malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2024 ഒക്‌ടോബർ 11, വെള്ളിയാഴ്‌ച

ജാതകം



ജന്മനക്ഷത്രം ഗണിച്ചു ചിന്തിച്ച-
തിൽ
രാജയോഗമെന്ന് കുറിച്ചു , മുന്ന-
മേ ജാതകം
മുജ്ജന്മപുണ്യവും, സൽക്കർമ്മ - സിദ്ധിയും
ആവോളമെന്നോതി പിന്നെയൊ-
രു കാക്കാലത്തി

സന്തോഷമായ,ച്ഛനു,മമ്മയും, -
ബന്ധുക്കളും
മംഗളാരവം മുഴക്കി കാത്തു -
കാത്തിരിപ്പായി
ആയുസ്സിനൽപ്പം ദൈർഘ്യം കുറ-
ഞ്ഞിടാമെന്നാകിലും
കുറയില്ല,യൊട്ടുമേ,യറുപതിനി -
പ്പുറം

ദുഃഖിച്ചതില്ലാരും അതിനേറെ മുന്ന-
മേ
ആറടി മണ്ണിൽ അരികു പറ്റേണ്ടോ -
ർ നാ,മെന്നു സമാധാന, മുരുക്കഴി-
ച്ചന്നേരം
കൽപ്പെട്ടിയിൽവച്ചു പൂട്ടി,യാജാതകം

നേർപ്പാതിപോലുമേ,യായില്ല ജീവിതം
കരുതിവച്ചല്ലോ കാലം കണ്ണീരു കുടി-
ക്കുവാൻ
അരചനാ,യീരാജ്യം വാണരുളേണ്ട -
വൻ
രചകനായ് കഴുതച്ചുമടു ചുമക്കുന്നു .

ആനന്ദഭേരിയില്ലാ,ഘോഷമില്ല
തങ്കനാണ്യങ്ങൾതൻ കുംഭങ്ങളില്ല
എല്ലാഗണിതവും തെറ്റിച്ചു മുന്നോട്ട്
പോകുന്നതല്ലയോ ജീവിതം ഓർക്കുക

2024 ഒക്‌ടോബർ 10, വ്യാഴാഴ്‌ച

വേവലാതി



മൗനമാണെങ്കിലും
മനസ്സേ അറിയുന്നു
നിന്നിലെ വേവലാതി.
മോഹങ്ങളെല്ലാമെ
പൂട്ടിവച്ചുള്ളൊരു
ഹൃദയത്തിന്നാവലാതി

2024 ഒക്‌ടോബർ 9, ബുധനാഴ്‌ച

പ്രണയിക്കപ്പെടുമ്പോൾ



പ്രണയിക്കുന്നതിനേക്കാൾ
പ്രിയതരം മറ്റെന്തുണ്ട്
ഒറ്റമരത്തിൻ്റെ വേരു പോലെ
ഒറ്റവരി കവിത പോലെ

അടരുവാൻ കഴിയാതെ
അണയാതെ
തെളിനീരിൻ്റെ നൈർമല്യ -
ത്തോടെ
നിറചിരിയോടെ

ചുംബിച്ചുണർത്തുന്ന
പുലരി പോലെ
കൈകോർത്തു പിടിച്ച
കടൽക്കാറ്റുപോലെ
ചെമ്പക പൂവൊത്ത സന്ധ്യ -
പോലെ

അടർത്തിയാലടരാത്ത
എന്നിലെ നീയും
അടർന്നാലുമടരാത്ത
നിന്നിലെ ഞാനും
മൗനത്തിൽ മുളയിടും
മധുരവും

പ്രണയിക്കപ്പെടുന്നതിനേക്കാൾ
പ്രിയതരമായി മറ്റെന്തുണ്ട്

2024 ഒക്‌ടോബർ 7, തിങ്കളാഴ്‌ച

ഞാനൊന്നുമറിഞ്ഞില്ലേ.....




കരവാളുയരുന്ന നേരം
കൊരവള്ളി മുറിയുന്ന നേരം
കാത്തുരക്ഷിക്കുവാനല്ല അവന്
കട്ടെടുത്തീടാൻ തിടുക്കം.

കഴുകുകൾ കൊത്തുന്ന നേരം
കന്യക പിടയുന്ന നേരം
കരുണ കാട്ടീടുവാനല്ല അവന്
കഥ മെനഞ്ഞീടാൻ തിടുക്കം

2024 ഒക്‌ടോബർ 6, ഞായറാഴ്‌ച

പ്രണയരാവ്




പ്രിയേ, ഒരുപാടൊരുപാടെന്ന്
ഉമ്മവെച്ചുണർത്തിയ നിൻ്റെ -
അധരം
മധുരം ചൊരിയുന്നു.

