽ .....!




പൂർണ്ണചന്ദ്രനേപ്പോൽ
ചേലു ലാവുന്നൊരുത്തി
പിഞ്ചു കുഞ്ഞുമായ് കരം -
നീട്ടിടുന്നെൻ മുന്നിൽ
ഇഷ്ട്ടം കൊണ്ടല്ലെന്നു -
ചൊല്ലുന്നു മിഴികൾ
അഷ്ട്ടിക്കു വകയില്ലാതെന്നു
വാടുന്നു മുഖകാന്തി
വയറൊട്ടി, നെഞ്ചുന്തിയ
പിഞ്ചോ മന .
ഉടയാടകൾ പിഞ്ഞിക്കീറി
നേർത്തു ക്ഷീണഗാത്രിയാം
പെണ്ണാൾ.
വലിയ വീട്ടിലേതെന്നു തോന്നും
വിധിയെന്നവൾ ഗദ്ഗദം കൊള്ളുന്നു
ഓർത്തു പോയി ഞാനപ്പോൾ
പേർത്തും, പേർത്തും.
നാമെന്നു മെറിഞ്ഞുകളയും ഭക്ഷണ-
ത്തിന്നൊരു പാതിയെങ്കിലുമിവൾക്ക് -
കിട്ടീടുകിൽ
ആർത്തി തീരാനില്ലെങ്കിലും
രണ്ടു നേര മന്നം കിട്ടുകിൽ
പൂർണ്ണചന്ദ്രനെപ്പോൽ വിളങ്ങീടു -
മീയമ്മ
അഴകേഴും ചിതറുമാപിഞ്ചുകുഞ്ഞ്.
പ്രതീക്ഷ സ്ഫുരിക്കുമാ മിഴികളിൽ
രണ്ടു ജലഗോള മുരുളാനിരിക്കുന്നു
കരയരുതെന്ന് പറയുവതെങ്ങനെ
കാശു ഞാനാ കരത്തിലേക്കു വയ്ക്കുന്നു

ഠോ.....!




തോൽക്കുന്നിടത്തു നിന്ന്
തോക്കുകൾ കഥ തുടങ്ങുന്നു
ഗാന്ധിജിയുടെ ഇടനെഞ്ചിൽ
നിന്നും
തോറ്റു മടങ്ങിയ വെടിയുണ്ട
തോൽവിയുടെ തോതുമായി
നെഞ്ചുതേടി നടക്കുന്നു.
നഞ്ചേൽക്കാത്ത കുറേ
നെഞ്ചുകളുണ്ടിവിടെ
അക്രമത്തെ അകറ്റി
ആശയത്തെ അണിഞ്ഞവർ
ആശകളെ അക്ഷരമാക്കിയ
സത്യത്തിന്റെ വിളക്കുകൾ.
സൂക്ഷിക്കണം, നിങ്ങൾക്കിട
യിലുണ്ട്
നുണയുടെ നുള്ളുകൾ വിള
മ്പുന്നവർ
ഏതുസമയത്തും നിങ്ങളുടെ
നെഞ്ചിലേക്ക് പതിച്ചേക്കാം
നുണയുടെ ഒരു ഠോ.

പക്ഷേ; തോക്കുകളേ
തിരിഞ്ഞു നോക്കണം നിങ്ങൾ
ചരിത്രത്തിന്റെ നാൾവഴികളിലേക്ക്
ജയിച്ചിട്ടില്ല വെടിയുണ്ടകൾ
 ഇന്നു വരെ
ഒരു ജനതയേയും
........................................................
കുറിപ്പ് :- ഗൗരി ലങ്കേഷിന് ആദരാഞ്ജലികൾ

