malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2017 നവംബർ 7, ചൊവ്വാഴ്ച

പ്രണയം




ജീവിതത്തിലെ
പ്രണയപുസ്തകത്തിന്റെ
നടുപ്പേജായിരുന്നിലെ നാം
എന്നിട്ടും; അതിൽ നിന്നും
ഒരിതൾ നീ കീറിയെടുത്തില്ലെ
കണ്ണീരുപ്പിനെ പുളിപ്പെന്നു
പറഞ്ഞ് തുപ്പിക്കളഞ്ഞില്ലെ
അലഞ്ഞു തിരിയുന്നുണ്ട്
ഇന്നും നിന്റെ കുന്നിൻ പുറങ്ങളിൽ.
അടർത്തിമാറ്റിയിട്ടും നിന്നിൽ നിന്നും
കീറിപ്പോയിട്ടില്ല പൂർണ്ണമായും
പ്രണയം
ഹൃദയത്തിൽ ഒന്ന് കൈവച്ചു നോക്കൂ:
മിടിക്കുന്നുണ്ട് ഞാൻ മടുപ്പേതും
കാട്ടാതെ

2017 നവംബർ 6, തിങ്കളാഴ്‌ച

കാരണഭൂതൻ




ഫണമുയർത്തി കാത്തിരിക്കുന്നത്
പാമ്പല്ല
ഒറ്റയടിപ്പാതയിൽ ഒളിച്ചിരിക്കുന്നതും.
ഇതിഹാസങ്ങൾ രചിക്കുന്നതും
പീഠമിട്ടിരിക്കുന്നതും
വേരറ്റു വീഴുന്നതും നീ
എരിച്ചു കളയുന്നതും
അരിഞ്ഞു വീഴ്ത്തുന്നതും നീ.
അനുഗ്രഹിച്ചേകിയ മണ്ണും, ജലവും
നീ നിഗ്രഹിക്കുന്നു
പ്രളയാഗ്നിയും, കരിങ്കാടും നീ
ഹൃദയത്തിൽ സൂക്ഷിക്കുന്നു
കാത്തിരുന്നു കൊത്തിയിട്ടില്ല
ഇന്നുവരെ ഒരു പാമ്പും
നിന്നിൽ നിന്നും കാകോളമൊഴുകി
ക്കൊണ്ടേയിരിക്കുന്നു
അറിവിന്റെ കനി തന്നവനെ
ഒറ്റിക്കൊടുത്തവൻ നീ
നീ തന്നെ ചെകുത്താന്റെ രക്ഷിതാവും,
പുത്രനും
ഫണമുയർത്തി കാത്തിരിക്കാറില്ല
ഒരു പാമ്പും
നിന്റെ ഫണം താഴുന്നേയില്ല.

2017 നവംബർ 2, വ്യാഴാഴ്‌ച

കുളം




കുളം എന്നെ എളുപ്പത്തിൽ
കുട്ടിയാക്കി മാറ്റുന്നു
സമയ ബോധമില്ലാത്ത എന്നെപ്പോലെ
കുളവും കളി ചിരിയാൽ കൂട്ടുകൂടുന്നു
പതഞ്ഞൊഴുക്കുവാൻ കഴിയില്ല കുള
ത്തിന്
അതുകൊണ്ട് താഴേക്ക് താഴേക്ക്
തടം തല്ലി ഒഴുകുന്നുണ്ടാകാം!
മുകളിലുള്ളത് കുളത്തിന്റെ ജല
സംഭരണി മാത്രമാകാം !!
ഓർമ്മകളെ ഉള്ളം തിരഞ്ഞു കൊണ്ടേ
യിരിക്കുന്നു
വാക്കുകളുടെ പൂക്കൾ കുരുത്തുവരുന്നു
മരം കുടഞ്ഞെറിയുന്ന സുഗന്ധപൂക്ക
ളേപ്പോൽ ഓർമ്മകൾ
പൊടി മണ്ണിൽ പുതഞ്ഞ ചിത്രശലഭ
ച്ചിറകുകൾ പോലെ പറന്നു വരുന്നു
കുളം എന്നാണ് കൂകി പാഞ്ഞിട്ടുണ്ടാകുക
അണച്ചു കൊണ്ട് വന്നു നിൽക്കാറുണ്ട്
ഇടയ്ക്കിടേവണ്ടികൾ
കുളത്തിലെ തീവണ്ടി സ്റ്റേഷനിൽ.
തടം തല്ലി താഴേക്ക് താഴേക്ക്
ഒഴുകുന്നുണ്ടാകുമോ
കുളം ഇന്നും





