malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2017 ഡിസംബർ 7, വ്യാഴാഴ്‌ച

പ്രണയിനിക്ക്




കൗമാരത്തിന്റെ കാവുകളിൽ,
സ്നേഹത്തിന്റെ സൈകതത്തിൽ
പനയോലത്താളിൽ കുറിച്ചിട്ട
ഇഷ്ട്ടപ്പെരുമഴയുടെ
ആലവാലത്തിൽ നനഞ്ഞ്
വികാരങ്ങളുടെ വിശറിയായ്
വിലോല താളത്തിൽ തുടിച്ചിരുന്നു.
പ്രണയം, വസന്തകാല പൂക്കളായിരുന്നു ,
ശലഭങ്ങളായിരുന്നു.
ദലമർമ്മരങ്ങളും, കാട്ടരുവിയും, പ്രാർത്ഥ
നയുമായിരുന്നു.
പർവതത്തിന്റെ പ്രശാന്തിയും, താഴ്വര
യുടെ താരുണ്യവുമായിരുന്നു.
അനുരാഗികൾ, മഴ പെയ്യുന്ന മരച്ചില്ല
കളും, വെയിൽ പൂക്കുന്ന ഇളം ചെടി
കളും.
നിലാവുള്ള രാത്രികൾ സ്വപ്നങ്ങൾ
പൂക്കുന്ന
പവിഴപ്പാടങ്ങളായി .
ആർത്തലച്ചെത്തുന്ന വെള്ളച്ചാട്ടം
ജലകണികകളുടെ നറുമണികളായ്
വിവർത്തനം ചെയ്യപ്പെട്ടു.
ആലസ്യങ്ങളുടെ അരുണിമയിൽ നിന്നും
പ്രഭാതങ്ങൾ പിറവിയെടുത്തു.
ഇന്നുമുണ്ടാപ്രണയമുളളിൽ .
പ്രീയേ, പാതിതുറന്ന നിന്റെ ചുണ്ടിൽ
പ്രണയത്തിന്റെ ഒരു ചെണ്ടുമല്ലിക
ഞാൻ വിരിയിക്കുന്നു

2017 ഡിസംബർ 6, ബുധനാഴ്‌ച

എരിഞ്ഞു തീരുന്ന ജന്മങ്ങൾ




നിരാലംബരെ കാണുമ്പോൾ
നിന്നുപോം നിർന്നിമേഷനായ്
എന്തിനീ ജന്മങ്ങളായിരം
നീറിപ്പിടയുന്നു മാനസം
ജീവരാഗമായ് പെയ്തുനിൽ
ക്കേണ്ട ജീവിതം
ക്രൂര കൈകളിൽ പെട്ടുപോയല്ലോ.
കറുകനാമ്പായ് തളിർക്കേണ്ടവ
കടയോടെ കരിഞ്ഞു പോന്നല്ലോ
പ്രണയാർദ്രമാകേണ്ട ഹൃദയങ്ങൾ
വിരഹാഗ്നിയിൽ പിടഞ്ഞു പോന്നല്ലോ
ശുകമായ് പാടേണ്ട ഗളങ്ങളിൽ
ഗദ്ഗദം മാത്രമല്ലയോ
അഗ്നിക്കോലങ്ങൾ കെട്ടി
കരിക്കട്ടയാകുന്നു ജന്മം
വിശപ്പിൽ വീണ ജന്മങ്ങൾക്ക്
വേദമോതുന്നു ദൈവം
വേദനതൻ പൊതിച്ചോറ്
വിളമ്പി വെയ്ക്കുന്നു ദൈവം
രമ്യഹർമ്യങ്ങളിൽ ചെന്ന്
രമിച്ചു മദിക്കുന്നു ദൈവം
പണക്കാരന്റെ പിൻമ്പേ നടക്കുന്ന
പിമ്പാകുന്നു ദൈവം
എവിടേയ്ക്കെവിടേയ്ക്ക് നോക്കി
യാലും
ധൂമം നിറഞ്ഞൊരു ലോകം
ഈയാംപാറ്റകളാകുന്നു
അരികുപറ്റിയ ജീവിതങ്ങൾ
എരിഞ്ഞു തീരുവാൻ മാത്രമായ്
എന്തിനു നൽകിയൊരു ജന്മം.



