malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2017 ഒക്‌ടോബർ 21, ശനിയാഴ്‌ച

വേനൽ




വേനൽ അഗ്നിയായ് പെയ്യുന്നു
നാവും, ചുണ്ടും,തൊണ്ടയും
വരണ്ടു പൊട്ടുന്നു
തുടൽ പൊട്ടിച്ച് ഉടൽ ഒരു നീർ
പക്ഷിയെപോലെ
ജലം മണത്തു പാറി പിടയുന്നു.
ആകാശത്തിലേക്കു നോക്കൂ
ഭൂമിയിപ്പോൾ അവിടെ കാണാം
മേഘങ്ങളുടെ ഒരാനക്കൂട്ടം നടന്നു
പോകുന്നു ,
ഒരു ജിറാഫ് തലയുയർത്തി നോക്കുന്നു ,
പഞ്ഞിക്കെട്ടുകളുടെ ചെമ്മരിയാടുകൾ
തുള്ളി കളിക്കുന്നു ,
മേഘങ്ങളുടെ ഒരു കാളക്കൂട്ടം വെള്ളം
കുടിക്കാനായ് തലനീട്ടുന്നു ,
ചില മേഘങ്ങൾ ചൂണ്ട് യിട്ട് മീൻ പിടിക്കു
ന്നു
കുളക്കരയിൽ തപസ്സിരിക്കുന്നു ഒരു
മേഘക്കൊറ്റി.
വെള്ളം കിട്ടാതെ ശരീരം തളരുന്നു
വേച്ചുപോയ ഭൂമി ആകാശത്തു നിന്ന്
താഴേക്ക് വീണ് പൊട്ടി ചിതറുന്നു
വേനൽ അഗ്നിയായ് പെയ്യുന്നു
ഉടയുന്നുമൺകലം പോലെ മനുഷ്യ
ജന്മങ്ങൾ

അമ്മ വീട്




പൊട്ടിയ ചില്ലുകൾക്കുള്ളിൽ ദൈവം
ത്രിശങ്കുവിലാടുന്നു
തലമുറകളെത്രയിവിടെ വിരിഞ്ഞു,
ചിറകു വിടർത്തി, പറന്നു മറഞ്ഞു ,
മണ്ണോടു മണ്ണ്ചേർന്നു
സ്നേഹം, പക, അസൂയ, ചതി, രഹസ്യം,
എല്ലാറ്റിനും സാക്ഷി
കൊലക്കൊമ്പനെപോലെ നിന്ന
ഇന്ന് കൊമ്പുകുത്തിയ ഈ പൊളിഞ്ഞ
വീട്.
പൊളിച്ചു വിൽക്കാൻ പാറാവിലാണ്
മക്കൾ
കേൾക്കുന്നില്ലെ ചുമരു ചേർന്നു വരുന്ന
ഒരു പാദപതനം
മോനേയെന്ന വിളി
അമ്മയുടേയും, അച്ഛന്റേയും മണമാണ്
വീടിന്
വീട് വെറും വീടല്ല
നമ്മെ നാമാക്കി മാറ്റുന്ന
അമ്മയാണ് വീട്

കൈ ഒപ്പ്




ദൈവത്തിന്റെ കൈഒപ്പിനായി
ഞാൻ കാത്തു നിൽക്കുന്നില്ല!
സ്വർഗ്ഗമോ, നരകമോയെന്ന്
തീരുമാനിക്കുന്നത്
അവനാണു പോലും.
എനിക്ക് നരകം മതി
 ഒപ്പ്


ദൈവത്തിന്റെ കൈഒപ്പിനായി
ഞാൻ കാത്തു നിൽക്കുന്നില്ല!
സ്വർഗ്ഗമോ, നരകമോയെന്ന്
തീരുമാനിക്കുന്നത്
അവനാണു പോലും.
എനിക്ക് നരകം മതി

