malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2017 ഡിസംബർ 14, വ്യാഴാഴ്‌ച

സ്വന്തം




ലോകമേ തറവാട് എന്നു നിനച്ചോർ
നമ്മൾ
പിച്ചവെച്ചേറീടവേ പതുക്കെ സത്യം
കാൺമൂ
ഒരു തുണ്ടില്ലാഭൂമി, തലചായ്ക്കുവാനിട
മില്ല
സ്വപ്നങ്ങൾ പോലും സ്വന്തം ഇല്ലാതെ
പോയോർ നമ്മൾ
ഇരുളോ വെളിച്ചമോ എന്തു തന്നെയാ - കിലും
ഇല്ലായ്മകൾപോലും ഇല്ലാതലയേണ്ടോർ
ഉറ്റതായൊന്നുമില്ല ഒറ്റയൊറ്റയായ്പോയ്
തെറ്റുചെയ്തിട്ടില്ലൊന്നും ,പിറന്നു പോയ
തേ തെറ്റോ?!
നുകർന്നിട്ടില്ലിന്നോളം മൊഴി മധുരമൊട്ടുമേ
പകർന്നു തന്നിട്ടില്ലാരും കൊതിച്ചു പോയീടുന്നു
വിശപ്പിന്നിതിഹാസം ഞങ്ങൾക്കു മാത്രം
സ്വന്തം
നോവിന്നു പനിഷത്തിൽ പാണ്ഡിത്യം
ഞങ്ങൾക്കു മാത്രം
ഭാരങ്ങൾ ചുമക്കുന്നു ഭീരുത്വം മാത്രം
ബാക്കി
ഏകാന്തത വായിച്ച് തൃപ്തരാകും
ഞങ്ങൾക്ക്
സൂര്യചന്ദ്രൻ മാരേകും വെളിച്ചം മാത്രം
കൂട്ട്.

2017 ഡിസംബർ 13, ബുധനാഴ്‌ച

കണ്ണുനീർത്തുള്ളി




വറ്റിയില്ലിന്നോളം അമ്മതൻ
കണ്ണീര്.
വറ്റുകളെല്ലാം വടിച്ചു തരുമ്പോഴും
മുണ്ടു മുറുക്കി വെള്ളം കുടിക്കുമ്പോഴും
വെള്ളില പോലെ വിളർത്തുള്ളൊരമ്മതൻ
കണ്ണീരു വീണ് തിളങ്ങും കവിൾത്തടം.
കൊറ്റിയുദിക്കുന്നനേരമച്ഛൻ
കൊറ്റിനായ് കൊള്ളിറങ്ങുന്ന തൊട്ടേ
കാത്തിരിക്കുന്നു കണ്ണീരുമായി.
പാതിരാ പുള്ള് കരഞ്ഞീടവേ
കൈമെയ് തളർന്നച്ഛനെത്തീടവേ
തൊണ്ടയടഞ്ഞു തെറിച്ച തേങ്ങൽ
തേനൂറും ചിരിയാക്കി നിൽക്കുമമ്മ.
പട്ടിണി വിട്ടുമാറാത്ത കാലം
കർക്കിടക്കോള് തിമർക്കും കാലം
പിടിയരിക്കലം പോലുമൊഴിഞ്ഞ കാലം
കണ്ണീരും കൈയ്യുമായ് കഴിയും കാലം
ഉപ്പിട്ട കണ്ണീരു മാത്രം കുടിച്ചമ്മ
കെട്ടിപ്പിടിച്ചു കിടന്നിരുന്നു
കുട്ടനെ നന്നായി കാത്തിരുന്നു.
കന്നത്തം കാട്ടി കളിച്ച കാലം
കള്ളത്തരം കാട്ടി നടന്ന കാലം
കണ്ണീരിനാൽ കുഞ്ഞു മുഖം തലോടി
ഉൺമകൾ നുള്ളിതരുന്നു അമ്മ.
അമ്മയേക്കാളിന്ന് മക്കളെന്നാൽ
അമ്മയ്ക്ക് വേവലാതി മാത്രമിന്നും
എത്ര നാം സാന്ത്വനിപ്പിച്ചെന്നാലും
വറ്റുന്നതില്ലിന്നുമാ കണ്ണുനീര്.


2017 ഡിസംബർ 12, ചൊവ്വാഴ്ച

ഇന്നും.......!