2017 ഡിസംബർ 4, തിങ്കളാഴ്‌ച

കെടാവിളക്ക്




കെടാവിളക്കാണെന്നമ്മ.
ദിനവും നെയ്വിളക്കായ്
ജ്വലിച്ചു നിൽക്കുന്നുവെൻ
ഹൃത്തിൽ.
അമ്മയാണെന്നിലാദ്യനാളം
തെളിച്ചത്
ആനാളമിന്നുമെന്നിരുട്ടിനെ
യകറ്റി
വഴിയിൽ വെട്ടം തെളിക്കുന്നു.
അറിവിന്റെ അഗ്നിയാമക്ഷരം
തന്നുള്ള
പക്ഷിയാണെനിക്കെന്റെയമ്മ.
പിച്ചവെപ്പിച്ചെന്നെ പച്ചയും,
മഞ്ഞയും
പാടിപഠിപ്പിച്ചതമ്മ.
വീട്ടിലുള്ളോരോ മൺ തരിയിലു-
മറിയാം
അമ്മതൻ ആശ്ലേഷ ചൂട്.
പ്രാണനിൽ സ്നേഹതീ ഊതിയൂതി
പെരുപ്പിച്ച്
സൂക്ഷിച്ചു വെച്ചു തന്നതെന്നമ്മ.
മിന്നിമിന്നി നിൽക്കും മിന്നൽ
സ്വർണ്ണമല്ലെന്ന്
പഠിപ്പിച്ചു തന്നതുമമ്മ.
അണഞ്ഞാലുമണയാത്ത
അക്ഷയ അഗ്നിയാണെന്നെന്നു
മെനിക്കെന്റെയമ്മ

അഗ്നി




പെരുമീൻ ഉണരുംമുമ്പേ
എരിപൊരിയാണുള്ളിൽ
കരുവാന്റെ ഉലപോലെ
പൊരിയുയരും തീയുള്ളിൽ
അടുപ്പിൽ തീയുണർന്നിട്ടി-
ല്ലിന്നോളം
രാവിലെ,യീ കൂരയിൽ
അഗ്രസ്ഥാനമടുക്കള എന്നൊ
ന്നില്ലീ കൂരയിൽ
പചിക്കുവാനൊരിക്കലും പാക-
മില്ലരാവിലെ
കൊറ്റിന്നന്നവും തേടിയിറങ്ങുന്നു
ഇരുൾ വെളുപ്പിനേ
കത്തും കൊള്ളിയായലയുന്നു
ഉടുമുണ്ടു മുറുക്കുന്നു
തീപ്പൊരിച്ചിന്തയും തിന്ന്
അഗ്നി തീർത്ഥം കുടിക്കുന്നു
അഗ്നിയാണ് ജീവിതം
പൊള്ളൽ പാട് പെരുകുന്നു
താഴെ പട്ടിണി ചൂട്
മേലെ സൂര്യന്റെ ചൂട്
ഇരുതല കത്തുന്ന ചരടായി
ജീവിതം
അഗ്നിതൻ വ്യാഘ്രം മുന്നിൽ
വാപിളർന്നു നിൽക്കുന്നു
എങ്കിലും, തുഷ്ടിയുണരുന്നു
ശിഷ്ടജീവിതം സ്വപ്നം കാണുന്നു
അന്തിക്ക് അന്നവുമായി
തിരിച്ചെത്തുവാൻ തിടുക്കം കാട്ടുന്നു.
അയലത്തു നിന്നൽപ്പം
ചിരട്ടയിൽ കനലളക്കുന്നു
വീട്ടുമുറ്റത്ത്ചൂടേറ്റ്
അഗ്നി ലീലയിൽ രസിക്കുന്നു.

2017 ഡിസംബർ 3, ഞായറാഴ്‌ച

കാലം




നെഞ്ചേറ്റിയോരോർമ്മകൾ
ഉള്ളിൽ കളിക്കുമ്പോൾ
അഞ്ചു വയസ്സുള്ള കുട്ടിയാകുന്നു
ഞാൻ.
തഞ്ചത്തിൽ മാവിന്റെ തുഞ്ചത്തി
ലേറിയും
ചില്ലയൊടിഞ്ഞതും പൊത്തോന്ന്
വീണതും
കുഞ്ഞു സുഹറ പേടിച്ചു കരഞ്ഞതും
സുകൃതം കൊണ്ടൊന്നുമേ പറ്റാതിരു
ന്നതും
പാത്തുമ്മ മന്ത്രച്ചരടുമായ് വന്നതും
മന്ത്രിച്ച വെള്ളം കുടിക്കുവാൻ തന്നതും
പനിക്കോളുകൊണ്ടു ഞാൻ തുള്ളി
വിറച്ചതും
രാ,ചുരമേറി പനിയെങ്ങോ മറഞ്ഞതും
സുഹറ തട്ടത്തിൽ പൊതിഞ്ഞു കൊണ്ടു
ത്തരും
ഉപ്പും, മുളകുമായ് മാങ്ങ പങ്കിട്ടതും
പള്ളിക്കൂടത്തിനരികിലെ പുളിമര-
ച്ചോട്ടിൽ മധുര പുളിതിരഞ്ഞീടവേ
ചേരപ്പാമ്പൊന്നു പുളഞ്ഞങ്ങു പാഞ്ഞതും
അലറി വിളിച്ചു കൊണ്ടോടിയ സുഹറ
കെട്ടിപ്പിടിച്ചെന്നെ പൊട്ടിക്കരഞ്ഞതും
ഇന്നലെയെന്നോണമോർക്കുന്നു ഞാനിന്നും
കെട്ട കാലത്തിലെ കാഴ്ചയ്ക്കുമുന്നിലും.
മത, ജാതി, ഉപജാതി വർഗ്ഗീയതകളാൽ
ഇന്നെന്തെന്തു കോലാഹലങ്ങളാണെ
ങ്ങെങ്ങും.