2017 സെപ്റ്റംബർ 3, ഞായറാഴ്‌ച

പ്രവാസ ജീവിതം



പ്രവാസത്തിലേക്കുള്ള പ്രയാണം
കാടുകൾ വറ്റിപ്പോയ മരുക്കാട്ടിലാ
ണെന്നെ കൊണ്ടെത്തിച്ചത്
കാൽപ്പാടുകളെ പാടേ മായ്ച്ച്
മലർന്നു കിടക്കുന്ന മരുഭൂമി
ജല സ്പർശമില്ലാത്ത മരുപ്രദേശം
കരകാണാക്കടൽ പോലെ പരന്നു
കിടക്കുന്നു
താഴെ കനൽ പഴുക്കം, മേലെ അഗ്നി
വർഷം
ഇടയിൽ ഈന്തപ്പനകളെ ഞാൻ കിനാ
വു കാണുന്നു
തണലിന്റെ നിഴൽപ്പച്ചതേടുന്നു
കാതങ്ങൾക്കപ്പുറത്തു നിന്ന് കാതോ _
രമവൾ മൊഴിയുന്നു
കാണാക്കൊതിയുടെ കണ്ണീർത്തിരയിള
കുന്നു
ഇന്നും ഞാൻ മരുക്കടലിൽ
തൊടുവാൻ കഴിഞ്ഞിട്ടില്ല യിന്നു വരെ
കര
ജീവിതമേ...., ഈ ജീവിതകപ്പൽ ഏതു
തീരത്തടുപ്പിക്കും

ഓണമാകാൻ...



ഓണത്തിനൊരു കൂട്ടം
ചന്തമുണ്ടായീടുവാൻ
ശുദ്ധമാം കായ്കറികൾ
ഇത്തിരിയോളം വേണം
വിയർപ്പിന്നുപ്പും ചേർത്ത്
ചേറിനോടൊത്തുചേർന്ന്
കൊയ്തു നാമെടുത്തോരു
ഇത്തിരി കുത്തരിച്ചോർ
നാട്ടിലെ കുറ്റിക്കാട്ടിൽ
പൊട്ടി വിടർന്നുള്ളാരു
പൊന്നോണപൂവും, തൂമ
യെഴുന്ന തുമ്പപ്പൂവും
തുമ്പികൾ ചുറ്റും വട്ടമിട്ടു
തുള്ളിയാർക്കുന്ന
പൂവുകളില്ലെന്നാകിൽ
ഓണം പിന്നെയെന്തോണം

അവനവനിലേക്ക് വിരൽ ചൂണ്ടുക




എവിടെയോ വെച്ച് ഞാനെന്നെ
മറന്നുപോയിരിക്കുന്നു!
എവിടെയായിരിക്കും?
ഒരു ഉറപ്പില്ലായ്മയുണ്ട്
ഉറപ്പിച്ചു പറയാൻ.
ഞാനെന്നിലേക്കൊരു വിരൽ
ചൂണ്ടുന്നു
വിശ്വാസത്തിന്റെ വേരുകൾ
നേർത്തു വരുന്നു.
എന്റെ ഓർമ്മകൾ മധുരം നിറഞ്ഞ
വ മാത്രമല്ല
വിധുരവുമാണ്.
ജീവിതം മഹാപ്രവാഹം.
എങ്ങോട്ടൊഴുകണമെന്ന് അതിനറിയാം
നദിയെപ്പോലെ
ചോദ്യങ്ങളെല്ലാം അറുത്തെറിയുക
സത്തയെന്തെന്ന് അപ്പോഴറിയാം
ഒഴിഞ്ഞിരിക്കണം മനസ്സ്
ഒഴുകിയെത്തിക്കൊള്ളും എല്ലാം.

2017 സെപ്റ്റംബർ 2, ശനിയാഴ്‌ച

ജീവിതം




ജീവിതം മരണത്തെ
നോക്കി നിൽക്കുമ്പോഴും
അതിരുകളില്ലാത്ത ആർത്തി
നമ്മേ ഓടിച്ചു കൊണ്ടേയിരിക്കുന്നു.
വലയ്ക്കുള്ളിലായിട്ടും
മരണത്തിലേക്കെന്നറിയാത്ത
മത്സ്യമാണ് മനുഷ്യൻ.
ചിത്രകാരൻ ചിത്രത്തെയെന്ന
പോലെ
ആസ്വദിക്കേണ്ട ജീവിതം
ചിതറിക്കിടക്കുന്നു
റെയിൽപ്പാളത്തിലെ ശവശരീരം
പോലെ
അടുക്കും ചിട്ടയുമില്ലാതെ.
ഏതോ ഇടവഴിയിൽ
ഇടറിവീണേക്കാവുന്ന
മഴത്തുള്ളിയാണ് ജീവിതം