malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2017 സെപ്റ്റംബർ 12, ചൊവ്വാഴ്ച

കുറ്റവും ശിക്ഷയും



കുറ്റാന്വേഷണ കഥയോടായിരുന്നു
 പ്രീയമേറെ
കുറ്റമറ്റ അന്വേഷണത്താലായി
രിക്കാം
ഇത്രയേറെ പ്രീയം.
കുറച്ചു കഴിഞ്ഞപ്പോൾ ഒരിടിയൊച്ച
കേട്ടു
വെടിയൊച്ചയെന്ന് തിരിച്ചറിയാൻ
ഇത്തിരി നേരം വേണ്ടി വന്നു.
കുറ്റമറ്റതിനെയൊക്കെ കൊന്നു തള്ളി
കുറ്റവും ശിക്ഷയും അവർ നടപ്പിലാക്കി
മാർജ്ജാര പാദങ്ങളോടെ പുറത്തേ
ക്കിറങ്ങി
                       ......................
കുറിപ്പ് :- എന്ത് എഴുതണം എന്ന് തീരുമാനി
ക്കുന്ന നാട്ടിൽ

2017 സെപ്റ്റംബർ 10, ഞായറാഴ്‌ച

ആയുസ്സിന്റെ പകൽ ദൂരം




ഫൂട്ട്പാത്തിൽ മഞ്ഞ പൂക്കൾ
ഇടതടവില്ലാതെ പൊഴിഞ്ഞു
വീണുകൊണ്ടിരുന്നു
കാൽപ്പാദങ്ങൾക്കിടയിൽ അവ
ഒരു ഞരക്കംപോലും കേൾപ്പിക്കാതെ
ഞെരുങ്ങിക്കിടന്നു
സായാഹ്ന വെയിലിനു മൃതി -
യുടെ ഗന്ധമായിരുന്നു
ആയുസ്സിന്റെ ഒരു പകൽദൂരംകൂടി
പങ്കിട്ടിരിക്കുന്നു
ബീച്ചിൽ ആളുകൾ ആർത്തുല്ലസി
ക്കുന്നു
ചായം തേച്ച ചില ജീവിതങ്ങൾ
മുല്ലപ്പൂവും, ഭ്രമിപ്പിക്കുന്ന മുലയുമായി
പറ്റുകാരെ തിരയുന്നു
നാണംപൂണ്ട കവിളിൽ പ്രണയവർണ്ണ
ങ്ങൾ വിരിച്ച്
ചിലർ അരികുചേർന്നു നടക്കുന്നു
പടിഞ്ഞാറ് പ്രണയത്തിന്റെ ഒരു വർണ്ണ
ക്കുടം
കടൽകന്യകയെ ചുംബിക്കുന്നു.
ചിലമ്പുന്ന ശബ്ദത്തിൽ സംസാരിച്ചു
വരുന്ന
തിരമാലകളെക്കുറിച്ച് നമുക്കെന്തറിയാം
തുളുമ്പിപ്പോകുന്ന കണ്ണീരാണ്
കരയിലേക്കൊലിച്ചിറങ്ങുന്നതെന്നോർ
ക്കാതെ
നാം പൊട്ടിച്ചിരിക്കുന്നു
പെണ്ണിന്റെ കണ്ണീരുപ്പ് നാം നുണയുന്നു
ഇരമ്പി വരുന്നുണ്ട് ഉളളിൽ നിന്നൊരു
തിര

തോക്ക്




നാക്കും,വാക്കും, പേനയും
വണ്ടിയിൽ നിന്നിറങ്ങി
ഗേയ്റ്റിലേക്ക് നടന്നു.
കാത്തിരിപ്പുണ്ടായിരുന്നു
ഒരു തോക്ക്.
ഒറ്റക്കണ്ണിന്റെ ഉന്നവുമായി
നാക്കിനെ, വാക്കിനെ, പേനയെ
പിഴുതെടുത്ത് പടിയിറങ്ങി.
തോക്കേ;നിനക്കറിയില്ല
നാക്കിനെ
വാക്കിനെ
പേനയെ
അത് നിന്നിലേക്ക് നീ തന്നെ
ഉന്നം വെച്ച ഒരു തോക്കെന്ന്

2017 സെപ്റ്റംബർ 9, ശനിയാഴ്‌ച

സ്വപ്നം




വിജനമാംവഴിയരികിൽ
ഒറ്റനെന്മണി പോലൊരു പെണ്ണ്
പുലരി മഞ്ഞിലും പൊൻ നിറം
മിഴിയിലൊരു ചാന്ദ്ര വെളിച്ചം
മഞ്ഞിനെ മാറിൽ ഞൊറിയിട്ട്
പുതച്ച
ഒറ്റമുണ്ടിന്റെ ഓളങ്ങൾ തീർത്ത
വൾ
ഒളിവിതറിയങ്ങനെ നിൽക്കുന്നു
ചുണ്ടിലൊരു ചെണ്ടുമല്ലി പൂവുമായ
വൾ
മന്ദം മന്ദമെന്നെ കടന്നു പോകുന്നു.
കിഴക്കുനിന്നും ചുവന്ന പക്ഷികൾ
സ്വർണ്ണ നാരുമായ് പറന്നു വന്നപ്പോൾ
പിറന്ന പോലൊരു പെണ്ണവൾ
നഗ്നയായ് നടകൊള്ളുന്നു.
തീർച്ചയായും പോകണമെനിക്ക്
സ്വപ്നത്തിൻ, വിജന പാതയിൽ
ചെന്നവളെ കാണണം


എങ്കിലും....!



