malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2018 ഒക്‌ടോബർ 9, ചൊവ്വാഴ്ച

അടർത്തിമാറ്റാൻ ആവാത്തത്



നിന്നെഞാൻ ,യെന്നിൽമാത്രമല്ല
പൂവിലും ,പുല്ലിലും, തണൽമരച്ചില്ലയിലും
കാണുന്നു
എനിക്ക് ഇറുത്തെടുക്കാൻ പാകത്തിൽ
സുഗന്ധംപരത്തുന്നു ഒരു വെളുത്ത
പൂവല്ലനീ
നീയെനിക്ക് മറ്റാരുമല്ല, യെന്റെ പ്രണയ മാണ്
നിന്നെഞാനെന്നേ, യെന്റെ ഹൃദയത്തിൽ
ചെമ്പനീർ പൂപ്പോലെ വിടർത്തിയിട്ടു.
നീയെന്റെ പുലരിനക്ഷത്രം
നിന്റെനാമം മണ്ണിലും,വിണ്ണിലും ,ജലത്തിലും ഞാൻ കോറിയിട്ടിരിക്കുന്നു
നിഴൽമത്സ്യങ്ങൾ നീന്തിക്കളിക്കുന്ന സന്ധ്യ
കളിൽ നീയെന്നരികിൽ
കിളികൾ പാറിപ്പോകുന്ന മൃദുലതയിൽ,
ജനൽപ്പാളി, യടയും ചെറുശബ്ദത്തിൽ,
കാറ്റിന്റെ ,യിളം കുളിരിൽ എല്ലാം .
വെയിൽ ഉടയാട, യുരിഞ്ഞിരിക്കുന്നു!
നാം, യെന്നേ നാണത്തിന്റെ മേൽക്കുപ്പായ_
മഴിച്ചിരിക്കുന്നു!!
ഹൃദയത്തിൽ ഒട്ടിച്ചേർന്നിരിക്കുന്നു
പ്രണയത്തിന്റെ കളിവള്ളം തുഴയുന്നു
അധരങ്ങളിലെ മുന്തിരി വീഞ്ഞുകൾ
വികാരങ്ങൾ വിളമ്പിവെയ്ക്കുന്നു
വസന്തവും ചെറിപ്പഴവും പോലെനാം.
ഏതു പേമാരിക്കും, കൊടുങ്കാറ്റിനും
അടർത്തുവാൻ കഴിയില്ലനമ്മേ
ഉമ്മയുടെ ഉദ്യാനത്തിലെ ഉൺമയുടെ
മുന്തിരിവള്ളിയായ് നാം ചുറ്റിപ്പിണഞ്ഞിരി
ക്കുന്നു.

2018 ഒക്‌ടോബർ 8, തിങ്കളാഴ്‌ച

സന്ധ്യ



അന്തിയിലാനന്ദ ചന്തം
വിടർത്തി
പടിഞ്ഞാട്ടു കുങ്കുമം ചാർത്തി
വളരും നിഴലിൻ നിറങ്ങളെ
ചാലിച്ച്
അനുപമആരാമമാക്കി
പൈദാഹമാറ്റുവാൻ മന്ദസ്സമീരൻ
മീരത്തിലേക്കു നടക്കേ
അലറുന്ന,ലകളോ ശാന്തയാ,മമ്മയായ്
പാൽനുര ചിതറിവന്നെത്തി
എത്രമനോഹരി പ്രകൃതിനീ,യപ്സര
കന്യയെപ്പോൽ മനോഹാരിണി

