malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2018 ഓഗസ്റ്റ് 14, ചൊവ്വാഴ്ച

മീൻ




ജീവന്റെ ആർത്തിയെ
ക്കുറിച്ച്
നിങ്ങൾക്കെന്തറിയാം.
പ്രദർശനത്തിനുവെച്ചതു
പോലെ
വിൽപ്പനയ്ക്കു വെച്ച
മീനുകളുടെ
കണ്ണിലേക്കൊന്നു
നോക്കൂ.
ചെതുമ്പലുകൾക്കു
ള്ളിലേക്ക്
നഗ്നത മറക്കാനുള്ള
വെമ്പൽകാണാം
ജീവിതാസക്തിയുടെ
അവസാന
ശ്വാസത്തിനായുളള
പിടച്ചിൽ കാണാം
നരച്ചു പോയ ആശകൾ
 പോലെ
ചത്തു മലർന്നങ്ങനെ
എന്നിട്ടും ,നിങ്ങൾക്കായ്
ചമഞ്ഞ്.
മലർന്നു കിടക്കുന്ന
ഒരു കടലാണ്
ചത്തുമലച്ച മത്സ്യങ്ങൾ.

2018 ഓഗസ്റ്റ് 13, തിങ്കളാഴ്‌ച

മനസ്സ്




വികാരവിവശയായ
കാമുകിയെപ്പോലെ
തണുപ്പ് നീലപ്പുതപ്പി
നുള്ളിൽ
അവനോടു പറ്റിച്ചേർന്നു.
പുലർകാല കാമനകളെ
മേയാൻവിട്ട്
അവൻമതി കെട്ടുറങ്ങി
കിഴക്കനാകാശത്ത്
വെളിച്ചത്തിന്റെ തുള്ളികൾ
പരന്നു
കഷ്ടതയുടെ കാണാക്കുരു
ക്കിൽ
അവൻ പുളഞ്ഞു
പുഴുക്കളരിക്കുന്ന ഓsപോലെ
ഒരു ജീവിതം
അടങ്ങാത്ത സ്നേഹത്തിന്റെ
ഒരു ചിരി
മായാത്ത ചുംബനത്തിന്റെ
ഒരു തുടിപ്പ്
സുഖം സ്ഫുരിക്കുന്നൊരാലസ്യം.
മരിച്ചു കൊണ്ടിരിക്കുന്ന
പ്രതീക്ഷയുടെ
ഒരു മരുപ്പറമ്പ്
ജീവിതത്തിന്റെ ഗതിവിഗതി
കളെ
കണ്ടവരാരുണ്ട്
മരിച്ചുകിടന്നാലും ചിരിച്ചിരി
ക്കുവാനുള്ള
ഒരു മനസ്സുമാത്രം ബാക്കിയുണ്ട്

2018 ഓഗസ്റ്റ് 12, ഞായറാഴ്‌ച

അനാഥത്വം



കാലപ്പഴക്കത്താൽ
ഇടിഞ്ഞു തകർന്നു
ശരീരം.
എരിവയറിൽ
പൊരിയുന്ന വേദന.
കണ്ണീരുറവകൾ കവിൾ
ചുളിവിൽ പറ്റിക്കിട
ക്കുന്നു.
അകലെയൊരു
കുഞ്ഞിൻ കൈയ്യിലെ
അപ്പത്തെ
പേടിക്കണ്ണാലെ
നോക്കുന്നു.
സ്നേഹത്തിന്റെ
നനുത്ത അലകൾ
കുഞ്ഞിൻ ചുണ്ടിൽ
പൂവായ് വിരിഞ്ഞു.
കണ്ണു തുറിച്ച്
അലറി വരുന്ന മകനെ
ചുവന്നു തിണർത്ത
ദേഹാസ്വാസ്ഥ്യം
ഓർമ്മിപ്പിച്ചു.
പെറ്റ വയറിന്
വിശന്നു പോയതി
നാൽ
അനാഥത്വം
പക്ഷങ്ങളറ്റ് മണ്ണിൽ
പിടയുന്നു സ്നേഹ
പക്ഷി.
നിർജ്ജീവതയുടെ
ഒരു ശൂന്യത മാത്രം
മുന്നിൽ.
ഇനിയുമെങ്ങനെയാണ്
ഒരമ്മ
അനാഥയാകേണ്ടത്.






2018 ഓഗസ്റ്റ് 11, ശനിയാഴ്‌ച

കർക്കടകവാവ്




കെട്ടടഞ്ഞ അടുപ്പിനരികിൽ
കണ്ണീരണിഞ്ഞ,വൻ നിൽക്കുന്നു.
നെഞ്ചിൻ കുടുക്കയുടെ വക്കിൽ
മഞ്ഞൾച്ചോറ് ഉണങ്ങി കിടക്കുന്നു
ദുഃഖത്തിൻ കാക്കക്കാലുകൾ
തട്ടിമറിച്ചു എള്ളും, പൂവും.
ഇന്ന് കർക്കടക വാവ്
അമ്മേ....മാപ്പ്!
ബലി കാക്ക മുരിക്കിലിരുന്ന്
പറയുന്നതെന്താണാവോ?
വേണ്ട, ബലി വേണ്ട
അമ്മ തൻ നിത്യബലി നീയാ-
കുമ്പോൾ എന്നാകുമോ?
വിറയ്ക്കുന്ന കൈകളിൽ,
തുടിക്കുന്ന നെഞ്ചിൽ
കണ്ണുനീരുപ്പിൽ അമ്മയുള്ളപ്പോൾ
എന്തിനു ബലിയെന്ന് അവനും
നിനപ്പൂ.