ചീവീടുകൾ സംഗീതരസം -
പകരുന്ന
ഈ നീലരാവിൽ
കവിളിലേക്ക് കരിമഷി പടർന്ന്
മേഘത്തിൻ്റെ നിഴലുപോലെ
ജലമിളകുന്ന
നിൻ്റെ പൊളളും കണ്ണിൽ
എനിക്കു ചുംബിക്കണം
എൻ്റെ ചുണ്ടുകൾ പൊളളിപ്പോട്ടെ !

സുതാര്യമായ ചില്ലുപോലെ
മഞ്ഞു പെയ്യുന്ന ഉടലുണർച്ചയിൽ
നമുക്ക് കൈ കോർത്തു പിടിച്ച്
നടക്കണം
ഞെരിഞ്ഞമരും ചരൽപ്പാതയിലൂടെ
മൗനത്തിൻ്റെ നിശ്ശബ്ദതയിലൂടെ
സ്നേഹത്തിൻ്റെ സൗമ്യതയിലൂടെ .

അടിമുടി പൂത്തു നിൽക്കുന്ന മര-
മാണ് പ്രണയം
ഇലകളുടേയും, പൂക്കളുടേയും
കുളിർമയിൽ
ആത്മാവിനെ സ്പർശിക്കുന്ന
കടും ചുവപ്പു പൂക്കൾ പൊഴിക്കുന്ന
വാകമരം

2024 ഒക്‌ടോബർ 4, വെള്ളിയാഴ്‌ച

നങ്ങേലി




മൂത്തു വിളഞ്ഞു പൊന്നാര്യൻ പാടം
പുത്തരിക്കൊയ്ത്തിനു കാലമായി
കതിരറുക്കാൻ പോകും കൂട്ടരൊത്ത്
കൊയ്ത്തരിവാളുമായ് നങ്ങേലിയെത്തി

പെണ്ണിൻ്റെ മൂത്ത മുലകൾ കാണാൻ
തമ്പ്രാക്കൾ കയ്യാലയേറി നിന്നു
മനക്കോട്ട കെട്ടിയോർ ഞെട്ടിപ്പോയി
മാറുമറയ്ക്കയോ കീഴാളത്തി

മാനങ്ങൾ പോയത് ഞങ്ങൾക്കെന്ന് !
തമ്പ്രാക്കൾ ആർത്തട്ടഹസിച്ചിടുന്നു
വാശിയാൽ മീശ വിറച്ചിടുമ്പോൾ
വാല്യക്കാർ നിന്നു വിയർത്തിടുന്നു

മുലക്കരം നൽകുവാൻ ഉത്തരവാൽ
കാര്യസ്ഥർ കുടിലു നിരങ്ങിടുന്നു
പശിമാറ്റുവാൻ പോലും കാശില്ലാത്തോർ
മുലമറ മാറ്റി മുഴച്ചു നിൽപ്പൂ

നങ്ങേലിയോടു കരമടക്കാൻ
കാര്യസ്ഥൻ കലിതുള്ളി കണ്ണുരുട്ടേ
കണ്ണകിയായ് പെണ്ണ് കാളിയായി
കൊയ്ത്തരിവാളുമായ് തുള്ളി നിന്നു

തൽക്ഷണം മുലരണ്ടും ചെത്തിയവൾ
തൂശനിലയിൽ കാണിക്കവച്ചു
ചേറിൽ വളർന്നൊരു പെണ്ണൊരുത്തി
ചോരയാൽ ചരിത്രമെഴുതിവച്ചു

2024 ഒക്‌ടോബർ 1, ചൊവ്വാഴ്ച

ഒരേ ആകാശം ഒരേ ഭൂമി





എത്രയും അകലെയെങ്കിലും നാം
അത്രയും അരികത്തിരിക്കുന്നവർ
ഇന്നോളം കണ്ടിട്ടേയില്ലയെന്നാൽ
എന്നും കണ്ടുകൊണ്ടിരിക്കുന്നവർ

കിനാക്കളാൽ നാം കിഴക്കു വെളു പ്പിക്കുന്നു
നിനവുകളിൽ നിറഞ്ഞാടിടുമ്പോൾ
തൊട്ടു തൊട്ടിരിക്കുന്നു ഓർമ്മകളിൽ

സിരയിലൊഴുകും സരയുവിന്നോ
ളത്തിൽ
ആന്തോളനം തീർക്കും ആലിലയാ
ണു നാം

നമുക്കൊരേ ആകാശം
നമുക്കൊരേബ്ഭൂമി
മദ്ധ്യത്തിലായിരം മായിക ഭാവങ്ങൾ