ഇരിക്കാനല്പം പോലും ഇടനൽകി
യില്ലല്ലോ
നടപ്പാണല്ലോയിന്നും ജനിച്ചന്നുനാൾ
തൊട്ടേ
വഴിയോരത്തെ തണൽ,വീട്ടിനുമ്മറ -
ക്കോണും,
ഉച്ചയ്ക്കു തെക്കൻകാറ്റു വിരിച്ചതഴപ്പായ
ഒന്നുമേ നമുക്കല്ല ചപ്പടിച്ചീടുക നാം
തീക്കായാനൊരു കൂട്ടർ ഒരുങ്ങിയിരിപ്പുണ്ട്.
മുട്ടുവേദനയെന്നോ,മുടന്തി മുടന്തി നാം
പഴമ തൈലംകൊണ്ട് പതുക്കേ തടവുക
ശീതളതളിർ നുള്ളാൻ നമുക്കവകാശമില്ല
അത്യുഷ്ണ രസായനം പണ്ടേ കൂടിപ്പോർ
നാം .
പ്രണയപൂങ്കാവനം കണ്ടതില്ലിന്നു വരെ
പ്രാണനിൽ എന്തെന്നത് അറിഞ്ഞതില്ലി
ന്നുവരെ
കാല സാഗരങ്ങളതെത്ര കടന്നു നമ്മൾ
കോടി ജന്മങ്ങളെത്ര മനസ്സാൽ തൊട്ടു
നമ്മൾ.
കണക്കു പുസ്തകതാളിൽ കാലം കുറിച്ചു -
ണ്ടാകാം
അന്യമായ് തീർന്നുള്ളൊരു ബാല്യകൗമാര
ക്കാലം
തുമ്പിയെ, പൂമ്പാറ്റയെ, പാട്ടിന്റെ യാകാശ
ത്തെ ,
പുല്ലിനെ, പൂവുകളെ, മാറുന്ന ഋതുക്കളെ
കതിരായ് തുടുക്കാത, പാട്ടായ് പൊഴിയാത,
പുഴയായൊഴുകാത, തുഴയായ് തുഴയാത,
തുണയായ് തഴുകാത
വിശപ്പിൻ കനൽ മാത്രം ഊതിയൂതി പെരു
പ്പിച്ച
ഞാറ്റുവേലയും, ഞാറ്റു പാട്ടുകളുമില്ലാത.
വെറിയാട്ടത്തിൻ വെറും പഞ്ചാരിപ്പെരുക്ക
ങ്ങൾ
കണ്ടുമടുത്തുള്ളൊരു കാലത്തിന്നരികിലേ
പ്രാണനെ ചുമന്നന്നു നടന്നു പോയൊരു കാലം.
ഇരിക്കാനിന്നും അല്പം ഇടം കിട്ടിയില്ലല്ലോ
നടപ്പാണല്ലോയിന്നുംഎങ്ങോട്ടെന്നറി
യാതെ.

2017 ഡിസംബർ 11, തിങ്കളാഴ്‌ച

ചൂട്

ചൂട്



മഴയൊട്ടു മാറി പുറന്തിരിഞ്ഞേ
യുള്ളു
മിഴിചുട്ടു നീറുന്ന ചൂട്
മൊഴിമുട്ടി നിൽക്കുന്ന ചൂട്
പഴി പറഞ്ഞീടുന്നുചൂട്
പിഴയെന്തിനായി,യീച്ചൂട്.
കിണറിലെ വെള്ളം കുടിക്കാൻ
കൊതിയൂറി നിൽക്കുന്നു ,വുള്ളം
കുളിരുള്ളിലൽപ്പം കലർന്നാൽ
ക്ഷീണം ക്ഷണികമായ് മാറും
കാണുവാൻ കിണറില്ലിന്നെങ്ങും
ഈ മനസ്സാം പഴങ്കിണറിന്നാശമാത്രം.
കുഴൽക്കിണർ മാത്രമാണെങ്ങും
കുപ്പയിലും കുത്തിടുന്നു.
കുപ്പിവെള്ളം മാത്രമെങ്ങും
കൈയ്യിൽ ഗമയിലിരിപ്പൂ.
കുണുങ്ങി കുണുങ്ങി കറുമ്പി -
കുന്നിറങ്ങുന്ന വെളുമ്പി
കുറുമ്പു കാട്ടിത്തുള്ളിച്ചാടും
നീർച്ചോലയെങ്ങുമേയില്ല
കൊഞ്ഞനം കുത്തി കൈത്തോ
ട്ടിൽ
കൊഞ്ചിക്കുഴയലുമില്ല
കുളമില്ല, പുഴയില്ല, കിണറില്ല, കണ്ണില്ല,
മൂടില്ല, മുലയില്ലു,ടലുമില്ല
തലയില്ല, മലയില്ല, തണലില്ല, തടമില്ല
തിടം വച്ചു നിൽക്കുന്ന ചൂടു മാത്രം
മിഴിചുട്ടു നീറുന്നചൂട്
ഉടൽവെന്തു നീറുന്ന ചൂട്.





