malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2018 ജൂൺ 7, വ്യാഴാഴ്‌ച

സത്യം




പൊത്തിലുറങ്ങുന്നു
സത്യങ്ങൾ
കള്ളങ്ങൾ
കളത്തിലിറങ്ങി കളിക്കുന്നു
തീ യുമ്മവെയ്ക്കുന്നു നെഞ്ചിൽ
തീപ്പാമ്പുകൾ കൊത്തിയെടുക്കു
ന്നു ജീവൻ
തഥാഗതൻ,നീ കാട്ടുന്നില്ല സാഹസം
സഹനവസ്ത്രം നിൻ ഹൃദയത്തിന്നുടുപ്പ്
കുരുതിയുമായെത്തുന്നു ദൂതുകൾ
കരുതിയിരിക്കുക കാലം കറുത്തു പോയ്
ക്ഷേമം പറഞ്ഞു വന്നുള്ളോർ
ക്ഷോഭവും കൊണ്ടു വരുന്നു
ക്ഷമയെന്നതേയില്ല,യിന്ന്
തൽക്ഷണം യെല്ലാം നടപ്പൂ.
തടവിലാക്കപ്പെട്ട ദൃശ്യങ്ങൾ ഒരിക്കൽ പുറത്ത്
വരും
തടിനിയേപ്പോൽ ,തടഞ്ഞു നിർത്താൻ
കഴിയില്ലതോർക്കുക.

2018 ജൂൺ 6, ബുധനാഴ്‌ച

കടലമ്മ




കടലിനെ നോക്കി ഒരു കുടിലിരിക്കുന്നു
കരയിൽ പിടിച്ചിട്ട മീനിനെപ്പോലെ അതി -
ലൊരുവളിരിക്കുന്നു
രാത്രി വലയിട്ടുപിടിച്ചിരിക്കുന്നു കടലിനെ
കറു കറുത്ത പേശികളുരുട്ടി വലിച്ചു
കയറ്റാൻ ശ്രമിക്കുന്നു
മീനിനെപ്പോലെ കുതറി മാറാൻ ശ്രമിക്കുന്നു
ണ്ട് തിരകൾ
ഒരമ്പിളി തേങ്ങാപ്പൂള് പടിഞ്ഞാറേ ചെരുവിൽ
കാത്തിരിക്കുന്നു കാക്കയെ
ചത്ത ഒരുമത്തി ചരുവത്തിലെജലപേടക
ത്തിൽ
അന്ത്യകൂദാശ കാത്തിരിക്കുന്നു
കലിതുളളിയ കടലിന്റെ കൂറ്റിൽ
മിണ്ടാൻ മറന്ന് അവൾ
മിഴി പൂട്ടാൻ മറന്ന് കുടിൽ
മഴ മിഴിനീരു പൊഴിക്കുന്ന പുലരി
രക്തമിറ്റുന്ന തിരുമുറിവു പോലെ
ചുവക്കുന്ന കിഴക്കൻമല
കടൽ അമ്മയാണ്
അമ്മ അന്നമാണ്
അറിവില്ലായ്മയിലും അളവില്ലാതെ
വാരിക്കൊടുത്ത അമ്മ
പ്രാർത്ഥനക്കണ്ണ് അക്കരെനട്ട്
കാത്തിരിക്കുന്നു അവൾ