2018 ഒക്‌ടോബർ 7, ഞായറാഴ്‌ച

മരിച്ചവർ




മരിച്ചവർ മാതൃകയാണ്
ക്ഷമയുടെ മൂർത്തീഭാവങ്ങൾ
പൂക്കളുടെ പിറവിയും
വേരുകളുടെ വേവലാതിയും
അവർക്കേയറിയു
മഴയും, വെയിലും, മഞ്ഞും നനഞ്ഞ്
ഋതുക്കളുടെ സഞ്ചാരവഴി
കണ്ടു പിടിച്ചവരവർ
അവർ ആലോചിച്ച് തല ചൂടാക്കുന്നില്ല
സുഖത്തിനും ദുഃഖത്തിനും കാരണ
മുണ്ടാക്കുന്നില്ല
സ്നേഹത്തിന്റെ വെറുപ്പിന്റെ
ഭാരം തലയിലേറ്റുന്നില്ല
അവർ ഉറങ്ങുന്നു സ്വപ്നം കാണുന്നു
സ്വന്തമെന്ന ആദിയോ
ബന്ധമെന്ന വ്യാഥിയോ അലട്ടുന്നില്ല
നോക്കൂ ;
മുഴുത്ത നിസ്സംഗതയിൽ
സ്വയം തല പൂഴ്ത്തുന്ന നാം
മരിച്ചവർക്ക് മാതൃകയാണ്

നിഷേധികൾക്കിടയിൽ.......!



വിശ്വാസത്തിന്റെ നക്ഷത്രമാണ്
ഞങ്ങൾക്ക് വേണ്ടത്
വഞ്ചനയുടെ കരിമ്പതാകയെ
കാവിമുക്കിയാൽ സത്യമാകില്ല
വഴിയോരത്തിരുന്ന് മധുരം നുണയുന്നു
മാടപ്രാവുകൾ
പക്ഷേ, വലയുമായി വേടൻ പിറകേയുണ്ട്
ഞങ്ങൾക്ക് പറയണം, പാടണം, ആടണം
എഴുതണം
ശരമാരിയുമായ് പിറകേയുണ്ട് ചരിത്ര-
നിഷേധികൾ.
നിങ്ങളെന്തിനാണ് അസ്വസ്ഥരാകുന്നത്,
ഭയപ്പെടുന്നത്
മുൾക്കിരീടം ഞങ്ങടെ തലയിൽ ചാർത്താൻ
നിങ്ങൾക്കാരാണ് അധികാരം നൽകിയത്
എത്രയും വൃത്തികെട്ട ഒരു കാലമാണ്
നിങ്ങൾ സമ്മാനിക്കുന്നത്
കാടാണു നിങ്ങൾ കരളിൽ നട്ടുവളർത്തു
ന്നത്
കാകോളമാണ് നാട്ടിലെങ്ങു മൊഴുക്കുന്നത്
കവിതവിശപ്പാണ്, ദാഹമാണ്, സ്വാതന്ത്ര്യ
മാണ്
കഴിയില്ല നിങ്ങൾക്ക് ,അറിവിന്റെ ആഴ- ങ്ങളെഅളക്കുവാൻ
കഴിയില്ല എതൊരു മഹായുദ്ധത്തിനും
അക്ഷരങ്ങളെ നശിപ്പിക്കാൻ
നിങ്ങൾ മനുഷ്യഹൃദയംകൊണ്ടു - ചിന്തിക്കുക
മഹത്തായ മനസ്സിൻ വാതായനം തുറന്നിടുക

2018 ഒക്‌ടോബർ 5, വെള്ളിയാഴ്‌ച

പ്രണയ പ്രവാസം



നീയെന്റെ വീഞ്ഞ്
ധമനികളിലെ തീ
പൊരിയുന്ന വെയ്ലിലെ മഴ.
കാത്തിരിപ്പിന്റെ കൃഷ്ണമണിത്തിളക്കം -
ഞാൻ കാണുന്നു.
പ്രണയത്തിന്റെ തിരയിളക്കം ഞാനറിയുന്നു
പുലരിയുടേയും സന്ധ്യയുടേയും -
ചക്രവാളങ്ങൾക്ക് നിന്റെ മുഖകാന്തി
മൗനം മൂടി നിൽക്കുന്ന നിന്റെ ചുണ്ടുകളിൽ
മുദ്രപ്പെടുന്നത് എന്റെ ചുംബനം
എനിക്ക് വേണ്ട വേറെ ആകാശം
വേറെ ഭൂമി
വേദനയുടെ വേലിയേറ്റം ഞാനറിയുന്നു
ഏതൊരു കൊടുങ്കാറ്റിനും അകറ്റാനാവില്ല
നമ്മേ
എങ്കിലും ഓരോദിനവും നമുക്ക് ഓരോ
വർഷംപോലെ
കാത്തിരിപ്പുകൾ  അനന്തമായ്നീളുന്നു
നിന്റെ മിഴിയുടെമഴയ്ക്ക് ഈ മരുഭൂമി-
യിലെ വെയിലിനേക്കാൾ ചൂട്.
പ്രണയമേ,
മധുര നിശ്ചയങ്ങൾ മരുഭൂമിയിൽ മൂടാനു
ള്ളതോ?
ഇല്ല ഒരിക്കൽ നീയെന്റേതാവുകതന്നെ
ചെയ്യും!
പ്രണയത്തിന് എങ്ങനെയാണ് പിരിയാനാ
കുക.