2017 ഡിസംബർ 10, ഞായറാഴ്‌ച

ബാക്കി



അനിവാര്യമാകുന്ന
അനേകം യാത്രകളുണ്ട്
കനമില്ലാത കൈകളാൽ
മാടി വിളിക്കുന്ന
അരൂപിയായ അനവധി
ദുരന്തങ്ങളും.
തീക്ഷണ ജീവിതത്തിന്റെ
ബാക്കി പത്രങ്ങൾ.
മാറി മറയുന്ന മണൽക്കുന്നു
കളും, കുഴികളും ജീവിതം.
പൊള്ളുന്ന കണ്ണീരിൻ നനവ്
മാത്രം ബാക്കി.

2017 ഡിസംബർ 9, ശനിയാഴ്‌ച

വായനശാല




വായനശാലയിൽ
വിദ്യാർത്ഥികളേറെ
ഒച്ചപ്പാടുകൾ, ബഹളങ്ങൾ.
വായനശാലയിൽ
വായനകളേയില്ല.
മൊബൈൽ ഫോൺ -
ഗെയിമുകൾമാത്രം.
ചുമരിൽ ഇ.എം.എസിന്റെ
ചായാചിത്രം.
ചരിത്രത്തിന് മുമ്പേ നടന്ന
മഹാൻ.
സ്കൂളിൽ ഞങ്ങൾ ഒറ്റ
ബെഞ്ചിൽ
കൃഷണന്നും, ഖാദറും, വർഗ്ഗീസും
തൊട്ടു തൊട്ടിരിക്കുന്നു.
കോപ്പി പുസ്തകത്തിൽ
പശു പലതരം പാൽ ഒരു നിറം
വരി തെറ്റാതെ വടിവിലെഴുതുന്നു.
ചരിത്രം മനസ്സിൽ ചുരമാന്തുന്നു
ഒരായിരം ചുവന്ന പുഷ്പങ്ങൾ
വിടരുന്നു


2017 ഡിസംബർ 8, വെള്ളിയാഴ്‌ച

പാലം




പാലം പണിയുവാൻ
പല ദേശക്കാരെത്തി.
പല ഭാഷകൾ,പലവേ
ഷങ്ങൾ, പലപേച്ചുകൾ ,
ലോറികൾ, ക്രയിനുകൾ,
പാറ പൊട്ടിക്കലുകൾ,
കൂക്കിവിളികൾ, ഭർത്സ -
നങ്ങൾ, ബഹളം എങ്ങും
ബഹളം
പണി,രാപ്പകലില്ലാതെ
പണി.
പാലം പണിയിൽ പലരും
മരിച്ചു
പാറയിൽ വീണ് തലതല്ലി ,
പാറ തലയിൽ വീണ്‌,
വഞ്ചിമറിഞ്ഞ്, ചെളിയിൽ
പുതഞ്ഞ് .
കണ്ണീരും, ചോരയും,വിയർ
പ്പുംചേർത്ത്
പടുത്തുയർത്തി പാലം.
മരിച്ചവരെല്ലാം ഉയിർത്തെ
ഴുന്നേറ്റ്
ജാഗ്രതയോടെ കാക്കുന്നു
പാലം
ചിലർ തൂണായി താങ്ങി
നിർത്തി,
പാറയായ് പരപ്പേറി, ചെളി
യിൽപുതഞ്ഞ് ഉറപ്പായി
കാലമാം പാലത്തിലൂടെ
എത്രയെത്ര
ജന്മങ്ങൾ കടന്നു പോയി.
ഇന്നും പാലം പാലമായ്
നിൽക്കുന്നു
പലവുരു കേട്ടിട്ടുണ്ട് പോലും
പലരുംപല രാത്രികളിൽ
മരിച്ചു പോയവരുടെപല ഭാഷ
കളിലുള്ള
വർത്തമാനങ്ങൾ
അവരായിരിക്കുമോ ഇപ്പോഴും
 പാലംതാങ്ങി നിർത്തുന്നത്.