2018 ജൂൺ 5, ചൊവ്വാഴ്ച

തൃഷ്ണ




ഹിമക്കട്ടയായ്സിര
 തണുത്തുറഞ്ഞീടവേ
പ്രണയോഷ്ണമായെ
ന്നിലെന്തിന്നു വന്നു നീ.
പിഞ്ഞിയപേശിയെ തുന്നി
വിടർത്തി
പഞ്ചേന്ദ്രിയങ്ങളിൽ ചൂടു പകർന്നു നീ
ഗന്ധകഗന്ധത്തെയാട്ടിയോടിച്ചെന്നിൽ
പനിനീർ സുഗന്ധങ്ങളെങ്ങും തളിച്ചു നീ
കോപങ്ങളെയാകെ കാമിതമാക്കി
കരളിൽ കവിത നിറച്ചുതരുന്നു നീ
ഒടുങ്ങിയ ദാഹങ്ങളെല്ലാമെ ചേർത്തെന്നിൽ
അന്തർദാഹത്തിനെ ഗർഭമണിയിച്ചു നീ
കണ്ണീർപുഴകളെയൊന്നാകെ
ചേർത്തെന്നിൽ
ചിരിയുടെ ചോലതൻ താളങ്ങൾ
തീർത്തു നീ
വേദനയൊട്ടാകെയൊപ്പിയെടുത്തെന്നിൽ
വയലിൻന്റെ സംഗീതധാരയൊഴുക്കി നീ
പ്രാണനിൽ പ്രണയത്തിൻ തീക്കാറ്റു
ണർത്തിച്ച്
പാരിജാതത്തിൻ കുളിർ നിറക്കുന്നു നീ.
നമ്മളേ നമ്മൾക്കു പങ്കുവെച്ചീടുവാൻ
ശമിക്കാതൊരാസക്തി സമുദ്രത്തിരകളായ്
മൃഗതൃഷ്ണയായുള്ളിൽ പിടഞ്ഞുണർ
ന്നീടുന്നു


2018 ജൂൺ 4, തിങ്കളാഴ്‌ച

അവസാനം




ബുദ്ധന്റെ ബോധത്തെ
ബോധിയിൽ കെട്ടിയിടുന്നു
അഭിനവ ബുദ്ധൻ.
തലച്ചോറിലെ ചോറിലേക്ക്
ചെളി വാരിയെറിയുന്നു.
അഹിംസയുടെ നെഞ്ചിൽ
ചെഞ്ചോര പൂക്കൾ.
നീതിയുടെ നെറ്റിത്തടത്തിൽ
ചോര കൊണ്ടൊരു ചുംബനം.
അടുക്കളയിലെആഹാരത്തിൽ
ഒരു മൃഗീയ സ്നേഹം.
നിനവിലിനിയൊന്നും നിനക്കവേണ്ട
നിദ്രാടനം മാത്രമിനിയുള്ള മാർഗം
ചരിത്രങ്ങളെല്ലാം തടവറയിൽ
പുതു ചിത്രശാല പൂരപ്പറമ്പിൽ
കൊടുങ്കാറ്റിനെ കുടത്തിൽ തളച്ചു
മുക്കുവൻ കടലിൽ കളി തുർന്നു
നുണകളൊരായിരം ചൊല്ലുന്നവർ
മറവിയിലേക്കു നയിക്കുന്നവർ
തിളയ്ക്കുന്ന രക്തത്തിൽ ഹിമപിണ്ഡ
ങ്ങൾ
ഹിമാലയത്തോളം നിറയ്ക്കുന്നവർ.
തടവിലെ ചരിത്രം തിരിച്ചു വരും
കൊടുങ്കാറ്റ് കുടവുമുടച്ചു വരും
കടലിൽ കളിക്കുന്ന വിഡ്ഢി രാജാ
കടലിന്നഗാധത നിനക്കന്ത്യനിദ്ര

2018 ജൂൺ 3, ഞായറാഴ്‌ച

മരണത്തോട്




പ്രണയമേ നീ വരൂ
നിൻ പാനപാത്രത്തിൽ
പകരാമെൻ രക്തത്തിൻ
മധുര വീഞ്ഞ്.
പ്രണയമേ നീ വരൂ
യെൻ തലച്ചോറിന്ന്
അത്താഴമായി
വിളമ്പി നൽകാം.
പ്രണയമേ നീ വരൂ
ഈ നീലരാവിൽ നിൻ
തൂവൽ കിടക്കയായ്
ഞാൻ നിവരാം
പ്രണയമേ നീ വരൂ
പ്രാണൻ പറിച്ചു ഞാൻ
പ്രണയമെന്തെന്നു നിൻ
കാൽക്കൽ വെയ്ക്കാം
മരണമേ നീ വരു
നിത്യതയിലേക്കെന്നെ
പ്രണയോജ്ജ്വല ജ്വാലയായ്
കൈപിടിക്കൂ.