2018 ഒക്‌ടോബർ 3, ബുധനാഴ്‌ച

മലയാളം



മധുരമാം മലയാള വൃന്ദാവനം
ഇത് തുഞ്ചന്റെ കിളിപാടും പൂങ്കാവനം
അക്ഷരപ്പൂവുകൾ ചേലോട് ചേരുന്ന
ഉൺമയേകീടുന്ന വിദ്യാലയം
മലയും, ആളവും ചേർന്നല്ലൊ മലയാളം
തറികളും ,തിറകളും ചേർന്നല്ലൊ മലയാളം
ശ്രീലകത്തമ്മയും ,ചേറിലെപത്മവും
ശ്രീതൂകും തൂമലർ മൊഴിയുമെൻ മലയാളം
പുന്നെല്ലിൻപാടങ്ങൾ പൂക്കുമീനാട്
പൂഞ്ചോലച്ചിലങ്കകൾ കിലുക്കുമീനാട്
ചരിത്രചെരാതുകൾ ജ്വലിക്കുമീനാട്
കവിതതുളുമ്പുമീ കേരളനാട്

2018 ഒക്‌ടോബർ 1, തിങ്കളാഴ്‌ച

അറിവ്



ഈയിടെയായി നിരാശവന്നെന്നെ
പൊതിയുന്നു
അച്ഛനേയും അമ്മയേയും
കൂടെക്കൂടെ ഓർക്കുന്നു
കുറ്റബോധം കുഴിയാനയാക്കുന്നു.
എത്രമാത്രം നിരാശപ്പെട്ടിട്ടുണ്ടാകുമവർ
അവരുടെ ആശയായിരുന്നില്ലെ ഞാൻ
മോഹത്തിന്റെ മുനമ്പ്.
പക്ഷേ ഓർത്തിരുന്നില്ലല്ലോ അന്നൊന്നും
അനുസരണ എന്തെന്നറിഞ്ഞിരുന്നില്ലല്ലോ.
എതിർക്കാനായിരുന്നു ത്വര
എന്തിനേയും എതിർക്കുന്നതിലെ ആനന്ദം.
അറിവു കൂടുമ്പോൾ എതിർപ്പുമാറുമെന്ന്
കരുതിക്കാണും
കരുത്തിന്റെ കുരുത്തക്കേടെന്നും
ഓർച്ച കൊണ്ട് ഒഴുക്കിയ കണ്ണീരും
വാടിയ മുഖവും തളർന്ന മനസ്സും
ഞാൻ കണ്ടില്ലല്ലോ.
ഞാനിന്ന് അച്ഛനേയും, അമ്മയേയും പോലെ
ഓർച്ചക്കയത്തിൽ മുങ്ങിത്താഴുന്നു
അനുസരിക്കാത്ത മക്കളുടെ ഓർമ്മകൾ
ബ്ലാച്ചലുകെട്ടിയ മനസ്സിൽ നിന്നും
വഴുതിമാറുന്നു
തഴയപ്പെടുന്ന അച്ഛനമ്മമാരെ ഇപ്പോഴെനി
ക്കറിയാം
അനുസരണക്കേടെന്തെന്നും
അറിവുണ്ടായിട്ടും അറിയാൻ യെനിക്കു മൊരച്ഛനാകേണ്ടി വന്നു .