2017 ഒക്‌ടോബർ 19, വ്യാഴാഴ്‌ച

മണ്ണിന്റെ കാരുണ്യം




പൂവുകൾ പല്ലവി മൂളിടുമ്പോൾ
പുല്ലാങ്കുഴലൂതും പൂത്തുമ്പികൾ
പുല്ലുകൾ പുളകങ്ങൾ പങ്കിടുമ്പോൾ
നൃത്തമാടുന്നു പുൽച്ചാടികളും
പൂമദമണിഞ്ഞ പൂവാടി തോറും
പൂമ്പാറ്റകൾ പാറിപ്പറന്നിടുന്നു
ഇത്തിരിപ്പൂവിന്റെ ചുണ്ടിലൂറും മധു
ഒച്ചവെയ്ക്കാതെ നുകർന്നിടുന്നു
പാണന്റെ പാട്ടുകൾ പാടിടുന്നു
പൂങ്കുയിലുകൾ പാടവരമ്പുതോറും
പുന്നെല്ലു കൊയ്യുവാൻ കൊയ്ത്ത-
രിവാളുമായ്
പച്ചക്കിളികൾ വരിയിടുന്നു
തോടുകൾ നീന്തിത്തുടിച്ചിടുന്നു
നീരാളം നീർത്തുന്നു നീലവാനം
മലകൾ മുലകൾ ചുരന്നു നിൽക്കേ
പതഞ്ഞൊഴുകുന്നു പാലരുവിയെങ്ങും
പെണ്ണേ നിൻ ചുണ്ടിലെ പൂവിറുക്കാൻ
കൊതിയേറെയുണ്ടെന്റെയുള്ളിലിന്ന്
മണ്ണിന്റെ കാരുണ്യമാണു പെണ്ണേ
ഞാനുമീനീയും, ഈ കാഴ്ച്ചകളും

2017 ഒക്‌ടോബർ 9, തിങ്കളാഴ്‌ച

സത്യം




സത്യത്തെ അന്വേഷിച്ച്
ഞാൻ നടന്നു
ഇനി അന്വേഷിക്കാനൊ
രിടമില്ല
എവിടെയാണ് സത്യം ?!
തളർന്ന വശനായി
 തിരിച്ചെത്തി
അകത്തേക്ക് കയറുമ്പോൾ
ഭാര്യ പറഞ്ഞു:
ചെരിപ്പ് പുറത്തഴിച്ചു വെയ്ക്കുക.
ഞാനെന്നെതന്നെ അഴിച്ചു വെച്ചു
സത്യമെന്തെന്ന് അന്നാണെനിക്ക്
മനസ്സിലായത്

ആഴം




ഓർമ്മകൾക്ക് കിണറാഴം
ഏതു വെയിലിലും
കവിഞ്ഞൊഴുകുന്നു
ഏതു പെയ്ത്തിലും
പൊള്ളി തിളയ്ക്കുന്നു
ഏതോ തുരങ്കത്തിൽ
നിന്നും
തരംഗമായലയടിക്കുന്നു
ഉപ്പുരസമേറ്റ്
ചുംബനപൂ ചുവക്കുന്നു
മൗനത്തിന്റെ മുയൽ
ക്കുഞ്ഞു പിടയുന്നു
സ്പർശത്തിന്റെ
സർപ്പമിഴയുന്നു
പ്രണയത്തിന്റെ ഓർമ്മകൾക്ക്
കിണറാഴം

മൗനം




മൗനത്തിന്റെ
പട്ടു കുപ്പായവു
മിട്ട്
നീയിരിക്കുന്നു
പിഞ്ഞിപ്പോയ
താണ്
എന്റെ മൗനം
അതാണ് ഇടയ്
ക്കിടെ
വാക്കായ് നിന്റെ
മുന്നിലേക്കടർന്നു
വീഴുന്നത്
എന്നിട്ടും;
തട്ടി മാറ്റാനല്ലാതെ
തൊട്ടു നോക്കുന്നില്ല
ല്ലോ നീ