2018 ജൂൺ 2, ശനിയാഴ്‌ച

ജൂൺ




പാടവരമ്പുകൾ തോറും പറന്നെത്തി
കൊറ്റികൾ വെള്ളയുടുപ്പണിഞ്ഞ്
ഇടയ്ക്കിടേ വന്നു മഴച്ചീന്തു പാടുന്നു
മിഴിയിൽ പച്ചപ്പു തളിർത്തിടുന്നു
ചാലിട്ടൊഴുകും മഴനീരുകൾ ചേർന്ന്
പുഴയായ് തഴച്ചു വളർന്നിടുന്നു
തണുക്കാറ്റു വന്നു തലോടി നിൽക്കുന്നേരം
പ്രണയപരവശയായിടുന്നു
ഋതുവിന്റെ താളത്തിനൊപ്പിച്ച് വാനവും
തട്ടമുട്ടിക്കാലിമേച്ചിടുന്നു
മണ്ണുപരത്തും സുഗന്ധത്തിൽ നിന്നും
വിത്തുമുളപൊട്ടി നോക്കിടുന്നു
മുകിൽ പൈചുരത്തുന്ന പാൽനുരയെ ങ്ങുമേ
പാലാഴിയായി നിറഞ്ഞിടുന്നു
പരൽ മീനിനെപ്പോൽ പുളയ്ക്കുന്നു മോഹം
പാരിതിലെങ്ങും പുതുപ്പിറവി
തവളകൾ താളത്തിൽ പാട്ടുകൾ പാടുന്നു
ഞെണ്ടുകൾ ഞൊണ്ടി നടന്നിടുന്നു
ഇടമുറിയാതിനി ഞാനെത്തുമെന്ന്
പാതിരാ പാട്ടായ് മഴ ചൊല്ലിടുന്നു
ഇടവപ്പാതീനടവരമ്പിൽ നിന്നും
കറുകകൾ താളം പിടിച്ചിടുന്നു

2018 ജൂൺ 1, വെള്ളിയാഴ്‌ച

രാവസ്തമിക്കുമ്പോൾ




കാണുവാൻ കാത്തു നിന്നു ഞാനാരാവിന്നിടവഴിയിൽ
വെറുപ്പിൻ കറുപ്പു നിന്നിലെന്നുഞാ
നറിഞ്ഞിരുന്നില്ല
കാത്തുകാത്തു കഴച്ചു കണ്ണ്
വേരായ് വിരലുകൾ മണ്ണിലാഴ്ന്നിറങ്ങി
രാപാമ്പ് വന്നെന്നെ കൊത്തുന്ന നേരത്ത്
കാൽച്ചിലമ്പിട്ടു നീ ഉറഞ്ഞാടി നിൽക്കുന്നു
മുനകൂർത്ത മൗനത്താൽ മുറിവേൽപ്പിക്കുന്നു നീ
പാതിരാ പ്രാന്തായി പടർന്നേറുന്നു നീ
കടൽ മഞ്ഞുകട്ടയായ് മുഖത്തോടു
മുഖം നോക്കി
മിഴിമുന കൊണ്ടെന്നെ കുത്തിനോവി
ക്കുന്നു നീ
എപ്പോഴോ പിന്നെയായിരുട്ടിൽ കടലിലൂ
ടെങ്ങോ ഒഴുകി ഒലിച്ചു നീ മാഞ്ഞു പോയ്
പിന്നെ പടിഞ്ഞാട്ട് രാവസ്തമിക്കവേ
കെട്ടിപ്പുണർന്നു നാം ചുംബിച്ചു ചുംബിച്ചു
ചുവന്നു പുലരിയായ്