2017 ഡിസംബർ 2, ശനിയാഴ്‌ച

ഒരു സന്ധ്യയിൽ





സന്ധ്യ സിന്ദൂരം തൊട്ടു
നിൽക്കുന്നു പുഴക്കരെ
സുഹൃത്ത് സൗഹൃദം ചൊല്ലി
പിരിഞ്ഞു പോയീടുന്നു
അടുത്തല്ലോ ചായക്കട
പോയിടാമവിടേക്ക്
ചൂടു സുലൈമാനി ,ഊതിയൂതി
കുടിക്കാം
ഇനിയും വൈകും ബസ്സ്,വേണ്ട
തിരക്കൊട്ടുമേ.
ചൂടു സുലൈമാനി വന്നു, പൊള്ളും
കലത്തപ്പം
കഴിക്കാനെടുക്കവേ കണ്ണൊന്നു
പാളിപ്പോയി.
പീടിക കോലായിലെ തൂണുചാരി നിൽ
ക്കുന്നു
മെലിഞ്ഞു വയറൊട്ടി, എല്ലുന്തിയു
ള്ളൊരു ബാലൻ
നോട്ടമെൻ പാത്രത്തിലും പിന്നെയെൻ
മുഖത്തുമായ്
നോട്ടം കൂട്ടിമുട്ടുമ്പോൾ മിഴി നീട്ടുന്നവൻ
മണ്ണിൽ
അക്കടയിലില്ലിനി പലഹാരമൊന്നും തന്നെ
അന്നത്തെ അവസാന സുലൈമാനിയും തീർന്നു
സംശയിച്ചില്ലൊട്ടും ഞാൻ ബാലനാ അപ്പം
നൽകി
സംശയംമാറതവൻ പതുക്കെ കഴിക്കുന്നു
വയറു നിറഞ്ഞുപോയ് ,ഏമ്പക്കം അറിയിച്ചു
നിറഞ്ഞിട്ടില്ലിന്നോള,മെൻ വയറിത്രമാത്രം.
ഹോണടി കേൾക്കുന്നല്ലോ വരവറിയിച്ചു
ബസ്സ്
കാശും കൊടുത്തുഞാൻ ബസ്സിലേക്കേറീ
ടവേ
അവസാന തുണ്ടപ്പം ചുണ്ടിൽ ചേർത്തു
വെച്ചും കൊണ്ടേ
രണ്ടു കൊച്ചു മിഴികൾ നീളുന്നു എന്നിലേക്ക്




2017 ഡിസംബർ 1, വെള്ളിയാഴ്‌ച

കൂട്ടുകാരിക്ക് ...!





കാത്തിരിക്കുന്നു ഞാൻ കൂട്ടുകാരീ
കാണാതകാലമിതെത്രയായീ
മാമ്പൂവിരിയുന്ന കാലമാകേ
മാങ്ങാചുനച്ചുണ്ട് തൊട്ടു നോക്കും
ആമ്പൽ വിരിയും കുളക്കടവിൽ
ഓമലേ ഞാൻ നിൻ കവിൾ തിരയും.
കാത്തിരിക്കുന്നു ഞാൻ കൂട്ടുകാരീ
കാണാതകാലമിതെത്രയായീ
നിൻനെഞ്ചിൽ മൊട്ടിട്ട മൊട്ടാമ്പുളി
കൗതുകം പൂണ്ടു ഞാൻ തൊട്ടു നോക്കേ
മഷിത്തണ്ടുതട്ടിത്തറിപ്പിച്ചു നീ
ഓടി മറഞ്ഞതുമോർമ്മയില്ലേ.
കാത്തിരിക്കുന്നു ഞാൻ കൂട്ടുകാരീ
കാണാതകാലമിതെത്രയായി
ഒക്കത്തടുക്കിയ ബുക്കുമായി
കക്കുകളിച്ചു നടന്നീടവേ
പെട്ടെന്ന് പെയ്ത മഴയിൽ നമ്മൾ
ചേമ്പില കുടചൂടി നടന്നതില്ലേ
കാത്തിരിക്കുന്നു ഞാൻ കൂട്ടുകാരീ
കാണാതകാലമിതെത്രയായീ
ഒരു ദിനം സ്കൂളിൽ നീ വന്നതില്ല
പിന്നെ ഞാനിന്നോളം കണ്ടതില്ല
എങ്ങു വസിക്കിലും ആരാകിലും
ഓർക്കുന്നുവോയെന്നെ കൂട്ടുകാരീ.
ഓർക്കുവാൻ ഇന്നാർക്കും നേരമില്ല
കാലത്തിൻ മാറ്റമതായിരിക്കാം
എങ്കിലും ചൊല്ലട്ടെ കൂട്ടുകാരീ
പച്ചമനുഷ്യനായുള്ള ഞാനേ
നിന്നെ മറക്കില്ല കൂട്ടുകാരീ.