malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2018 ഫെബ്രുവരി 7, ബുധനാഴ്‌ച

മരങ്ങളെവിടെ....!




തളിരില താളം കൊട്ടിപ്പാടി സൂര്യനെയുണർത്തീടാൻ
മധുരമനോജ്ഞമഞ്ഞല ചാർത്തി
കിളിയെയുണർത്തീടാൻ
നെറുകയിൽ പൂങ്കുല ചൂടി ചേലിൽ
പുലരിയെയുണർത്തീടാൻ
തളിരിൽ കുളിരും പൂന്തേൻ ചൂടി
ശലഭച്ചിറകാവാൻ
മരങ്ങളെവിടെ മരങ്ങളെവിടെ
മാളോരെ ചൊല്ലൂ?!.
മാമല മേലേ കയറി പോകും മഴയെ
വിളിച്ചീടാൻ
വാനിൽ ചേക്കകൾ തേടി നടക്കും
പറവയെ വിളിച്ചീടാൽ
പൊന്നുവിളയും നാടായീടാൻ
മണ്ണൊരുക്കാനായ്
മരങ്ങളെവിടെ മരങ്ങളെവിടെ
മാളോരെ ചൊല്ലൂ?!.
വെള്ളമെന്നും മണ്ണിലൂറി
മനം നിറച്ചീടാൻ
മഴ നിന്നാലും മരങ്ങൾ പെയ്ത്
മണ്ണ് നനച്ചീടാൻ
വരൾച്ചയെന്നൊരു മാറാവ്യാധി
ആട്ടിയകറ്റീടാൻ
മരങ്ങളെവിടെ മരങ്ങളെവിടെ
മാളോരെ ചൊല്ലൂ?!.
മരങ്ങളിനിയും മുറിച്ചുമാറ്റില്ലെന്നു -
രചെയ്തീട്ടൂ
മനസ്സിനുള്ളിലെ ഖഡ്ഗ,മൂരി വലി-
ച്ചെറിഞ്ഞീടൂ

2018 ഫെബ്രുവരി 6, ചൊവ്വാഴ്ച

കുഞ്ഞുങ്ങൾ




കുഞ്ഞുങ്ങളെക്കുറിച്ച്
നമുക്കൊന്നുമറിയില്ല
പൂവുകൾ പോലെ,
ഇളന്തെന്നൽ പോലെ.
നാമറിയാതെ നമ്മെ ഒരു ലോക-
ത്തേക്ക് കൂട്ടിക്കൊണ്ടു പോകു
ന്നുണ്ടവർ
സ്നേഹം കൊണ്ട് സ്വർലോകവും,
സ്വപ്നം കൊണ്ട് പുതു ലോകം
പണിയുന്നുണ്ട് .
നമ്മളെ അവർ എന്തൊക്കെ പഠി-
പ്പിക്കുന്നു!
നമ്മെ നമ്മളാക്കുന്നത് അവരല്ലെ?
അവരുടെ വാക്കുകൾ സംഗീതം
വിരലുകളിൽ ഇന്ദ്രജാലം
ആ ഒരു പുഞ്ചിരി മതി നമ്മെയാകെ
മാറ്റിമറിക്കാൻ.
നോക്കൂ നിങ്ങൾ, ആകുഞ്ഞിച്ചുവടു
കളിൽ
വീടാകെ ചിരിക്കുന്നത്
പിച്ചവെയ്ക്കുവാൻ ചുമരുകൾ
വിരലാകുന്നത്.
തടിച്ച പുസ്തകത്തിലെ അക്ഷര
ങ്ങൾ നിങ്ങളോട് കലമ്പുന്നുവോ ?!
നോക്കൂ, അവരുടെ കൈകളിൽ
അവ ഇക്കിളിയാൽ പുളയുന്നത്
അക്ഷരങ്ങൾ ആടിതിമർക്കുന്നത്
ചെറു ചെറുതുണ്ടങ്ങളായ്
പട്ടമായ് പാറി നടക്കുന്നത്.
കുഞ്ഞുങ്ങളെക്കുറിച്ച്
നമുക്കൊന്നുമറിയില്ല



2018 ഫെബ്രുവരി 5, തിങ്കളാഴ്‌ച

കിണർ




ഒരു കിണർ കുത്താനാശിച്ചിട്ട്
കാലം കുറേയായി
കഴിഞ്ഞിട്ടില്ല,യിന്നേവരെ.
കിടാരി പുല്ലുമേഞ്ഞ വീട്
ഓടുവെച്ചൊന്ന് ചോപ്പിച്ചു
പെങ്ങടെ കല്യാണം കഴിഞ്ഞു ,
പേറുകഴിഞ്ഞു
പുറപ്പെട്ടുപോയ ഭർത്താവിനെ -
യോർത്ത്
പെങ്ങളിപ്പോൾ വീട്ടിൽ കഴിയുന്നു.
ഒരു കിണറാഴമുണ്ടാകൺ കുഴി-
കൾക്ക്, നെഞ്ചിൻ തടത്തിന്.
മുരളുന്ന ജീവിതത്തിന്റെ സിംഹ
ക്കണ്ണുകൾ
എത്തിനോക്കുന്നുണ്ടാ,ഗാധതയിൽ
ദുഃഖത്തിന്റെ മീൻപുളച്ചലുണ്ടാ-
മിഴികളിൽ
ആമയിഴച്ചിലായ് പോകുന്നു കാലം
മുയലോട്ടമായി പോയില്ലെ ജീവിതം.
ഇനി കിണറിന്റെ ആവശ്യമില്ല
അകത്തളത്തിൽ ആഴമുള്ളൊരു
കിണറുണ്ട്
വറ്റാതജലവും .