ഇരുട്ട്




സൂര്യപ്രകാശം ചിത്രമെഴുതിയ
എണ്ണച്ചായ ചിത്രം പോലെ സാന്ധ്യാ
കാശം
പക്ഷികൾ, കാടുകൾ, പൂവുകൾ, കുന്നുകൾ
ഒരു കൊളാഷ് ചിത്രം പോലെ പുഴ
യോരം
ഞങ്ങളെ പിടിക്കൂയെന്ന് കരയോളം
വന്നു പറയുന്നു ചെറു മത്സ്യങ്ങൾ
ഏകാന്തത വേദാന്തിയാക്കിയതുപോലെ
ദൂരെയൊരാൽമരം
പ്രണയിച്ചും, കലഹിച്ചും തൊട്ടു തൊട്ടിരി
ക്കുന്നു ചില പക്ഷികൾ
പച്ചയിൽ കറുത്ത ചിത്രം പോലെ
മുളങ്കൂട്ടത്തിൽ തൂങ്ങിക്കിടക്കുന്നു
വവ്വാലുകൾ
എത്ര സുന്ദര കാഴ്ച്ചകൾ
ഇരുട്ട് കാഴ്ച്ചകളെ മറച്ചു തുടങ്ങി
ഞാൻ ഭയപ്പെടുന്നു
നാളെ കാണുവാൻ കഴിയുമോ എനിക്കീ
കാഴ്ച്ചകൾ

2017 നവംബർ 1, ബുധനാഴ്‌ച

അമ്പ്




കൊമ്പുകോർക്കുവാൻ കെൽ
പ്പില്ലെനിക്ക്
കോരിക്കുടിക്കുവാൻ കൊതിയുമില്ല
ആർത്തിയുടെ ഓരത്തു നിന്ന്
ഒറ്റിക്കൊടുത്തവനരികത്തു നിന്ന്
ഓടുന്നു ഞാൻ
ഒരു പിടി അരി മതി
ഒരു ദിന മന്നത്തിന്
എന്റെ അരിയെത്തിക്കുവാൻ
അമ്പു തൊടുക്കുന്നു

ചിത്രം



വരച്ചു വെച്ചതു പോലെ
മലകൾ
ഉദയസൂര്യൻ
കുഞ്ഞു വീട്
വേലികെട്ടിത്തിരിച്ച പുരയിടം
പുഴ
ചെറുതോണിയിൽ തുഴയെറിയും
തോണിക്കാരൻ
അരയന്നങ്ങൾ
അഴകൊഴുകും ആമ്പൽ പൂ
വലയെറിഞ്ഞ പോൽ വെയിൽ
നാളത്തിൽ
പറന്നു പൊങ്ങും വലാകങ്ങൾ.
പച്ചപ്പിന്റെ പറുദീസ യെ
ചിത്രകാരൻ ക്യാൻവാസിലേക്ക്
പറിച്ച് നട്ട്
ചുരുട്ടിയെടുത്ത് നടന്നു നീങ്ങി
ചൂടപ്പം പോലെ വിറ്റുപോകുന്നു
ഇന്ന് അവയൊക്കെചിത്രങ്ങളായി

ജീവിതം പാടുവാൻ


അഗസ്ത്യ തീർത്ഥങ്ങളിൽ
മുങ്ങിക്കുളിക്കണം
ആരണ്യകങ്ങളെ തൊട്ടറിഞ്ഞീടണം
ഉള്ളുണർവ്വിന്റെ വഴികളീലൂടെന്റെ
ഉള്ളിലെ കാടിനെ ആട്ടിയോടിക്കണം
പ്രണയത്തിന്നമൃതകുംഭങ്ങളും പേറിയാ
സ്നേഹ സരിത്തിൽ മുങ്ങി നിവരണം
അതിരുകളെല്ലാമെ അറ്റുവീഴുന്നൊരു
അരുണാഭയെന്നും തെളിഞ്ഞു നിന്നീ-
ടണം
നാമാര് യെന്ന് അറിയുകയെന്നാൽ -
ആരുമല്ലെന്നുള്ളറിയലാണ്
ഹൃദയം തുറന്നൊന്നുകാട്ടുകീലേ
ഉള്ളം നിറയൂ ,വറിഞ്ഞിടേണം
തുച്ഛമാം ജീവിതം എന്നറിഞ്ഞീടുകിൽ
തച്ചുടക്കില്ല നാം ഈ രാഗ ഭൂവിനെ
വാടി വീഴുന്നൊരീ പൂവായജീവിതം
പാടുവാനുളളിൽ തെളിയണം നന്മകൾ
അഗസ്ത്യ തീർത്ഥങ്ങളിൽ
മുങ്ങിക്കുളിക്കണം
ആരണ്യകങ്ങളെ തൊട്ടറിഞ്ഞീടണം?