എങ്കിലും, ഇടയ്ക്കിടേനടക്കാറു
ണ്ടിന്നും ഞാൻ
ആ തിണ്ടിലൂടെ തിണ്ട്ചേരും
മുത്തശ്ശി മാവിൻ ചാരെ
കാൽപ്പനികനാകാറുണ്ട്
കാലകയ്പ്പിലെങ്കിലും
നിറനിലാവും പൂത്തുള്ള
മാവും ഞാൻ കാണാറുണ്ട്
രാധതൻ കലഹവും, കരഞ്ഞു
വിളികളും
ഉണ്ണിമാങ്ങച്ചുനയായ്
ഉള്ളിലതിന്നുമുണ്ട്
പൊൻമകൾ പാറുമ്പോലെ
പാറിയ ബാല്യകാലം
പുളിമാങ്ങതൻ ഉപ്പും, പുളിയും,
എരിവുമായ്
മോഹങ്ങൾ ഉറവയായ്
ഉണർന്ന യുവത്വവും
കഞ്ഞിക്കു വകയില്ലാ ദിനത്തിൽ
മധുരവും വിളമ്പി കാത്തിരിക്കും
മുത്തശ്ശിയാമെൻ മാവ്
ഇന്ന് ആ വീടുമാറി നാട്ടകം
ആകെ മാറി
മുത്തശ്ശിമാവു പണ്ടേ തെക്കേ
തൊടിയിൽ സതിയായി
എങ്കിലും, എങ്ങനെ നിന്നും
പോകാതിരിക്കു ഞാൻ
താങ്ങും, തണലുമായ് ,
തണുപ്പിൻ തലോടലായ്
കത്തും വയറിലേക്കന്നം പകർ
ന്നുള്ള
മുത്തശ്ശിയിരുന്നുള്ള ആ മണ്ണി
ലേക്കൊന്ന്

പ്രണയ വേര്




നിന്റെ ഓർമ്മകളിലാണ്
ഞാൻ പൂത്തു നിൽക്കുന്നത്
നിന്നിലും തളിർക്കുന്നാണ്ടാ
വില്ലേ ഞാൻ.
പ്രണയമേ, പ്രണയിച്ചവരാരും
പിരിയാറില്ലല്ലോ!
പിരിഞ്ഞാലും പ്രാണനിൽ നിന്ന്‌
പറിഞ്ഞു പോകാറില്ലല്ലോ !!
ശരീരങ്ങൾ പിരിഞ്ഞു പോയെങ്കിലും
ഹൃദയങ്ങൾ പൊതിഞ്ഞുവച്ചിട്ടുണ്ട്
മുഴുവനായും.
ആദ്യ മൊഴി
ആദ്യസമാഗമം
ആദ്യ ചുംബനം
അനിർവ്വചനീയ നിമിഷങ്ങൾ.
നമുക്കറിയാം നാമിന്നും പ്രണയിച്ചു
കൊണ്ടേയിരിക്കുന്നു
കരളിലിരുന്നത് കുറുകുന്നു
വേർപാടിന്റെ ചുടുനിശ്വാസങ്ങളിൽ
പൊള്ളിപ്പിടയുന്നു
പ്രണയമേ, പിരിഞ്ഞു പോയെങ്കിലും
പഴി പറയുന്നില്ല ഞാൻ
പ്രണയിച്ചവരിൽ പഴിയില്ല, പിഴയില്ല
പിരിഞ്ഞു പോകാതെ ഇഴ കോർത്തു
നിൽക്കുന്ന ഇരുവേരാണു നാം .




2017 സെപ്റ്റംബർ 7, വ്യാഴാഴ്‌ച

അവളെ.......!





മണ്ണിനെപ്പോലെയാണ് പെണ്ണും.
അവൾഎല്ലാ സുഖദുഃഖങ്ങളും
മണ്ണടരുകളിലേക്കെന്നോണം
ഉള്ളിന്റെ ഉള്ളിലേക്ക് വലിച്ചു താഴ്
ത്തുന്നു
പുറമേ സ്നേഹത്തിന്റെ ഊഷ്മള -
തമാത്രം നിലനിർത്തുന്നു
എല്ലാം സ്വന്തമെന്നതു പോലെ
ഗർഭപാത്രത്തിൽ വേരുകളാഴ്ത്തി
വളർന്ന മക്കളെപ്പോലെ
പ്രിയതരമായി കരുതുന്നു
കളനിറഞ്ഞ കാട്ടിലെ തുടുത്തു വിള
ഞ്ഞ ഫലമായി
വീടിനു വിളക്കാവുന്നു
ഹദാശമായ ഹൃദയത്തിൽ
ആശയെ മുളപ്പിച്ച്
വാർന്നു വീഴുന്ന കണ്ണീർച്ചോരയെ
ആത്മവിശ്വാസവും, ചേലാഞ്ചലവും
ചേർത്ത് തുടച്ചു മാറ്റുന്നു
നിരസിക്കപ്പെടാത്ത നിശ്ചലതയാണ്
പെണ്ണ്
പക്ഷേ, ആരറിയുന്നു അവളെ !
കുത്തിയൊലിച്ചു വരുന്ന ചെളി
വെള്ളത്തിൽ
ആഴ്ത്തി ഒഴുക്കിവിടാനാണവരുടെ
ശ്രമം