2018 ഫെബ്രുവരി 4, ഞായറാഴ്‌ച

പ്രണയം ഇങ്ങനെ




തെച്ചിപ്പൂവായ്
തുടിച്ചു നിൽക്കുന്നു നീ
നിത്യകാമങ്ങളിൽ പൂത്തു
നിൽക്കുന്നു
നിലയ്ക്കാത പ്രണയത്തിൻ
തൃഷ്ണകാടകങ്ങളിൽ
ചന്ദനക്കുളിർ തെന്നലായി
നീ വീശുന്നു
കൺമഷിക്കണ്ണുകൾ
കോർക്കുന്നു പ്രണയത്തിൻ
നൂലിഴ കൊണ്ടൊരു
വാസന്ത സ്വപ്നങ്ങൾ
അച്ചെഞ്ചൊടികളിൽ പ്രണയ
ത്തിൻ ലേഖനം
ആഗളത്തിൽ നിന്നും
ഗസലിന്റെ ശീലുകൾ
താരപഞ്ചമത്തിനാൽ
പ്രേമ സല്ലാപങ്ങൾ
പ്രണയമൊരു സർഗ്ഗസംഗീത
സാധകം.

2018 ഫെബ്രുവരി 3, ശനിയാഴ്‌ച

ഓർമ്മ മരം




മുത്തച്ഛന്റോർമ്മയ്ക്ക്
അച്ഛനൊരു മരംനട്ടു
രാവെന്നോപകലെന്നോ-
യില്ലച്ഛനതിൻ വളമായി
ആ നാട്ടുമാവെന്നും
തേനൂറും പഴംതന്നു.
അച്ഛൻ മരിച്ചപ്പോൾ
നട്ടില്ല മരമൊന്ന്
ഓർമ്മ മരം മുറിച്ചന്ന്
ഓഹരികൾ പങ്കിട്ടു
മറന്നേപോയ് മരംനടാൻ
നാടിനെ നാട്ടാരെ.

2018 ഫെബ്രുവരി 1, വ്യാഴാഴ്‌ച

ആയുസ്സ്




ടാങ്കിൽ നിറച്ച
ജലം പോലെ
ആയുസ്സ്.
ചിലത് ഓരോ
തുള്ളിയായ്
ഇറ്റിയിറ്റിതീരുന്നു.
ചിലത് ടാപ്പിളകി
യതുപോലെ
ഇടതടവില്ലാതെ
എന്തൊക്കെയോ
ചെയ്ത്
പതുക്കെ പതുക്കെ.
മറ്റു ചിലത്
ഓട്ട വീണ പൈപ്പു
പോലെ
ചോർന്നും, ഒട്ടിക്കപ്പെട്ടും
രോഗാതുരമായി.
വേറെ ചിലതുണ്ട്
നെടുകേ പിളർന്ന
ടാങ്കു പോലെ
നിമിഷങ്ങൾ കൊണ്ട്.
കണ്ടു പിടിക്കപ്പെട്ടി
ട്ടില്ലയിന്നു വരെ
ആയുസ്സിന്റെ ആഴം.

ഫിബ്രുവരി




ചൂടിനെ ചൂടി വരുന്നൊരു മാസം
ചൂടിന്റെ കുംഭവും പേറുന്ന മാസം
വേടിനെ വാടാതെ നോക്കണം നമ്മൾ
തണലിനെ നട്ടുനനയ്ക്കണം നമ്മൾ
നീർച്ചോലയൊക്കെ നികന്നു പോയീടും
എങ്ങുമേയില്ല നീർമേഘങ്ങളെങ്ങും
പ്രാണനീരേതോ പ്രലോഭനത്താലേ
ദിനന്തോറുമെങ്ങോ മറഞ്ഞു പോന്നല്ലോ
വന്ധ്യകാലം ചൊല്ലി തള്ളാതിരിക്കുക
തളിർത്തിടും,പൂവിടും തലോടിനിന്നീടു
കിൽ
ഒറ്റതിരിഞ്ഞാലും വേനലിലും പച്ച _
യെത്തിടും വേദന മാറ്റിടുമെന്നോർക്ക
മനസ്സിന്റെയുള്ളിൽ മധുരം കിനിയുന്ന
വെള്ളരിക്കോന്നു കിളിർക്കുമെന്നോർക്ക
........................................................................
കുറിപ്പ് :- ആടിന്റെ ഉരിച്ചതോല്ഫിബ്രുവരി
യെ സൂചിപ്പിക്കുന്നു .ഇതുകൊണ്ടടിച്ചാൽ
വന്ധ്യത മാറുമെന്ന് പഴയ ആചാരം