2018 ഓഗസ്റ്റ് 10, വെള്ളിയാഴ്‌ച

പുതു ചരിത്രം



ചരിത്രത്തിന്റെ താളുകൾ
തീണ്ടാത്ത
കുറേയാളുകളുണ്ട് ഭൂമിയിൽ
കലപ്പയിലെ കൊഴുവായിരു
ന്നവർ
അടുക്കളയിൽ അരഞ്ഞു
തീർന്നവർ

പ്രതിഭയേറെയായതിനാൽ
പ്രാണൻ വെടിയേണ്ടി വന്നവർ
പേരും പ്രതാപവുമില്ലാത്ത
മണ്ണിന്റെ മണമുള്ളവർ.

ഒരിക്കലും കെടാത്ത തീയാണ്
ജീവിതമെന്നു പഠിപ്പിച്ച
ഇവരാണ് ചരിത്രം രചിച്ചത്.

എന്നിട്ടും;
രാഷ്ട്രീയത്തിന്റെ മൂശയിലിട്ട്
പുതു പുതുരൂപത്തിൽപുതുക്കി
പണിയുകയാണ്
പുതു രാഷ്ട്രീയക്കാർ.

2018 ഓഗസ്റ്റ് 9, വ്യാഴാഴ്‌ച

വെയിൽ ചാഞ്ഞ നേരത്ത്




കാലത്തിന്
ഒട്ടകപക്ഷിയുടെ വേഗം.
പൂത്തുലഞ്ഞ വസന്തം
ഇന്നലെയാണ്
കാലടികളിൽ നിന്നും
വഴുതി മാറിയത്.
ഏകാന്തതയുടെ ഇരുട്ട
റയിലേക്ക്
ഒച്ചപ്പാടുകളുടെ വെളിച്ച
ങ്ങൾ കടന്നു വരുന്നു
കരുണയുടെ കരുത്തായ
അച്ഛനും
സ്നേഹത്തിന്റെ മണ
മുള്ള അമ്മയും
പ്രാണന്റെ പ്രാണനായ
സഹോദരങ്ങളും.
കുഞ്ഞുനാളിന്റെ
കലപിലകൾ
പൂക്കളോടും, കിളിക
ളോടും, കറുകനാമ്പി
നോടും
കളി പറഞ്ഞ് ചിരിച്ച്
പരിഭവിച്ച് കരഞ്ഞ്
പനിനീർ പൂപോലെ
തുടുത്ത്
ഉണ്ണിമാങ്ങകൾ
ഉപ്പു കൂട്ടി തിന്ന്
മാങ്ങാച്ചുനമണങ്ങ
ളിൽ കുളിച്ച്.
വെയിൽ വല്ലാതെചാ
ഞ്ഞിരിക്കുന്ന ഈ
പ്രായത്തിലും
ഓർമ്മകൾക്ക് ബാല്യം.
ആരവങ്ങളൊഴിഞ്ഞ
മുറ്റത്ത്
അനാഥരായി
ഉണ്ണിമാങ്ങകൾ.
ചുനമണങ്ങൾ
വറ്റിയദേഹത്തിലിപ്പോൾ
ശവഗന്ധമുയരുന്നു.



2018 ഓഗസ്റ്റ് 8, ബുധനാഴ്‌ച

ഓഗസ്റ്റ്




കലിതുള്ളലടങ്ങി
കണിമലരുണർന്നു
കിളികൾ തൻ കളകൂജന
മുണർന്നു
ആടിമാസ, മാടിത്തിമർത്തതിൻ
ബാക്കി പത്രങ്ങൾ
പതിയേ മനതാരിൽ മങ്ങിത്തുടങ്ങി
കരളിൽ നിന്നൊരു കരിങ്കാക്ക
എങ്ങോ പാറി മറഞ്ഞു
കലങ്ങിയ വെള്ളം തെളിഞ്ഞു
ബലിച്ചോറിൻ ഉരുളകൾ മറഞ്ഞു
തീർത്ഥജലം ശാന്തിയേകി
ആവണി പൂവണിഞ്ഞു തുടങ്ങി
പുന്നെല്ലുപുഴുങ്ങി
പൊൻവെയിൽ പായയിൽ ചിക്കി
ചിക്കി ചിനക്കിവരും കോഴികളെ
കാക്കച്ചിറകിനാലാട്ടിയോടിച്ചു
ഉണ്ണിപ്പൂവുകൾ കൺതുറന്നു
ഉണ്ണികൾ പൂക്കുടനെയ്തു
കുന്നുകൾ കൈകാട്ടി വിളിച്ചു
ഓണം നാണത്താലടിവെച്ചടുത്തു
ഉത്സവത്തിൻ നാളുകളുണർന്നു
താളമേളമെങ്ങുമുയർന്നു
വർണ്ണങ്ങൾ വൈഡ്യൂര്യം ചാർത്തി